10 കോടി രൂപ പിഴയടച്ചു.. വികെ ശശികലയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു
അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികല ഉടന്‍ ജയില്‍ മോചിതയായേക്കും. കേസിൽ സുപ്രീം കോടതി വിധിച്ച 10 കോടി രൂപ പിഴ അടച്ചതോടെയാണ് ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ഇന്ന് ബെംഗളൂുവിലെ സ്പെഷ്യൽ കോടതിയിൽ എത്തി ശശികലയുടെ അഭിഭാഷകൻ നാല് ഡ്രാഫ്റ്റുകൾ അടയ്ക്കുകയായിരുന്നു. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ശശികല തമിഴ്നാട് രാഷ്ട്രീയത്തില് സജീവമാകുമെന്ന് ഏറെ കുറെ വ്യക്തമായി.
നിലവിൽ
ബെംഗളൂരുവിലെ
പരപ്പന
അഗ്രഹാ
ജയിലിലാണ്
ശശികല
തടവുശിക്ഷ
അനുഭവിക്കുന്നത്.
നാല്
വർഷം
തടവും
പത്ത്
കോടി
രൂപ
പിഴയുമായിരുന്നു
ശശികലയ്ക്ക്
ശിക്ഷ
വിധിച്ചത്.
ജനുവരി
27ന്
ശിക്ഷാ
കാലാവധി
പൂർത്തിയാകും.
പിഴ
അടച്ചില്ലില്ലേങ്കിൽ
ഒരു
വർഷം
കൂടി
അധിക
ശിക്ഷ
അടിക്കേണ്ടി
വരുമായിരുന്നു.
എന്നാൽ
പിഴ
അടയ്ക്കാൻ
തയ്യാറാണെന്ന്
ശശികല
കോടതിയെ
അറിയിക്കുകയായിരുന്നു.
ഇതോടെ
ജനവരിയിൽ
തന്നെ
ശശികല
പുറത്തിറങ്ങും.
അങ്ങനെയെങ്കിൽ
ശശികലയുടെ
അടുത്ത
രാഷ്ട്രീയ
നീക്കമാവും
ഏറ്റവും
കൂടുതൽ
ഉറ്റുനോക്കപ്പെടുന്നത്.
സംസ്ഥാനത്തെ
ഭരണകക്ഷിയായ
എഐഎഡിഎംകെ
(AIADMK)യുടെ
മുഖ്യമന്ത്രി
സ്ഥാനാര്‍ത്ഥിയായി
നിലവിലെ
മുഖ്യമന്ത്രിയായ
ഇ.
പളനിസാമിയെ
ഇതിനോടകം
പ്രഖ്യാപിച്ചിട്ടുണ്ട്.
ശശികലയ്ക്കെതിരെ
ഇപിഎസും
ഒപിഎസും
നേരത്തേ
തന്നെ
രംഗത്തെത്തിയത്.
മടങ്ങിയെത്തിയാലും
ശശികലയെ
സ്വീകരിക്കാൻ
എഐഎഡിഎംകെ
നേതൃത്വം
തയ്യാറായേക്കില്ല.
അതേസമയം ശശികല ബിജെപിക്കൊപ്പം ചേർന്ന് തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറിക്ക് കളമൊരുക്കുമോയെന്നാണ് മറ്റൊരു ചർച്ച. വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ പല നിർണായക നീക്കങ്ങൾക്കം വഴിയൊരുങ്ങിയേക്കും.
കോൺഗ്രസിന് താഴെത്തട്ടിൽ സംഘടന സാന്നിധ്യമില്ല; രൂക്ഷവിമർശനവുമായി പി ചിദംബരം
മൻമോഹനെ സോണിയ പ്രധാനമന്ത്രിയാക്കിയത് രാഹുലിന് ഭീഷണിയാകാതിരിക്കാൻ, ഒബാമയുടെ നിരീക്ഷണം ചർച്ച
സ്വപ്നയും തോമസ് ഐസക്കും നിരവധി തവണ ഫോൺ വിളിച്ചു;ഐസക്ക് വിദേശചാരനെന്നും കെ സുരേന്ദ്രൻ
Recommended Video