Get Updates
Get notified of breaking news, exclusive insights, and must-see stories!

1000 കോടി വരെ ഇന്‍ഷുറന്‍സ് ക്ലെയിം? അഹമ്മദാബാദ് വിമാനാപകടം ഏറ്റവും ചെലവേറിയത്..!

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലുതും മാരകവുമായ വിമാനാപകടങ്ങളിലൊന്നിനാണ് ഇന്നലെ രാജ്യം സാക്ഷ്യം വഹിച്ചത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 294 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. വിമാനം തകര്‍ന്ന് വീണ ബിജെ ആശുപത്രി ഹോസ്റ്റലിലുള്ളവരും പ്രദേശവാസികളും എല്ലാം അപകടത്തിനിരയായിരുന്നു.

അതേസമയം അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇന്നലെ തന്നെ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും വിമാനാപകടം ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കും കാരണമാകും. ഇത് കണക്കാക്കിയാല്‍ 1,000 കോടി രൂപ വരെയാകാം എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Air India Crash

വിമാനത്തിലെ യാത്രക്കാര്‍ക്ക് മരണമോ പരിക്കോ ഉണ്ടായാല്‍ എയര്‍ലൈനിന്റെ ബാധ്യതകള്‍ നിയന്ത്രിക്കുന്നത് 1999 ലെ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പോലുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളാണ്. അതില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഈ കണ്‍വെന്‍ഷന്‍ പ്രകാരം, വിമാനക്കമ്പനികള്‍ ഇനിപ്പറയുന്നവ നല്‍കാന്‍ ബാധ്യസ്ഥരാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മരണമോ ശാരീരിക പരിക്കോ ഉണ്ടായാല്‍ ഒരു യാത്രക്കാരന് 128,821 പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍) (ഒരു എസ്ഡിആറിന് ഏകദേശം 1.33 ഡോളര്‍) ഉണ്ടായിരിക്കും. എയര്‍ലൈന്‍ അശ്രദ്ധ കാണിച്ചുവെന്ന് തെളിഞ്ഞാല്‍ ആ പരിധിക്കപ്പുറം നഷ്ടപരിഹാരം നല്‍കാനും കഴിയും. എയര്‍ലൈന്‍ ഇടക്കാല നഷ്ടപരിഹാരം പ്രഖ്യാപിച്ചേക്കാമെങ്കിലും, യാത്രക്കാര്‍ക്കുള്ള അന്തിമ നഷ്ടപരിഹാരം 1999 ലെ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമായിരിക്കും നിശ്ചയിക്കുക.

2009 ല്‍ ഇന്ത്യ ഒപ്പുവച്ച 1999 ലെ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമായിരിക്കും നഷ്ടപരിഹാരം എന്ന് ബ്രോക്കറേജ് സ്ഥാപനമായ ഹൗഡന്‍ (ഇന്ത്യ) എംഡിയും സിഇഒയുമായ അമിത് അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഇന്നലെ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 169 പേര്‍ ഇന്ത്യക്കാരാണ്, 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും 1 കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസ് പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു. 20 ബില്യണ്‍ ഡോളറിന്റെ ആഗോള വ്യോമയാന ഇന്‍ഷുറന്‍സ് പരിപാടി പ്രകാരം എയര്‍ ഇന്ത്യ തങ്ങളുടെ മുഴുവന്‍ ഫ്‌ലീറ്റും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. ഈ ഇന്‍ഷുറന്‍സ് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഒന്ന് വിമാനത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്ക് (ഇതിനെ 'ഹള്‍ ഇന്‍ഷുറന്‍സ്' എന്ന് വിളിക്കുന്നു). മറ്റൊന്ന് നിയമപരമായും യാത്രക്കാരുടെയും ക്ലെയിമുകള്‍ക്ക് ('ബാധ്യതാ ഇന്‍ഷുറന്‍സ്' എന്ന് വിളിക്കുന്നു) ഉള്ളതാണ്. വിമാന നാശനഷ്ടങ്ങളെ സംബന്ധിച്ചിടത്തോളം, സ്‌പെയറുകളും ഉപകരണങ്ങളും ഉള്‍പ്പെടെ വിമാനത്തിന്റെ നിലവിലെ മൂല്യനിര്‍ണ്ണയം ഉറപ്പാക്കുന്ന ഏവിയേഷന്‍ ഹള്‍ ഓള്‍-റിസ്‌ക് വിഭാഗത്തിന് കീഴില്‍ ഇത് പരിരക്ഷിക്കപ്പെടുമെന്ന് അഗര്‍വാള്‍ പറഞ്ഞു.

