ആലിയ ഭട്ടിന്റെ വീട് സാനിറ്റൈസ് ചെയ്ത് ബിഎംസി, കേസെടുത്തേക്കും, ദില്ലിയില്‍ അടക്കം കറങ്ങി
മുംബൈ: കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖരില്‍ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നടി കരീന കപൂറും ഇതിലുണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങളൊന്നും ഇവര്‍ പാലിച്ചില്ലെന്നാണ് പ്രധാന പരാതി. ഇപ്പോഴിതാ നടി ആലിയ ഭട്ടിനെതിരെയും സമാന ആരോപണമാണ് ബിഎംസി ഉയര്‍ത്തുന്നത്. നേരത്തെ ആലിയ പ്രോട്ടോക്കോളുകളൊന്നും ലംഘിച്ചില്ലെന്നായിരുന്നു പരാതി. എന്നാല്‍ നടിയുടെ വിടും ഫ്ളാറ്റും ബിഎംസി അധികൃതര്‍ ഇന്ന് സാനിറ്റൈസ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ആലിയയുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും കണ്‍ഫ്യൂഷനിലാണ് ബിഎംസി. കരണ്‍ ജോഹറിന്റെ പാര്‍ട്ടിയിലും ആലിയയും പങ്കെടുത്തതായി നേരത്തെ ബിഎംസി അറിയിച്ചിരുന്നു.

നേരത്തെ ആലിയ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. അതാണ് കണ്ഫ്യൂഷന് പ്രധാന കാരണം. നേരത്തെ കരീനയ്ക്ക് പുറമേ അമൃത അറോറ, സീമ ഖാന്, മഹീപ് കൗര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. നേരത്തെ ഡിസംബര്‍ 16ന് സഞ്ജയ് കപൂറിന്റെ വീടും ബിഎംസി സാനിറ്റൈസ് ചെയ്തിരുന്നു. അതേസമയം ബിഎംസിയുടെ നടപടിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആലിയക്ക് കൊവിഡില്ലെങ്കിലും സാനിറ്റൈസ് അടക്കം ചെയ്യാതിരുന്നതും പിന്നീട് നിലപാട് മാറ്റിയതുമാണ് ചര്‍ച്ചയാവുന്നത്. ആലിയ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ എന്ന കാര്യത്തില്‍ ഇപ്പോഴും ബിഎംസിക്ക് ഉറപ്പില്ല.
ആലിയ പലയിടങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ബിഎംസിയില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിഎംസി ഇപ്പോള്‍ ശക്തമായ നടപടിയെടുക്കാനാണ് തയ്യാറെടുക്കുന്നത്. ആലിയക്കെതിരെ കേസെടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഹൈറിസ്ക് സമ്പര്‍ക്ക പട്ടികയിലാണ് ആലിയ ഉള്ളത്. എന്നിട്ടും ഇവര്‍ യാത്ര ചെയ്തതില്‍ ബിഎംസി അധികൃതര്‍ കലിപ്പിലാണ്. ആലിയ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്നാണ് ബിഎംസി പരാതിപ്പെടുന്നത്. നടിക്കെതിരെ ഗുരുതരമായ പല കാര്യങ്ങളും ബിഎംസി അധികൃതര്‍ ഉന്നയിക്കുന്നു. കേസെടുക്കുന്നതിന് ഈ നടപടികള്‍ ധാരാളമാണ്.
ആലിയ ഈ നിയമങ്ങള്‍ ലംഘിച്ചത് കൊണ്ട് പതിനാല് ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതാണ്. എന്നാല്‍ ഇതൊന്നും പാലിക്കാതെ ആലിയ ദില്ലിയിലേക്ക് യാത്ര ചെയ്തു. ദില്ലിയില്‍ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ അടക്കം പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി എത്തിയിരുന്നു. ഒപ്പം പല പരിപാടികളിലും നടി പങ്കെടുത്തു. പാന്‍ഡമിക് ആക്ട് പ്രകാരം ആലിയക്കെതിരെ കേസെടുക്കാനാണ് ബിഎംസി ഹെല്‍ത്ത് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജുല്‍ പട്ടേലിന്റെ തീരുമാനം. മറ്റുള്ളവര്‍ക്ക് രോഗം വരുമെന്ന കാര്യമൊന്നും ചിന്തിക്കാതെ ആലിയ പല പരിപാടികളിലും പങ്കെടുത്തത് ഗുരുതരമായ പ്രശ്നമായിട്ടാണ് ബിഎംസി കാണുന്നത്.
ഡിസംബര്‍ എട്ടിനാണ് കരണ്‍ ജോഹറിന്റെ പാര്‍ട്ടി നടന്നത്. ഏകദേശം പത്ത് ദിവസത്തിനടുത്ത് പിന്നിട്ടാണ് ഇന്നാണ് ആലിയയുടെ താമസസ്ഥലം ബിഎംസി സാനിറ്റൈസ് ചെയ്യുന്നത്. എന്നാല്‍ എല്ലാ വിവരങ്ങളും ബിഎംസി അധികൃതര്‍ക്ക് നല്‍കിയിരുന്നതായി കമ്മീഷണര്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് സാനിറ്റൈസേഷന്‍ വൈകിയതെന്ന് വ്യക്തമല്ല. ആലിയ ഭട്ട് ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയിലുള്ള വ്യക്തിയാണെന്ന് രജുല്‍ പട്ടേല്‍ പറഞ്ഞു. ആലിയ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ ആലിയ കാരണം സാധ്യതയുണ്ടെന്നും പട്ടേല്‍ പറയുന്നു. ആലിയയുടെ കെട്ടിട സമുച്ചയില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്ക് കൂടി രോഗം പടരാതിരിക്കാനാണ് ഇവിടെ സാനിറ്റൈസ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.
പലി ഹില്ലിലുള്ള ആലിയയുടെ വാസ്തു കെട്ടിട സമുച്ചയത്തിലാണ് സാനിറ്റൈസ് ചെയ്തത്. നടി താമസിക്കുന്ന ഫ്ളോര്‍ ഒന്നാകെ സാനിറ്റൈസ് ചെയ്തിട്ടുണ്ട്. ആലിയ ദില്ലിയിലേക്ക് പോയതിന് പിന്നാലെ, അവിടെ തന്നെ തുടരാനാണ് ബിഎംസി നിര്‍ദേശിച്ചത്. മറ്റിടങ്ങളിലേക്ക് പോയി കൂടുതല്‍ സമ്പര്‍ക്കം ഉണ്ടാക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ മുംബൈയിലേക്ക് ആലിയ തിരിച്ചുവന്നെന്നും രജുല്‍ പട്ടേല്‍ പറയുന്നു. ഇതാണ് ബിഎംസിയെ ചൊടിപ്പിച്ചിരിക്കുന്നത്. ശക്തമായ നടപടി എടുക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ബിഎംസിക്കും ഇക്കാര്യത്തില്‍ വീഴ്ച്ച പറ്റിയെന്നാണ് കരുതുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications