പോലീസ് കമ്മീഷണറുടെ ആപ്പ്; ആപ്പിലായി പോലീസ് ഉദ്യോഗസ്ഥർ! ഇനിമുതൽ നടപടിയെടുത്തേ പറ്റൂ...
കൊച്ചി: പൊതുജനങ്ങൾക്കു ജില്ലാ പൊലീസ് മേധാവിയെ രഹസ്യവിവരങ്ങൾ നേരിട്ടറിയിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ തുടങ്ങിയ വാട്സാപ്പ് നമ്പർ 9497915555 കൊച്ചി സിറ്റി പരിധിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് "പാര'യായി. പൊതുജനങ്ങളിൽ നിന്നും നിരന്തരം പരാതി കിട്ടിയാലും നടപടിയെടുക്കാൻ മടിച്ചു നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണു പുതിയ സംവിധാനം അലസോരപ്പെടുത്തുന്നത്.
ലോക്സഭ
തിരഞ്ഞെടുപ്പ്
:
സി-വിജില്‍...
ഇടുക്കിയില്‍
ഇതുവരെ
ലഭിച്ചത്
82
പരാതികള്‍!
മയക്കുമരുന്നു
ലോബിയുടെ
പ്രവർത്തനങ്ങൾ,
സാമൂഹ്യവിരുദ്ധരുടെ
ശല്യം,
ഗൂണ്ടാ
വിളയാട്ടം,
ക്വട്ടേഷൻ
സംഘങ്ങൾ,
പൊതുനിരത്തിലെ
മദ്യപാനം
തുടങ്ങി
ഏതു
വിവരങ്ങളും
സിറ്റി
പൊലീസ്
കമ്മിഷണർക്ക്
9497915555
നമ്പരിൽ
ദൃശ്യങ്ങൾ
സഹിതം
വാട്സാപ്പ്
ചെയ്യാൻ
29മുതലാണു
സംവിധാനം
നിലവിൽ
വന്നത്.
"കണക്റ്റ്
ടു
കമ്മിഷണർ'
പദ്ധതിയിൽ
പെടുത്തിയാണു
വാട്സാപ്പ്
നമ്പർ
പൊതുജനങ്ങൾക്കായി
പ്രസിദ്ധപ്പെടുത്തിയത്.
ഇതിനകം ആയിരക്കണക്കിന് പരാതികളും രഹസ്യവിവരങ്ങളുമാണ് വാട്സാപ്പിൽ എത്തിയതായി കമ്മിഷണർ തന്നെ വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങൾക്ക് അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ, സിഐ, എസ്ഐ തുടങ്ങി താഴേത്തട്ടിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറാൻ സാധിക്കുന്നത് ആശ്വാസം പകർന്നിട്ടുണ്ട്.
ഇതിനിടെ പൊലീസ് അനാസ്ഥയെ കുറിച്ചുള്ള പരാതികളും കമ്മിഷണർക്ക് കിട്ടുന്നുണ്ട്. ഇതാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്നത്. പൊലീസ് സ്റ്റേഷനിൽ നൽകുന്ന പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ പരാതിയുടെ പകർപ്പു സഹിതമാണു പലരും കമ്മിഷണർക്ക് വാട്സാപ്പ് അയക്കുന്നത്. വാട്സാപ്പിൽ ലഭിക്കുന്ന രഹസ്യവിവരങ്ങൾ തൽസമയം പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
അടിയന്തരമായി ഇടപെടേണ്ട വിഷയമാണെങ്കിൽ ഉടൻ നടപടിയുണ്ടാകും. ഷാഡോ പൊലീസിനേയും സ്പെഷ്യൽ ബ്രാഞ്ചിനെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. രഹസ്യവിവരങൾ കമ്മിഷണർ അപ്പപ്പോൾ തന്നെ നേരിട്ടു പരിശോധിച്ചാണു നടപടിയെടുക്കുന്നത്. തുടർനടപടികൾ എടുക്കാൻ ബന്ധപ്പെട്ട അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർക്ക് അയച്ചു കൊടുക്കുന്നതിനോടൊപ്പം എന്തു നടപടിയെടുത്തുവെന്ന് അറിയിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവരങ്ങൾ ലഭിക്കുന്നു.
കഴിഞ്ഞ ദിവസം തേവര ജംക്ഷന് സമീപത്തെ സ്ഥാപനത്തിൽ നിന്നും 200 ഓളം പാക്കറ്റ് വിദേശ നിർമിത സിഗററ്റുകളും കഞ്ചാവും വിദേശ കറൻസിയും പിടികൂടിയത് ഇങ്ങനെ കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ്. സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അശ്ലീല സിഡികൾ പിടിച്ചെടുത്തതും വാട്സാപ്പ് സന്ദേശത്തെ തുടർന്നായിരുന്നു. മറ്റു പൊലീസ് ജില്ലകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും ഇങ്ങനെ ലഭിക്കുന്നുണ്ട്.
പുതിയ സിറ്റി പൊലീസ് കമ്മിഷണർ ചുമതലയേറ്റ ശേഷം തുടങ്ങിയ സ്പെഷ്യൽ ഡ്രൈവ് "ഓപ്പറേഷൻ കിങ് കോബ്ര' സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിച്ചിരുന്നു. കസ്റ്റഡിയിലെടുക്കേണ്ട മുഴുവൻ ഗൂണ്ടകളുടേയും സാമൂഹ്യവിരുദ്ധരുടേയും പട്ടിക തയാറാക്കി പൊലീസ് സ്റ്റേഷനുകൾക്ക് ടാർജറ്റ് നിശ്ചയിച്ചാണ് കിങ് കോബ്ര തുടങ്ങിയത്. ഇതിന്റെ ചൂടാറും മുമ്പാണു കണക്റ്റ് ടു കമ്മിഷണർ പദ്ധതിക്ക് തുടക്കമായത്.