ഒരു ഡ്രീംലൈനറിന്, അതിന്റെ കോണ്‍ഫിഗറേഷന്‍, പ്രായം, മറ്റ് ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് ഈ മൂല്യം 211 മില്യണ്‍ മുതല്‍ 280 മില്യണ്‍ ഡോളര്‍ വരെയാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''അപകടത്തില്‍ ഉള്‍പ്പെട്ട വിമാനം (VT-ABN) 2013 മോഡലായിരുന്നു, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 2021 ല്‍ ഏകദേശം 115 മില്യണ്‍ ഡോളറിന് ഇന്‍ഷ്വര്‍ ചെയ്തിരുന്നു. നാശനഷ്ടം ഭാഗികമായോ പൂര്‍ണ്ണമായോ ആകട്ടെ, എയര്‍ലൈന്‍ പ്രഖ്യാപിച്ച മൂല്യത്തെ അടിസ്ഥാനമാക്കി നഷ്ടം നികത്തപ്പെടും,'' അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യ പോലുള്ള പ്രധാന വിമാനക്കമ്പനികള്‍ക്കായുള്ള വ്യോമയാന ഇന്‍ഷുറന്‍സ് പ്രോഗ്രാമുകള്‍ ഫ്‌ലീറ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കുകയും ലണ്ടന്‍, ന്യൂയോര്‍ക്ക് പോലുള്ള അന്താരാഷ്ട്ര വിപണികളില്‍ വീണ്ടും ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്യുന്നുവെന്ന് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് നരേന്ദ്ര ഭരിന്ദ്വാള്‍ പിടിഐയോട് പറഞ്ഞു.

211 മില്യണ്‍ മുതല്‍ 280 മില്യണ്‍ ഡോളര്‍ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വിമാന നാശനഷ്ടങ്ങള്‍ ഉള്‍പ്പെടുമെങ്കിലും ഏറ്റവും വലിയ ചെലവ് ബാധ്യതാ ഇന്‍ഷുറന്‍സില്‍ നിന്നായിരിക്കും. യാത്രക്കാരന് ലഭിക്കുന്ന യഥാര്‍ത്ഥ തുക നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. സാധാരണയായി, ആശ്രിതന്‍ (മരിച്ച യാത്രക്കാരന്റെയോ പരിക്കേറ്റവരുടെയോ കുടുംബം) യഥാര്‍ത്ഥ നാശനഷ്ടത്തിന്റെ വ്യാപ്തി തെളിയിക്കേണ്ടതുണ്ട്.

മരണപ്പെട്ട യാത്രക്കാരന്റെ പ്രായം, വിദ്യാഭ്യാസ നിലവാരം, തൊഴില്‍, അവസാനം വാങ്ങിയ ശമ്പളം, വൈവാഹിക നില, പൊതുവായ സാമ്പത്തിക സ്ഥിതി, ആശ്രിതരുടെ എണ്ണം, ആശ്രിതത്വത്തിന്റെ വ്യാപ്തി തുടങ്ങിയ ഘടകങ്ങള്‍ സാധാരണയായി നാശനഷ്ടം വിലയിരുത്താന്‍ പരിഗണിക്കപ്പെടുന്നു. അഹമ്മദാബാദ് അപകടത്തിലെ ക്ലെയിം ആകെ 1,000 കോടി രൂപ വരെ ഉയര്‍ന്നേക്കാം,

ഇത് വ്യോമയാന ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ തന്നെ ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും മാരകവും ചെലവേറിയതുമായ വിമാനാപകടങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+