ലൈംഗിക പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അസംഖാന്, ഇനി ആവര്‍ത്തിക്കില്ല, ബിജെപി എംപിയുടെ മറുപടി ഇങ്ങനെ
ദില്ലി: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് കുരുക്കിലായ സമാജ് വാദി എംപി അസംഖാന് ഒടുവില്‍ മാപ്പുപറഞ്ഞ് തടിയൂരി. കഴിഞ്ഞ ദിവസങ്ങളില്‍ അസംഖാനെതിരെ കടുത്ത പ്രതിഷേധമാണ് പാര്‍ലമെന്റില്‍ അരങ്ങേറിയത്. അദ്ദേഹത്തെ പുറത്താക്കണമെന്ന് വരെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ നടപടി വരുമെന്ന് സ്പീക്കറും വ്യക്തമാക്കിയ സാഹചര്യത്തിലാണ് അസംഖാന് മാപ്പുപറഞ്ഞത്. നേരത്തെ ഒവൈസിയെ പോലുള്ള ചില നേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

സഭ വാരാന്ത്യത്തിന് ശേഷം ആരംഭിച്ചതിന് പിന്നാലെ അസംഖാനെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള അനുവദിക്കുകയായിരുന്നു. ഞാന്‍ ഒമ്പത് തവണ എംഎല്‍എയായിരുന്നു. നിരവധി തവണ മന്ത്രിയുമായിരുന്നിട്ടുണ്ട്. ഒരു രാജ്യസഭാ അംഗം കൂടിയാണ്. പാര്‍ലമെന്ററി കാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമവശങ്ങള്‍ എന്താണെന്ന് എനിക്കറിയാം. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നുവെന്ന് അസംഖാന് പറഞ്ഞു.
അതേസമയം അസംഖാന്റെ ക്ഷമാപണത്തെ രമാദേവി തള്ളി. അദ്ദേഹം സ്ഥിരമായി സ്ത്രീകളെ അപമാനിക്കുകയും, സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുകയും ചെയ്യുന്നയാളാണെന്ന് രമാദേവി പറഞ്ഞു. അദ്ദേഹത്തിന്റെ ശീലങ്ങളിലൊന്നായി അത് മാറിയിരിക്കുകയാണ്. പാര്‍ലമെന്റിന് പുറത്തും അദ്ദേഹം ഈ ശീലം തുടരുന്നുണ്ട്. ഞാനൊരു മുതിര്‍ന്ന എംപിയാണ്. വായില്‍ തോന്നിയതെന്തും വിളിച്ച് പറയാന്‍ അസംഖാന് സാധിക്കില്ല. ഞാനിവിടെ എത്തിയത് അത്തരം കാര്യങ്ങള്‍ കേള്‍ക്കാനല്ലെന്നും രമാദേവി പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെയും രമാദേവി രംഗത്തെത്തി. അസംഖാനെ പിന്തുണച്ച അഖിലേഷിന്റെ നടപടി വളരെ മോശമാണ്. എന്തുകൊണ്ടാണ് അസംഖാന്റെ ഇത്രയും മോശപ്പെട്ട പരാമര്‍ശത്തെ മുഖപത്രം പോലെ ന്യായീകരിക്കുന്നതെന്നും രമാദേവി ചോദിച്ചു. അതേസമയം പാര്‍ലമെന്റ് അംഗങ്ങള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications