Get Updates
Get notified of breaking news, exclusive insights, and must-see stories!

' താനൊക്കെ ജനിച്ചപ്പോൾ മുതൽ സ്റ്റേഷനിലാണോ?'; ഫോണിന് പകരം കിട്ടിയത് ബെൽറ്റും പഴ്സും; പൊലീസും പതറി

' താനൊക്കെ ജനിച്ചപ്പോൾ മുതൽ സ്റ്റേഷനിലാണോ?'; ഫോണിന് പകരം കിട്ടിയത് ബെൽറ്റും പഴ്സും; പൊലീസും പതറി

നെടുങ്കണ്ടം: പൊലീസിനെ വിരട്ടി ഓൺലൈൻ തട്ടിപ്പ് സംഘം. ഓൺലൈൻ തട്ടിപ്പ് പരാതി ലഭിച്ചതിൽ അന്വേഷണം നടത്തിയ പൊലീസ് ജീവനക്കാരെയാണ് തട്ടിപ്പ് സംഘം വിരട്ടിയത്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് സംഭവം നടന്നത്. മൊബൈൽ ഫോൺ നൽകാം എന്ന മോഹന വാഗ്ദാനമായിരുന്നു തട്ടിപ്പിന്റെ ആദ്യ തുടക്കം.

തട്ടിപ്പ് നടന്നത് ഇങ്ങനെ ; -

ഏതാനും ദിവസം മുൻപ് നെടുങ്കണ്ടം മൈനർസിറ്റി സ്വദേശിയായ ബിനീഷിന് ഫോണിൽ ഒരു സന്ദേശം എത്തി. സ്വകാര്യ കമ്പനിയുടെ സിം കാർഡ് നന്നായി ഉപയോഗിച്ചതിനാൽ താങ്കൾക്ക് ഒരു സമ്മാനം നൽകാൻ കമ്പനി ആഗ്രഹിക്കുന്നു.

1

മെസേജ് വന്നതിന് പിന്നാലെ കോളുകളും വന്നു തുടങ്ങി. മൊബൈൽ ഫോൺ നിങ്ങൾക്ക് സമ്മാനമായി നൽകാം എന്നായിരുന്നു വാഗ്ദാനം. ബിനീഷ് വാഗ്ദാനം നിരസിച്ചു. എങ്കിലും ശല്യം രൂക്ഷമായി. ഇതോടെ വിലാസം നൽകി. തിങ്കളാഴ്ച ബിനീഷിന് നെടുങ്കണ്ടം പോസ്റ്റ് ഓഫീസിൽ പാഴ്സൽ വന്നു.4000 രൂപയും ബിനീഷ് അടച്ച് പാഴ്സൽ കൈപ്പറ്റി. പാഴ്സൽ തുറന്നപ്പോൾ ഫോണിന് പകരം ബെൽറ്റും പഴ്സും മാത്രം. തട്ടിപ്പിനിരയായതോടെ ബിനീഷ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.

2

പരാതി പ്രകാരം ബിനീഷിന് കോൾ വന്ന നമ്പരിലേക്ക് പൊലീസ് വിളിച്ചു. ഇത് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ നിന്നാണ് എന്നു പറഞ്ഞതും താനൊക്കെ ജനിച്ചപ്പോൾ മുതൽ സ്റ്റേഷനിലാണോ എന്നു ചോദിച്ച് ഫോൺ കട്ടാക്കി. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. പുതിയ മാതൃകയിൽ വ്യാപക തട്ടിപ്പ് മേഖലയിൽ നടക്കുന്നതായി പരാതികളുണ്ട്.

3

അതേസമയം, സമാനമായ സംഭവം എറണാകുളം ജില്ലയിലെ കരുമാല്ലൂരില്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഓണ്‍ലൈനിലൂടെ വാച്ച് ആവശ്യപ്പെട്ട ആളെ കബളിപ്പിച്ച് പണം തട്ടാനായിരുന്നു ശ്രമം. വാച്ചിന് പകരമായി ലഭിച്ചത് വെള്ളം നിറച്ച ഗര്‍ഭ നിരോധന ഉറ. കരുമാല്ലൂര്‍ തട്ടാംപടി സ്വദേശി അനില്‍കുമാറിനെയാണ് ഇത്തരത്തില്‍ കബളിപ്പിക്കാന്‍ ശ്രമം നടന്നത്.അനില്‍കുമാര്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് 2200 രൂപയുടെ വാച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു.

4

എന്നാൽ, കൊറിയറുമായി രണ്ട് യുവാക്കള്‍ ബൈക്കില്‍ അനില്‍കുമാറിന്റെ വീട്ടിലെത്തി. അനില്‍കുമാറി ല്‍നിന്ന് പണം വാങ്ങിയ ശേഷമാണ് അവര്‍ കൊറിയര്‍ കൈമാറിയത്. പക്ഷേ, തൂക്കം കൂടുതലായി തോന്നിയതു കൊണ്ട് അനില്‍കുമാര്‍ അപ്പോൾ തന്നെ കൊറിയര്‍ തുറന്നു നോക്കി. അപ്പോഴാണ് വാച്ചിനു പകരം ഗര്‍ഭനിരോധന ഉറയില്‍ വെള്ളംനിറച്ച നിലയിലുള്ള പൊതി ലഭിച്ചത്. കൊറിയറുമായി എത്തിയവരെ തടഞ്ഞു വയ്ക്കുകയും ഉടൻ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

5

അതേസമയം, അതി വിദഗ്ധ കെണികളൊരുക്കി ദമ്മാമിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്സുമാർക്ക് ഒരു ദിവസം നഷ്ടമായത് ലക്ഷത്തിലധികം റിയാൽ. മൂന്നു പേരെയും ഏതാണ്ട് ഓരേ സമയത്ത് സമാനരീതിയിലാണ് തട്ടിപ്പിനിരയാക്കിയത്. ഇവരുടെ അക്കൗണ്ടുകളിൽ പണമുണ്ടെന്ന അറിവ് തട്ടിപ്പുകാർക്കുണ്ടെന്ന് തോന്നുന്ന രീതിയിലാണ് ഇതിന്‍റെ ആസൂത്രണം. നാട്ടിലെ ചില ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്ന് ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ട് ദിവസം കഴിഞ്ഞാണ് ഇവർക്ക് ഒരു ഫോൺ വന്നത്. അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇത് നിങ്ങളുടെ പേരിലുള്ളതല്ലേ എന്നായിരുന്നു ആദ്യത്തെ ചോദ്യം.

6

തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്ന് വിശ്വസിച്ചുപോയ ഇവർ അതേയെന്ന് ഉത്തരം നൽകി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനുട്ടിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റ് രണ്ട് പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്​.

7

ആ അക്കൗണ്ടിൽ നിന്ന് നിമിഷം നേരം കൊണ്ട് മറ്റൊരു രാജ്യത്തുള്ള അക്കൗണ്ടിലേക്ക് പണം മാറ്റുകയും ചെയ്തു. നഴ്​സുമാർ പൊലീസിലും ബാങ്കിലും നൽകിയ പരാതിയിൽ അന്വേഷണം തുടരുകയാണ്. പ്രാദേശിക ബാങ്കുകളിലേക്കാണ്​ മാറ്റിയിരുന്നെങ്കിൽ പണം കണ്ടെത്തി തിരികെയെത്തിക്കാൻ കഴിയുമായിരുന്നുവെന്നും വിദേശത്തേക്ക് മാറ്റിയതിനാൽ ആ സാധ്യതയില്ലാ​തായെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

8

ഓൺലൈൻ പർച്ചേസ്​ നടത്തുമ്പോൾ നൽകുന്ന അക്കൗണ്ട് വിവരങ്ങളാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കി ഉപയോഗപ്പെടുത്തുന്നതത്രെ. ബാങ്കുകളിൽ നിന്ന് ഒരു കാരണവശാലും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്ന്​ ആവർത്തിച്ച്​ വ്യക്തമാക്കിയിട്ടുള്ളതാണ്​. ഇക്കാര്യം ഇടപാടുകാരെ ബോധവത്​കരിക്കുന്നതുമാണ്​. എന്നാൽ രാത്രി ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തിയ നഴ്സുമാർ ഉറങ്ങാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പെത്തിയ ഫോൺ വിളികളിൽ അറിയാതെ പെട്ടു പോവുകയായിരുന്നു.

Recommended Video

cmsvideo
    മനസോടെ ഇത്തിരി ഭൂമി, കുടുംബസ്വത്ത് സര്‍ക്കാരിന് കൈമാറി അടൂര്‍ ഗോപാലകൃഷ്ണന്‍ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+