കൊവിഡ് തിരിച്ചടിയായത് മോദിക്ക്: 2020 കടന്നുപോയത് ഒറ്റ വിദേശയാത്രകളുമില്ലാതെ, കണക്കുകൾ ഇങ്ങനെ
ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം ഏറ്റവുമധികം ചർച്ചയായത് മോദിയുടെ വിദേശയാത്രകൾ. എന്നാൽ കൊറോണ വൈറസ് വ്യാപനത്തോടെ നരേന്ദ്രമോദി ഒറ്റ വിദേശരാജ്യം പോലും സന്ദർശിക്കാത്ത വർഷമായി 2020 മാറിക്കഴിഞ്ഞെന്ന് പറയേണ്ടിവരും.
2020 നവംബർ 22 വരെ മോദി ഒരു രാജ്യാന്തര യാത്ര പോലും നടത്തിയിരുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങൾ. ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് അദ്ദേഹം ഏതെങ്കിലും രാജ്യം സന്ദർശിക്കാൻ സാധ്യതയില്ലെന്നും വെബ്സൈറ്റിൽ പറയുന്നു.

2019 നവംബറിൽ ബ്രസീൽ സന്ദർശിച്ച് മടങ്ങിയതായിരുന്നു നരേന്ദ്രമോദിയുടെ അവസാന വിദേശ സന്ദർശനം. എന്നിരുന്നാലും, പ്രധാനമന്ത്രി കഴിഞ്ഞ വർഷം വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. ബീഹാർ ഉൾപ്പെടെ, അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിനായി അദ്ദേഹം നാല് തവണയാണ് ബീഹാറിലേക്ക് പോയത്. ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനും പ്രധാനമന്ത്രി നരേന്ദ്രമോദി മോദി നേതൃത്വം നൽകിയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഡാറ്റ 2014 ജൂൺ 15 നും 2019 നവംബറിനുമിടയിൽ മോദി 96 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 2014 ൽ മോദി എട്ട് രാജ്യങ്ങളും 2015 ൽ 23 രാജ്യങ്ങളും 2016 ൽ 17 ഉം തുടർന്ന് 14, 20 ഉം അടുത്ത മൂന്ന് വർഷങ്ങളിൽ യഥാക്രമം 14 രാജ്യങ്ങളുമാണ് മോദി സന്ദർശിച്ചത്.
കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍












Click it and Unblock the Notifications