Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ സ്ഥാപിച്ച പോസ്റ്ററുകള്‍ പിന്‍വലിക്കണം; ഉത്തരവിറക്കി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥാപിച്ച പരസ്യം പിന്‍വലിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. മാര്‍ച്ച് 16 നകം പോസ്റ്ററുകള്‍ പിന്‍വലിക്കണമെന്ന് കോടതി ഉത്തരവിട്ടു.പ്രതിേധവുമായി ബന്ധപ്പെട്ട് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടുട്ടുള്ളവരുടെ പേരും മേല്‍വിലാസവും ഫോട്ടായും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം സ്ഥാപിച്ചത്.

yogi

സംഘര്‍ഷത്തിനിടെ നശിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരം ഒടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരസ്യം. സര്‍ക്കാര്‍ നടപടിയെ അലഹാബാദ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഞായറാഴ്ച കേസില്‍ വാദം കേട്ട കോടതി യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി സ്വകാര്യതക്കെതിരായ കൈയ്യേറ്റമാണ് നിരീക്ഷിച്ചു. ഭരണകൂടം പൗരന്‍മാരെ അപമാനിക്കുന്നത് അനീതിയാണെന്നും ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ലഖ്നൗവിലെ തെരുവിലാണ് സമരത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിചിരിക്കുന്നത്. വലിയ അനീതിയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.

ലഖ്നൗവില്‍ പ്രക്ഷോഭത്തിനിടെ പോലീസ് നടപടിയുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പ്രതികളായവരുടെ ഫോട്ടോകളും വിവരങ്ങളുമാണ് പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ പ്രതികളില്‍ മിക്കയാളുകളും ജാമ്യത്തില്‍ ഇറങ്ങിയവരാണ്. അതേസമയം, കേസില്‍ ഹാജരാകുന്നതിന് അഡ്വക്കേറ്റ് ജനറല്‍ എത്തുമെന്നും മോശം കാലാവസ്ഥ കാരണം വിമാനം കൃത്യ സമയത്ത് പുറപ്പെട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കേസില്‍ വാദം പൂര്‍ത്തിയായ ശേഷം ഹര്‍ജി വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ ലഖ്നൗവില്‍ പ്രദര്‍ശിപ്പിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.

പ്രതികളുടെ പേര്, ഫോട്ടോ, വിലാസം എന്നിവയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ പേരുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രതികള്‍ക്കെതിരെ ആക്രമണം ഉണ്ടായേക്കാമെന്ന പ്രചാരണമുണ്ടായി. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. പ്രതികള്‍ പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചുവെന്ന് കാണിച്ച് അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയും യുപി സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.യോഗി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+