അനിതയുടെ മരണത്തിന് കാരണം കേന്ദ്രമോ? തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു
ചെന്നൈ അണ്ണാസാലൈയില്‍ സമരം നടത്തിയ എസ്എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു മാറ്റി.
ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രതിഷോധം രൂക്ഷമാകുന്നു. ചെന്നൈ അണ്ണാസാലൈയില്‍ സമരം നടത്തിയ എസ്എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു മാറ്റി.

തമിഴ്നാടിന്റെ അങ്ങേളമിങ്ങേളമായി ഇപ്പോഴും പ്രതിഷേധം അലയടിക്കുകയാണ്. അനിതയുടെ ജന്മനാടായ അരിയല്ലൂരില്‍ ഇന്നാലെ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. എന്നാല്‍ അനിയുടെ മരണത്തിനു മോദി സര്‍ക്കാരാണ് ഉത്തരവാദികളെന്ന് അനിതയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

തമിഴ്നാട്ടില്‍ പ്രതിഷേധം രൂക്ഷമാകുന്നു
നീറ്റില്‍ പുറത്തായ ദലിത് വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം.

അഞ്ഞാടിച്ചു വിദ്യാര്‍ഥി സംഘടനകള്‍
അനിതയുടെ മരണത്തെ തുടര്‍ന്ന് ഇന്നല തന്നെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ സമരം നടത്താന്‍ വിദ്യാര്‍ഥി സംഘടനകള്‍ അനുമതി തേടിയെങ്കിലും പോലീസ് അനുവദിച്ചിരുന്നില്ല.

രാഷ്ട്രീയ പ്രശ്നമല്ല
അനിതയുടെ മരണം ഒരു രാഷ്ട്രീയ പ്രശ്നം മാത്രമല്ല. വിദ്യാര്‍ഥികള്‍ക്കു മേലുള്ള വിദ്യാഭ്യസ ലംഘനത്തിനും മേലുള്ള കടന്നു കയറ്റമാണ്. ഇതു കൊണ്ട് തന്നെ രാഷ്ട്രീയ -വിദ്യാര്‍ഥി സംഘടനകള്‍ മാത്രമല്ല രാഷ്ട്രീയ പിന്തുണയില്ലാത്ത ചെറുകിട സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഷേധവുമായി ഇടതു സംഘടന
അണ്ണസാലൈയില് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പോലുള്ള ഇടതു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു മണിക്കൂറിലധികം റോഡ് ഉപരോധിച്ച സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

ചെന്നൈയിലുടനീളം പ്രതിഷേധം
അനിതയുടെ മരണതിതെ തുടര്‍ന്ന് ചെന്നൈയില്‍ പ്രതിഷേധം കത്തി പടരുകയാണ്. ചെന്നൈ സെന്‍ട്രലില്‍ ദ്രാവിഡ യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.വിടുതലൈ, സിരുതൈ, നാം തമിഴര്‍ കക്ഷി തുടങ്ങിയ സംഘടനകള്‍ സമരവുമായി രംഗത്തെത്തിയിരുന്നു.

ഡിഎംകെ
സേലത്ത് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.സമരം വ്യാപിപ്പിക്കാനുള്ള സാഹചര്യം മുന്നില്‍ കണ്ട് പോലീസ് പ്രദേശത്ത സുരക്ഷശക്തമാക്കിയിട്ടണ്ട്.

കാരണം കേന്ദ്രം
അനിതയുടെ മരണത്തിനും ഉത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരാണെന്നു നാട്ടുകാരും ബന്ധുക്കളും അരോപിക്കുന്നുണ്ട്.തമിഴ്നാട്ടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കി കൊണ്ട സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഓര്‍ഡിനസ് കൊണ്ടു വന്നിരുന്നു. കേന്ദ്രം ഈ ഓര്‍ഡിനസ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന സു്പ്രീം കോടതി ഉത്തരവിട്ടിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications