Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഡോക്‌ടറുടെ കൊലപാതകം; ബംഗാളിൽ ഡോക്‌ടർമാരുടെ സമരം തുടരും, രണ്ടാംഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത: ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്‌ടർമാരുമായി മമത ബാനർജി സർക്കാർ നടത്തിയ രണ്ടാംഘട്ട ചർച്ചയും പരാജയം. സർക്കാർ നിലപാടിൽ തങ്ങൾ തൃപ്‌തരല്ലെന്ന് പറഞ്ഞ സമരം നടത്തുന്ന ഡോക്‌ടർമാർ നിലവിലെ സ്ഥിതി തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമരം ആരംഭിച്ച് 40 നാളുകൾ പിന്നിട്ടപ്പോഴാണ് ഇന്നലെ രണ്ടാംഘട്ട ചർച്ച നടന്നത്.

എന്നാൽ ചർച്ചയുടെ രേഖാമൂലമുള്ള മിനിറ്റ്സ് കൈമാറാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചു എന്നാണ് സമരം ചെയ്യുന്ന ഡോക്‌ടർമാർ അറിയിച്ചത്. പല കാര്യങ്ങളിലും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും വാക്കാലുള്ള ഉറപ്പ് നൽകുകയും ചെയ്തെങ്കിലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും യോഗത്തിന്റെ മിനിറ്റ്സ് നൽകാൻ കൂട്ടാക്കിയില്ലെന്നാണ് പ്രതിഷേധിക്കുന്ന ഡോക്‌ടർമാർ വ്യക്തമാക്കിയത്.

bengaldoctorprotest

ഈ സംഭവ വികാസങ്ങൾക്ക് ശേഷം യോഗത്തിന്റെ ഒപ്പിടാത്ത മിനിറ്റ്സ് പിന്നീട് സർക്കാർ പുറത്തിറക്കി. ആർജി കാർ ഡോക്‌ടറുടെ ബലാത്സംഗ-കൊലപാതകത്തിൽ പ്രക്ഷോഭം നടത്തുന്ന ജൂനിയർ ഡോക്‌ടർമാരെ പശ്ചിമ ബംഗാൾ സർക്കാർ ബുധനാഴ്‌ച വൈകുന്നേരം 6.30ന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കൂടിക്കാഴ്‌ചയ്ക്കായി മമത സർക്കാർ ക്ഷണിക്കുകയായിരുന്നു.

പുതിയ ചർച്ച വേണമെന്ന ഡോക്‌ടർമാരുടെ അഭ്യർത്ഥന കണക്കിലെടുത്തായിരുന്നു സർക്കാരിന്റെ തീരുമാനം. ആദ്യഘട്ട ചർച്ചയിൽ നിന്ന് വ്യത്യസ്‌തമായി മുഖ്യമന്ത്രി മമത ബാനർജി ആയിരുന്നില്ല ഈ ചർച്ചയ്ക്ക് നേതൃത്വം നൽകിയത് എന്നതാണ് ഏറ്റവും പ്രധാനകാര്യം. രണ്ടാംഘട്ട ചർച്ചകൾ നടന്നത് ചീഫ് സെക്രട്ടറി മനോജ് പന്തിന്റെ സാന്നിധ്യത്തിലാണ്.

ബുധനാഴ്‌ചത്തെ ചർച്ചകൾക്ക് ശേഷം പശ്ചിമ ബംഗാൾ സർക്കാർ പുറത്തുവിട്ട യോഗത്തിന്റെ മിനിറ്റ്സ് പറയുന്നത് അനുസരിച്ച്, മുൻകാലങ്ങളിലെ പ്രത്യേകിച്ച് കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങൾക്ക് ഇടയിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറിക്കെതിരെ അന്വേഷണ സമിതി രൂപീകരിക്കണമെന്ന് ജൂനിയർ ഡോക്‌ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

രാത്രി പട്രോളിംഗിനായി വനിതാ പോലീസുകാരെ നിയോഗിക്കുന്നതിനും വിവിധ വകുപ്പുകൾ പ്രകാരം പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നതിനും അടിയന്തര ഇടപെടലിനായി ഹെൽപ്പ് ലൈനുകൾ കൊണ്ട് വരുന്നതിനുമുള്ള കേന്ദ്ര നിർദ്ദേശം നടപ്പിലാക്കാൻ ഇരു കൂട്ടരും സമ്മതം മൂളി. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും സമരം അവസാനിക്കാത്തത് മമത സർക്കാരിന് വലിയ തിരിച്ചടിയാണ്.

കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുൻപിലാണ് ഡോക്‌ടർമാർ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഇത് തുടരാനാണ് അവരുടെ നിലവിലെ തീരുമാനം. നേരത്തെ ഡോക്‌ടർമാരുടെ ആവശ്യം പരിഗണിച്ച് സർക്കാർ കൊൽക്കത്ത പോലീസ് ചീഫ് വിനീത് ഗോയലിനെ സ്ഥാനത്ത് നിന്ന് നീക്കുകയും രണ്ട് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കുകയും ചെയ്‌തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+