എടിഎമ്മില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ച് സെക്യൂരിറ്റിക്കാരന്.. കാരണം കേട്ട് ഞെട്ടി പൊലീസ്
ബെംഗളൂരു: എടിഎമ്മില്‍ നിന്ന് ലക്ഷണക്കണക്കിന് രൂപ മോഷ്ടിച്ച 23 കാരന് അറസ്റ്റില്‍. അസം സ്വദേശിയായ ദിപോങ്കര്‍ നോമോസുദ്രയെ ആണ് ബെംഗളൂരു പൊലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 14.2 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. 20 ലക്ഷം രൂപയാണ് ഇയാള്‍ എ ടി എമ്മില്‍ നിന്ന് മോഷ്ടിച്ചത്. താന്‍ ജോലി ചെയ്തിരുന്ന യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കിയോസ്കില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്.
വില്‍സണ്‍ ഗാര്‍ഡനിലെ പതിമൂന്നാം ക്രോസിലുള്ള ബാങ്കിന്റെ എ ടി എം കിയോസ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ആറ് മാസം മുന്‍പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. അധികം വൈകാതെ തന്നെ കാഷ് ലോഡിംഗ് സ്റ്റാഫുമായി ഇയാള്‍ സൗഹൃദത്തിലായി. ഇതിന് പിന്നാലെ എ ടി എമ്മിലെ ക്യാഷ് കാസറ്റ് തുറക്കാനുള്ള പാസ്വേഡ് അവരുടെ ഡയറിയില്‍ നോക്കിയപ്പോഴാണ് മനസിലായത് എന്നും പൊലീസ് പറഞ്ഞു.

തുടര്‍ന്ന് കാമുകിയെ വിവാഹം കഴിച്ച് സ്വന്തം നാടായ കരിംഗഞ്ചില്‍ താമസമാക്കാന്‍ പണം തട്ടിയെടുക്കാനുള്ള പദ്ധതി ദിപോങ്കര്‍ നോമോസുദ്ര തയ്യാറാക്കി. നവംബര്‍ 17 ന് രാത്രി 7.50 നും 8.20 നും ഇടയിലാണ് ഇയാള്‍ മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. എ ടി എമ്മില്‍ നിന്നും പണം മോഷ്ടിക്കുകയും വസ്ത്രം മാറുകയും ചെയ്യുന്ന ഇയാളുടെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ക്യാമറകളിലൊന്ന് തിരിച്ച് ലൈറ്റ് ഓഫ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. പിറ്റേന്ന് രാവിലെ ബാങ്ക് ജീവനക്കാര്‍ സെക്യൂരിറ്റിക്കാനെ കാണാനില്ല എന്നും എം ടി എമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടതും മനസിലാക്കി. ഇതോടെയാണ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ബാങ്കിന്റെ സീനിയര്‍ മാനേജര്‍ ഖുശ്ബു ശര്‍മ വില്‍സണ്‍ ഗാര്ഡന് പൊലീസില്‍ പരാതി നല്കി. ഇതിനിടെ നോമോസുദ്ര 19,96,600 രൂപയുമായി നാട്ടിലേക്ക് രക്ഷപ്പെട്ടു.

പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. സുഹൃത്തുക്കളുമായി പാര്‍ട്ടി നടത്താനും ആഡംബര ഹോട്ടലുകളില്‍ തങ്ങാനും മോഷണ മുതലില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപ ഇയാള്‍ ചെലവഴിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം ക്യാഷ് കാസറ്റ് പാസ്വേഡ് അറിയുന്നത് വരെ പണം മോഷ്ടിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് നോമോസുദ്ര പോലീസിനോട് പറഞ്ഞു.

കാമുകിയെ വിവാഹം കഴിക്കുന്നതില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. വീട് പണിയാനും ഒരു ഹോട്ടല്‍ ആരംഭിക്കാനും പദ്ധതിയുണ്ടായിരുന്നു എന്നും തന്റെ പ്രവൃത്തി ക്യാമറയില്‍ പെടില്ലെന്ന് കരുതിയാണ് കിയോസ്കിലെ ലൈറ്റ് ഓഫ് ചെയ്തതെന്നും പ്രതി പറഞ്ഞു. ഇയാള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications