ബെംഗളൂരു എയര്‍പോര്‍ട്ടിനും മാളുകള്‍ക്കും ബോംബ് ഭീഷണി: വൈറ്റ്കോളര്‍ ഭീകരസംഘമെന്ന് അവകാശവാദം
ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ ബോംബ് ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കി ഇ-മെയില്‍ സന്ദേശം. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. തുടര്‍ന്ന് നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.
ഞായറാഴ്ചയാണ് മോഹിത് കുമാര്‍ എന്ന ഇ-മെയില്‍ വിലാസത്തില്‍ നിന്ന് ബോംബ് ഭീഷണി ലഭിച്ചത്. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളവും നഗരത്തിലെ നിരവധി മാളുകളും ഒരു വൈറ്റ് കോളര്‍ ഭീകരസംഘം ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ മുന്നറിയിപ്പുള്ളത്. ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദിന്റെ വൈറ്റ് കോളര്‍ ഭീകര സംഘടനയില്‍ നിന്നാണെന്ന് അവകാശപ്പെട്ടാണ് ഇ-മെയില്‍ സന്ദേശം എത്തിയത്. വൈകിട്ട് ഏഴു മണിക്കു ശേഷം ആക്രമണം ആരംഭിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ), ഓറിയോണ്‍ മാള്‍, ലുലു മാള്‍, ഫോറം സൗത്ത് മാള്‍, മന്ത്രി സ്ക്വയര്‍ മാള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ബോംബ് സ്ക്വാഡുകളും മറ്റു സുരക്ഷാ വിഭാഗങ്ങളും ഈ സ്ഥലങ്ങളില്‍ എത്തി പരിശോധന നടത്തി. അതേസമയം പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.
സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനും കൂടുതല്‍ വിവരം ശേഖരിക്കാനും ബെംഗളൂരു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നവംബര്‍ പത്തിന് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെയാണ് വൈറ്റ് കോളര്‍ ഭീകരത എന്ന പദം ശ്രദ്ധ നേടിയത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന പ്രൊഫഷണലുകള്‍ ചെങ്കോട്ട സ്ഫോടനത്തില്‍ ഉള്‍പ്പെട്ടതോടെയാണ് വൈറ്റ് കോളര്‍ ഭീകര സംഘത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി ശ്രദ്ധിച്ചു തുടങ്ങിയത്. സംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ അറസ്റ്റിലായിരുന്നു. രാജ്യത്ത് വിവിധ നഗരങ്ങളില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ അഞ്ചു ഡോക്ടര്‍മാര്‍ 26 ലക്ഷം രൂപ വരെ പണം സ്വരൂപിച്ചതായി എന്‍ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ചെങ്കോട്ട സ്ഫോടനത്തിനു ശേഷം രാജ്യത്തെ എല്ലാ നഗരങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലെ ബോംബ് ഭീഷണി ആശങ്ക ഉയര്‍ത്തുന്നത്.
ഈ വര്‍ഷം ജൂണില്‍ ബെംഗളൂരുവിലെ ഒരു സ്കൂളിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് നഗരത്തിലെ മറ്റ് പ്രധാനപ്പെട്ട സ്കൂളുകളിലും സമാനമായ ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ ഈ ഭീഷണികള്‍ എല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഒരു സോഫ്റ്റ്വെയര് എന്‍ജിനീയറാണ് ഇ-മെയിലിന് പിന്നില്‍ എന്ന് വ്യക്തമായി. സംശയംപദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
-
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications