ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പഠിക്കേണ്ട;പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്ത് എൻസിഇആർടി
ദില്ലി: പ്ലസ്ടു പാഠപുസ്തകത്തിൽ നിന്നും ബാബറി മസ്ജിജ് തകർത്ത സംഭവവും ഗുജറാത്ത് കലാപവും ഒഴിവാക്കി എൻ സി ഇ ആർ ടി. പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ നീക്കം ചെയ്തത്. പകരം രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പഴയ പാഠഭാഗത്ത് 'സ്വാതന്ത്ര്യനന്തര ഇന്ത്യൻ രാഷ്ട്രീയം' എന്ന ഭാഗത്താണ് അയോധ്യ സംഭവം പ്രതിപാദിച്ചിരുന്നത്. അയോധ്യ തർക്കത്തെക്കുറിച്ച് നാല് പേജിലാണ് പറയുന്നത് (പേജ് 148-151). 1986 ലെ സംഭവങ്ങളുടെ തുടക്കം, ബാബറി മസ്ജിദ് തകർക്കൽ, അനന്തരഫലങ്ങൾ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം, വർഗീയ കലാപങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പാഠഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതൊക്കെ ഒഴിവാക്കിയാണ് അയോധ്യയിലെ രാമക്ഷ്രേത്ര നിർമ്മാണത്തെ കുറിച്ച് പറയുന്നത്.

'രാഷ്‌ട്രീയ സമാഹരണത്തിൻ്റെ സ്വഭാവത്തിന് രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെയും അയോധ്യ തകർക്കലിൻ്റെയും പൈതൃകം എന്താണ്?' എന്നായിരുന്നു പാഠഭാഗത്തിൽ നേരത്തേ ഉണ്ടായിരുന്നത്. പകരം 'രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെ പൈതൃകം എന്താണ്?' എന്നാണ് പുതിയ ഭാഗത്തിൽ പറയുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ചാണ് പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് എൻ സി ഇ ആർ ടി വിശദീകരണം. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി കൊണ്ടുവന്ന ഏറ്റവും പുതിയ മാറ്റങ്ങളുടെ കൂടി അടുസ്ഥാനത്തിൽ അയോധ്യ ഭാഗം സമഗ്രമായി പരിഷ്കരിച്ചിട്ടുണ്ടെന്നും എൻ സി ഇ ആർ ടി വിശദീകരിച്ചു.
അതേസമയം 5-ാം അധ്യായത്തിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമർശവും നീക്കം ചെയ്തിട്ടുണ്ട്. പരിഷ്‌ക്കരിച്ച പാഠപുസ്തകത്തിൽ മുസ്ലീങ്ങൾ പാർശ്വവത്കരിക്കപ്പെട്ടവരാണെന്ന പരാമർശനം നീക്കിയിട്ടുണ്ട്. ഇവർക്ക് വികസന ആനുകൂല്യങ്ങൾ നിരസിക്കപ്പെട്ടു എന്ന ഭാഗവും മാറ്റിയിട്ടുണ്ട്. ലിംഗഭേദം, മതം, ജാതി എന്നിവയെക്കുറിച്ചുള്ള ഒരു അധ്യായത്തിൽ, വർഗീയ കലാപങ്ങളുടെ ഇരകളായി മതന്യൂനപക്ഷങ്ങളെ ഉയർത്തിക്കാട്ടുന്ന ഭാഗങ്ങളിലും മാറ്റം ഉണ്ട്.
12-ാം ക്ലാസിലെ ചരിത്ര സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഹാരപ്പൻ നാഗരികത, ഗോത്രവർഗ്ഗക്കാർ, ജനകീയ പ്രസ്ഥാനങ്ങൾ എന്നീ വിഷയങ്ങളിലാണ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. വർഗീയ കലാപങ്ങളുടെ ചില ചിത്രങ്ങൾ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഇത് അപ്രസക്തമാണെന്നാണ് വിശദീകരണം. ഏഴുമുതൽ 12 വരെ ക്ലാസുകളിലെ പുസ്തകങ്ങളിൽ നിന്നും പല വെട്ടിമാറ്റലുകളും ഉണ്ടായിട്ടുണ്ട്.
-
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും'












Click it and Unblock the Notifications