സെക്സിന് തയ്യാറായില്ലെങ്കില്‍ ഫസ്റ്റ് ക്ലാസില്ല; പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിനികളോട് ചെയ്യുന്നത്!!
ജനുവരി 26നാണ് വിവാദമായ സംഭവം. വിദ്യാര്‍ഥിനികള്‍ സദാശിവ നഗര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്കി.
ബെംഗളൂരു: വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പാള്‍ നടത്തിയ ലൈംഗിക പരാമര്‍ശം വിവാദമായി. ബോളിവുഡിലെ അശ്ലീല സുന്ദരി സണ്ണി ലിയോണിനെ മാതൃകയാക്കണമെന്നും എല്ലാവര്ക്കും കാമുകന്മാരുണ്ടോ എന്നുമാണ് സിവി രാമന് റോഡിലെ കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ കുമാര്‍ താക്കൂര്‍ വിദ്യാര്‍ഥിനികളോട് ചോദിച്ചത്.
ജനുവരി 26നാണ് വിവാദമായ സംഭവം. വിദ്യാര്‍ഥിനികള്‍ സദാശിവ നഗര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്കി. ഫിസിക്സ് അധ്യാപകന് ഷണ്മുഖമാണ് വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ എത്തിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.

നിങ്ങള്‍ക്ക് കാമുകന്മാരുണ്ടോ, സണ്ണി ലിയോണിനെ മാതൃകയാക്കണം. സെക്സ് ചെയ്യാനുള്ള കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കണം. ഇടക്കിടെ എന്നെ സന്ദര്‍ശിച്ചാല്‍ മതി. സാമ്പത്തികമായ പിന്തുണ ഞാന്‍ നല്‍കും. ഇക്കാര്യം അനുസരിച്ചില്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് കിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞുവെന്നാണ് കുട്ടികളുടെ പരാതി.

പന്ത്രണ്ടാം ക്ലാസിലെ വിദ്യാര്‍ഥിനികളാണ് പോലിസില്‍ പരാതി നല്‍കിയത്. ജനുവരി 30നാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ അകത്തേക്ക് വിളിച്ച് തന്നെ ഇടക്കിടെ വന്ന് കാണണമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞുവത്രെ. തിരിച്ചുപോരുമ്പോള്‍ ചോക്ലേറ്റ് തന്നുവെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥിനികളെ ഇടക്കിടെ ഇയാള്‍ ഓഫിസില്‍ വിളിച്ചുവരുത്തും. അതിരാവിലെ എത്തുന്ന കുട്ടികളെയോ വൈകീട്ട് നേരം വൈകി പോവുന്നവരെയോ ആണ് വിളിപ്പിക്കുക. താന്‍ പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ നിന്നു തിരിച്ചുവരുമ്പോള്‍ എവിടെയും ലൈറ്റ് ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു.

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ സ്കൂളിലെത്തി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സലിങ് നല്കി. വരും ദിവസങ്ങളിലും സ്കൂള്‍ സന്ദര്‍ശിക്കുമെന്ന് ഇവര്‍ അറിയിച്ചു. സ്കൂളില്‍ സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചുവരികയാണ്.

പ്രിന്‍സിപ്പാളിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് നോഡല്‍ ചൈല്ഡ്ലൈന് ഡയറക്ടര്‍ വാസുദേവ ശര്‍മ സെന്‍ട്രല്‍ ഡിവിഷന് ഡിസിപി ഡോ. ചന്ദ്രഗുപ്തക്ക് കത്തെഴുതി. കുമാര്‍ താക്കൂറിനെ കുറിച്ച് മുമ്പും പരാതി ഉയര്‍ന്നിരുന്നു. ഈ വിഷയം പരിശോധിച്ച് വരവെയാണ് പുതിയ പരാതി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി താക്കൂര്‍ മുതിര്‍ന്ന വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുന്നുണ്ടെന്ന് ചൈല്‍ഡ് ലൈനില്‍ പരാതി ലഭിച്ചിരുന്നു. സ്കൂളിലെ ജീവനക്കാരന് എന്ന് പരിചയപ്പെടുത്തി ജനുവരി 14ന് ലഭിച്ച ഫോണ്‍ സന്ദേശത്തിലാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. സ്കൂളിലെ അധ്യാപകര്‍ക്കും മിക്ക വിദ്യാര്‍ഥിനികള്‍ക്കും ഇക്കാര്യം അറിയാമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു.

2016 ഡിസംബറില്‍ വിദ്യാര്‍ഥിനിയെ കയറിപിടിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സംഭവം പിന്നീട് പുറത്തറിയാതെ ഒതുക്കി. വിദ്യാര്‍ഥിനികള്‍ക്ക് താക്കൂര്‍ അശ്ലീല ഫോട്ടോകള്‍ കാണിച്ചുകൊടുക്കാറുണ്ട്. യുവതികളായ അധ്യാപികമാരും ഇയാളുടെ കരവിരുതുകള്‍ക്ക് ഇരയാണെന്ന് ആരോപണമുണ്ട്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications