Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ തുടക്കമിടും; ഗള്‍ഫ് വെട്ടിത്തിളങ്ങും, യൂറോപ്പ് ലക്ഷ്യമിടുന്ന ഇടനാഴി, 'ഗെയിം ചെയ്ഞ്ചര്‍'

ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞ 'ഗെയിം ചെയ്ഞ്ചര്‍' സംബന്ധിച്ച ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ സൗഹൃദങ്ങളിലും ബന്ധങ്ങളിലും മാറ്റം കൊണ്ടുവരാന്‍ പോകുന്ന ചരക്കുപാത സംബന്ധിച്ചാണ് ധനമന്ത്രി സൂചിപ്പിച്ചത്. ഇന്ത്യയും ജിസിസി രാജ്യങ്ങളും ഇസ്രായേലും യൂറോപ്പും തമ്മില്‍ ബന്ധിപ്പിക്കുന്ന പാത.

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നാണ് ചരക്കുപാതയുടെ പേര്. കഴിഞ്ഞ സെപ്തംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച് രാഷ്ട്ര നേതാക്കള്‍ ധാരണയായതും പ്രഖ്യാപനം നടത്തിയതും. ഇന്ത്യയുടെയും മറ്റുള്ള രാജ്യങ്ങളുടെയും ഗെയിം ചെയ്ഞ്ചറാകും പാത എന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നാണ് ഇത് ആരംഭിക്കുക എന്നത് എക്കാലവും ഓര്‍ക്കപ്പെടുമെന്നും മോദിയുടെ വാക്കുകള്‍ ഉദ്ധരിച്ച് നിര്‍മല പറഞ്ഞു.

nirmala

ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളാണ് കഴിഞ്ഞ സെപ്തംബറില്‍ പാത സംബന്ധിച്ച പ്രഖ്യാപനത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയും പടിഞ്ഞാറന്‍ ഏഷ്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനാണ് വാതില്‍ തുറക്കുന്നതെന്ന് അന്ന് മോദി പറഞ്ഞിരുന്നു.

റെയില്‍വെ പാത, കപ്പല്‍ ചരക്കുപാത എന്നിവ ഈ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുണ്ടാകും. മേഖലയിലെ പല രാജ്യങ്ങളില്‍ നിന്നുമുള്ള ചരക്കുകള്‍ ഇന്ത്യ വഴി ഗള്‍ഫിലേക്കും യൂറോപ്പിലേക്കുമെത്തിക്കുകയാണ് ചെയ്യുക. ചൈന നടപ്പാക്കുന്ന സില്‍ക്ക് ചരക്കുപാതയുടെ ബദലാകും ഇന്ത്യയില്‍ നിന്ന് തുടങ്ങുന്ന സാമ്പത്തിക ഇടനാഴി. അമേരിക്ക സാമ്പത്തികമായ സഹകരിക്കും.

റെയില്‍ പാത, വൈദ്യുതി ലൈന്‍, ഹൈഡ്രജന്‍ പൈപ്പ് ലൈന്‍, അതിവേഗ ഇന്റര്‍നെറ്റ് കേബിള്‍ എന്നിവയെല്ലാം ചരക്കുപാതയുടെ ഭാഗമായി സ്ഥാപിക്കും. ഭൂഖണ്ഡങ്ങള്‍ തമ്മിലും നാഗരികതകള്‍ തമ്മിലുമുള്ള ഡിജിറ്റല്‍ പാലമാണ് ഒരുങ്ങാന്‍ പോകുന്നത് എന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ദിര്‍ ലെയന്‍ പ്രതികരിച്ചത്.

ഇന്ത്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം ഗള്‍ഫിലേക്ക് എത്തിക്കുന്ന ചരക്കുകള്‍ ജിസിസി രാജ്യങ്ങളിലെ റെയില്‍വെ ലൈന്‍ വഴി ഇസ്രായേലിലെ തുറമുഖത്തെത്തിക്കും. അവിടെ നിന്ന് യൂറോപ്പിലേക്ക് കപ്പല്‍ മാര്‍ഗം ചരക്കുകള്‍ എത്തും. ഇസ്രായേലും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകാനും ഈ പദ്ധതി വഴിയൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ മാറ്റങ്ങളാകും പദ്ധതിയുടെ ഭാവി നിര്‍ണയിക്കുക.

ചൈന പാകിസ്താന്റെ സഹായത്തോടെ നടപ്പാക്കുന്ന ചരക്കുപാതയും ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ളതാണ്. കൂടെ യൂറോപ്പും ലക്ഷ്യമിടുന്നു. പശ്ചിമേഷ്യയിലെയും ജിസിസിയിലെയും രാഷ്ട്ര നേതാക്കള്‍ സമീപകാലത്ത് ചൈനയുമായി കൂടുതല്‍ അടുക്കുകയാണ്. ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക് വലിയ ആശങ്കയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+