റിപ്പബ്ലിക് ദിനത്തില്‍ പ്രധാന ഭീഷണി പക്ഷികള്‍: തുരത്താന്‍ വിവിധ നീക്കങ്ങളുമായി എയർഫോഴ്സ്
നാളെ രാജ്യം 75 -ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ പോകുകയാണ്. പതിവ് പോലെ എല്ലാവരുടേയും ശ്രദ്ധകേന്ദ്രം ദില്ലിയിലെ കർത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലാണ്. വിവിധ ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതുന്ന പരേഡ് വീക്ഷിക്കാന്‍ ഇത്തവണ എത്തിയിരിക്കുന്ന പ്രത്യേക അഥിതി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ്.
പരേഡിന്റെ അവസാനഘട്ട റിഹേഴ്സല്‍ ഇന്നും ഇന്നലെയുമായി കർത്തവ്യപഥില്‍ നടന്നു. അതേസമയം, പക്ഷികള്‍ ചടങ്ങ് അലങ്കോലമാക്കുമോയെന്ന ആശങ്ക ഇത്തവണയും ശക്തമാണ്. ഇന്റലിജന്‍സ് ബ്യൂറോ അടക്കമുള്ള ഏജന്‍സികളും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാറുണ്ട്. കടുത്ത മാലിന്യപ്രശ്‌നങ്ങള്‍ മൂലം പക്ഷികളുടെ എണ്ണത്തില്‍ വളരെയേറെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതാണ് ആശങ്ക വർധിപ്പിക്കുന്നതും.

ആകാശത്തു വട്ടമിട്ടുപറക്കുന്ന പരുന്തുകള്‍ ഉള്‍പ്പെടേയുള്ള പക്ഷികള്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള എയര്‍ ഫോഴ്‌സ് യുദ്ധവിമാനങ്ങളുടെ പരേഡിനാണ് ഭീഷണിയാകാറുള്ളത്. എല്ലാവർഷവും സമാനമായ ഭീഷണി പരേഡ് നേടാറുണ്ട്. ഒരു പക്ഷിയെയൊന്നും തട്ടിയാല്‍ യുദ്ധവിമാനങ്ങള്‍ക്കു കേടുപാട് വരില്ലെങ്കിലും ഒന്നിലധികം പക്ഷികളെ ഇടിക്കുകയാണെങ്കില്‍ അതു വിമാനത്തിന് തകരാറുണ്ടാക്കും.
വിമാനത്തിന് കേടുപാടുകള്‍ ഉണ്ടാക്കുക മാത്രമല്ല, മാംസങ്ങളുമായി മറ്റും പറക്കുന്ന പക്ഷികള്‍ അത് പരേഡിനിടയിലേക്കും പരേഡ് വീക്ഷിക്കുന്ന കാണികള്‍ക്കിടയിലേക്കും ഇടുന്ന പ്രശ്നവുമുണ്ട്. ഇതോടെയാാണ് പക്ഷികളെ തുരത്താനുള്ള നീക്കം എയർഫോഴ്സ് ആരംഭിച്ചിരിക്കുന്നത്. കർത്തവ്യപഥിന് സമീപത്തേക്ക് പക്ഷികള്‍ വരുത്താതിരിക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യന്‍ എയർഫോഴ്സും ഡൽഹിയിലെ വനം-വന്യജീവി വകുപ്പും ചേർന്നാണ് പക്ഷികളെ തുരത്താനുള്ള പദ്ധതി ആവിഷ്കരിക്കുന്നത്. പക്ഷികള്‍ക്ക് സ്ഥിരമായ മാസം വലിച്ചെറിഞ്ഞ് നല്‍കുന്ന ചില കേന്ദ്രങ്ങളുണ്ട്. പരേഡ് സമയത്ത് അവിടെ കൂടുതല്‍ സമയം ഭക്ഷണം നല്‍കുന്നത് ഉള്‍പ്പെടേയുള്ള നീക്കങ്ങളാണ് പരീക്ഷിക്കുക.
കഴിഞ്ഞ വർഷം, 10 സ്ഥലങ്ങളിൽ ഇത്തരത്തില്‍ പക്ഷികള്‍ക്ക് മാസം നല്‍കിയിരുന്നു. പരേഡിന് മുന്നോടിയായിട്ടായിരുന്നു ഇത്തരത്തിലുള്ള ഭക്ഷണം നല്‍കല്‍. പരേഡ് പ്രദേശത്ത് നിന്നും പക്ഷികള്‍ അല്‍പസമയത്തെങ്കിലും വിട്ടുനില്‍ക്കുമെന്നതിനാല്‍ ഈ നീക്കം ഫലപ്രദമാണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
സാധാരണ എയർഫീൽഡ് അല്ലാത്ത ഒരു പ്രദേശത്താണ് റിപ്പബ്ലിക് ദിന ഫ്ലൈപാസ്റ്റ് നടക്കുന്നതെന്നും അതിനാൽ പരിപാടി ആസൂത്രണം ചെയ്യുമ്പോഴെല്ലാം പക്ഷികളെ തുരത്താനുള്ള നടപടികൾ ഏർപ്പെടുത്തുമെന്ന് ഇന്ത്യന്‍ എയർഫോഴ്സ് ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി.
"കഴിഞ്ഞ വർഷങ്ങളിൽ, പ്രകൃതിദത്ത വേട്ടക്കാരുടെ അഭാവവും നഗരപ്രദേശങ്ങളിൽ ഭക്ഷണത്തിന്റെ എളുപ്പത്തിലുള്ള ലഭ്യതയും കാരണം പരുന്തുകള്‍ പെരുകി. കാർത്തവ്യപഥില്‍ 2012 മുതൽ ശേഖരിച്ച കണക്കുകള്‍ പ്രകാരം എയർ ഷോ നടക്കുന്ന നിർണായക മേഖലയിൽ പരുന്തുകളെ സംഖ്യയിൽ 150% വർദ്ധനവ് കാണിക്കുന്നു. 2022 ജനുവരിയിൽ പരുന്തുകളെ തുരത്താനുള്ള വലിയ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നെങ്കിലും നീക്കം വിജയിച്ചില്ല "ഐഎഎഫ് പറഞ്ഞു.
2022 ൽ, എയർഷോയ്ക്ക് മുന്നോടിയായി 10 പക്ഷികളെ പിടികൂടി റിപ്പബ്ലിക് ദിനത്തിന്റെ അന്ന് വൈകുന്നേരം വിട്ടയച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. 2022 ലും 2023 ലും നടന്ന വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയായിരുന്നു പക്ഷികളെ തുരത്താനുള്ള നടപടി. ദേശീയ സുവോളജിക്കൽ പാർക്കിനോട് മൃഗശാലയിലെ ദേശാടന പക്ഷികൾക്കുള്ള ഭക്ഷണ സമയം മാറ്റാനും ആവ്യശ്യപ്പെടുകയും ചെയ്യും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications