സർജിക്കൽ സ്ട്രൈക്ക്: 6-10 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് സൈനിക മേധാവി, 3 ക്യാമ്പുകൾ തകർത്തു
ശ്രീനഗർ: പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത്. പത്തോളം പാക് സൈനികർ കൊലപ്പെട്ടതായാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണം. ഇന്ത്യൻ സൈന്യം പാക് അധിനിവേശ കശ്മീരിൽ മൂന്ന് ഭീകരക്യാമ്പുകൾ തകർത്തെന്നും ബിപിൻ റാവത്ത് അവകാശപ്പെടുന്നു. പാകിസ്താനിൽ നിന്നുള്ള ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിന് സഹായിക്കാനുള്ള നീക്കത്തിനാണ് ഇന്ത്യ തിരിച്ചടി നൽകിയത്.
പാക് അധിനിവേശ കശ്മീരിലെ ജുറ, കുൻദൽഷാൻ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെയും ആക്രമണത്തിൽ വധിച്ചെന്നാണ് സൈന്യം അവകാശപ്പെടുന്നത്. പാക് സൈന്യം ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടത്തിയിരുന്നു.

പാക് അധിനിവേശ കശ്മീരിലെ ഭീകര താവളങ്ങളും പാക് സൈനിക പോസ്റ്റുകളും ആക്രമിച്ച സംഭവത്തിൽ പാകിസ്താൻ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയതിന് തിരിച്ചടി നൽകുകയായിരുന്നു ഇന്ത്യൻ സൈന്യം ചെയ്തത്. പാക് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികരും ഒരു പ്രദേശവാസിയും മരിച്ചിരുന്നു. ഞായറാഴ്ച അതിരാവിലെയായിരുന്നു പാക് പ്രകോപനം. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 15 ഭീകരരെ വധിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
ഗുന്ദിഷത്ത് ഗ്രാമത്തിലെ മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നിയന്ത്രണ രേഖയിലെ അഞ്ച് പാക് സൈനികരാണ് കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മീഷണർ ഗൌരവ് അലുവായിയെയാണ് പാകിസ്താൻ പ്രതിഷേധം അറിയിച്ചത്.
എന്നാൽ ഭീകരർക്ക് ഇന്ത്യൻ അതിർത്തിക്കപ്പുറത്തേക്ക് കടക്കാൻ സൌകര്യമൊരുക്കുന്നതിന് വേണ്ടിയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ വെടിയുതിർത്തതെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ടാങ്ദര്‍ സെക്ടറിനോട് ചേര്‍ന്ന പാക് അധീന കശ്മീരിലെ തീവ്രവാദികളുടെ ക്യാംപുകള്‍ക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്നാണ് മാധ്യമറിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ചയിൽ കശ്മീരിലെ ബാരാമുല്ലയിലും റജൗരിയിലും പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പുറമേ പാകിസ്താൻ കശ്മീരികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് അടുത്ത കാലത്തായി നടത്തിവരുന്നത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications