കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബത്തിലെ 12 സ്ത്രീകള്‍ക്ക് വിഷം കൊടുത്ത ശേഷം കഴുത്തറുത്ത് കൊന്നു, ആരെയും ഞെട്ടിക്കും ഈ ക്രൂരത

45കാരനായ ജമാലുദ്ദീനാണ് ഈ ക്രൂരത ചെയ്തത്. കുടുംബത്തിലെ 14 പേര്‍ക്കും ഇയാള്‍ ആദ്യം കീടനാശിനി കൊടുത്തത്രെ. പിന്നീടാണ് 12 പേരുടെ കഴുത്തറുത്തത്.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: കുടുംബത്തിലെ 12 സ്ത്രീകള്‍ക്ക് വിഷം കൊടുത്ത ശേഷം ഗൃഹനാഥന്‍ അവരെ കഴുത്തറുത്ത് കൊന്നു. ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ അമേത്തിയിലുള്ള മഹ്നോവയിലാണ് നാടിനെ നടുക്കിയ സംഭവം.

45കാരനായ ജമാലുദ്ദീനാണ് ഈ ക്രൂരത ചെയ്തത്. കുടുംബത്തിലെ 14 പേര്‍ക്ക് ഇയാള്‍ ആദ്യം കീടനാശിനി കൊടുത്തത്രെ. പിന്നീടാണ് 12 പേരെ കഴുത്തറുത്ത് കൊന്നത്. ശേഷം വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിക്കുകയും ചെയ്തു. കുട്ടികളടക്കമുള്ളവരാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്.

13 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു

ജമാലുവടക്കം 13 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

പോലിസ് അന്വേഷണം തുടങ്ങി

സംഭവം പോലിസ് അന്വേഷിച്ച് വരികയാണ്. കുടുംബ വഴക്കോ സാമ്പത്തിക പ്രശ്‌നങ്ങളോ ആയിരിക്കും കൊലയിലേക്ക് നയിച്ചതെന്ന് പോലിസ് സംശയിക്കുന്നുണ്ട്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് എസ് പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.

ബന്ധുക്കളെ പോലിസ് ചോദ്യം ചെയ്തു

കൊല നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലിസ് കണ്ടെടുത്തിട്ടുണ്ട്. വീട്ടില്‍ പോലിസ് പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്ത് വിട്ടിട്ടില്ല. ജമാലിന്റെ ബന്ധുക്കളെ പോലിസ് ചോദ്യം ചെയ്തു. ഇവരില്‍ നിന്നു കാര്യമായ സൂചനകള്‍ കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച ഉറങ്ങുംമുമ്പ് എല്ലാവര്‍ക്കും ജമാല്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്തിരുന്നു.

രണ്ടുപേര്‍ ആശുപത്രിയില്‍

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കുമെന്ന് എസ് പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ ദുരന്തത്തിലേക്ക് നയിച്ച കാരണത്തിന്റെ തുമ്പ് കിട്ടുമെന്നാണ് പോലിസ് കരുതുന്നത്. മരിച്ചവരില്‍ ആറ് പേര്‍ ചെറിയ പെണ്‍ക്കുട്ടികളാണ്. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.

English summary
A man allegedly hacked to death 10 of his family members and then committed suicide in Mahnoa locality in Amethi, police said on Wednesday. 45-year-old Jamalu first fed pesticide to 12 family members and later hacked to death 10 of them. He then hanged himself, Superintendent of Police, Santosh Kumar Singh said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X