Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്; വിധികാത്ത് 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങൾ, പോളിംഗ് കണക്കിൽ കൂട്ടിയും കിഴിച്ചും മുന്നണികൾ

ഡൽഹി: കേരളം ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയത് ഉയർന്ന പോളിംഗ്. കേരളത്തിൽ പുതുപ്പുള്ളി, ഉത്തർപ്രദേശിലെ ഘോസി,പശ്ചിമബംഗാളിലെ ദുപ്ഗുരി,ത്രിപുരയിലെ ധൻപൂർ, ബോക്സാനഗർ,ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ജാർഖണ്ഡിലെ ദുംറി എന്നിവിടങ്ങളിലാണ് 5 ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ധൻപൂർ, ബാഗേശ്വർ, ദുപ്ഗുരി എന്നിവ ബിജെപിയുടെ സീറ്റുകളാണ്. ഘോസി എസ് പിയുടേയും ബോക്സാനഗർ സിപിഎമ്മിന്റേയും ധുമ്രി ജെഎംഎമ്മിന്റേയും പുതുപ്പള്ളി കോൺഗ്രസിന്റേയും സീറ്റുകളാണ്.

ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളിയിൽ 73 ശതമാനമായിരുന്നു പോളിംഗ്. ത്രിപുരയിലെ ധൻപൂരിൽ 76 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇവിടെ സി പി എം പിന്തുണയോടെയായിരുന്നു കോൺഗ്രസ് മത്സരിച്ചിരുന്നത്. ദുപ്ഗുരിയിൽ 76 ശതമാനമാണ് പോളിംഗ്. ബി ജെ പി, ടി എം സി, കോൺഗ്രസ് - സി പി എം സഖ്യം തമ്മിലാണ് ഇവിടെ മത്സരം. ഘോസി മണ്ഡലത്തിൽ 50.36 ശതമാനമായിരുന്നു പോളിംഗ്. ജാർഖണ്ഡിലെ ദുംറിയിൽ 64.84 ശതമാനവും ബി ജെ പിയും കോൺഗ്രസും നേർക്ക് നേർ ഏറ്റുമുട്ടുന്ന ബാഗേശ്വറിൽ 55.44 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്.

election1

എസ്പിയുടെ ധാരാ സിം​ഗ് ചൗഹാൻ രാജിവെച്ച് ബി ജെ പി പാളയത്തിൽ ചേക്കേറിയതോടെയാണ് ഉത്തർപ്രദേശിലെ ഘോസിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ധാരാ സിംഗ് തന്നെയാണ് ബി ജെ പിക്ക് വേണ്ടി മത്സരിച്ചത്. എസ് പിക്ക് വേണ്ടി സുധാകർ സിം​ഗും മത്സരിച്ചു.കോൺ​ഗ്രസും ഇടത് പാർട്ടികളും എസ്പിയെ പിന്തുണച്ചു. ബിഎസ്പിയും സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല. അതേസമയം തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മുസ്ലീങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് എസ് പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എന്നാൽ പ്രതിപക്ഷം പരാജയ ഭീതിയിലാണെന്നായിരുന്നു ബി ജെ പിയുടെ മറുപടി.

അതിനിടെ പശ്ചിമ ബംഗാളിലെ ദുപ്ഗുരിയിൽ കനത്ത സുരക്ഷയിലായിരുന്നു പോളിംഗ് നടന്നത്. ബിജെപി എംഎൽഎ ബിഷു പാദ റായുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നാലായിരത്തോളം വോട്ടുകൾക്കായിരുന്നു ബിജെപി മണ്ഡലം പിടിച്ചത്.

അതേസമയം ത്രിപുരയിലെ ധൻപൂരിൽ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ഗ്രാമവാസികൾ അഞ്ച് മോട്ടോർസൈക്കിളുകൾക്ക് തീയിടുകയായിരുന്നു. ത്രിപുരയിലെ ധൻപൂരിലും ബോക്സാനഗറിലും സി പി എമ്മും ബി ജെ പിയും തമ്മിലാണ് മത്സരം. ഇവിടങ്ങളിൽ കോൺഗ്രസും തിപ്ര മോതയും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിട്ടില്ല. ഇരു മണ്ഡലങ്ങളിലും ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കണമെന്ന് തിപ്ര മോത്ത വോട്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. ബോക്സാനഗറിൽ തഫ്ജാൽ ഹുസൈൻ ആണ് ബി ജെ പി സ്ഥാനാർത്ഥി. മിസാൻ ഹുസൈൻ ആണ് സിപിഎമ്മിന് വേണ്ടി മത്സരിച്ചത്. ജാർഖണ്ഡിലെ ദുംറിയിൽ ബി ജെ പി പിന്തുണയോടെ എ ജെ എസ് യു സ്ഥാനാർത്ഥി യശോദ ദേവിയും ഇന്ത്യ സംഖ്യത്തിൽ നിന്ന് ജഗന്നാഥ് മഹ്തോയുടെ ഭാര്യ ബേബി ദേവിയുമാണ് മത്സരിച്ചത്.

അതേസമയം കേരളത്തിൽ പുതുപ്പള്ളിയിൽ പോളിംഗ് കുറഞ്ഞു. 2011ൽ 74.44, 2016ൽ 77.36, 2021ൽ 74.84 എന്നിങ്ങനെയായിരുന്നു പോളിംഗ്. പോളിംഗ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്നാണ് യു ഡി എഫ് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+