പുതുപ്പള്ളിയോടൊപ്പം ഇന്ന് 6 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ്: ഒരെണ്ണം സിപിഎം സിറ്റിങ്ങ് സീറ്റ്
പുതുപ്പള്ളി ഉള്‍പ്പെടെ ഇന്ന് നടക്കുന്നത് രാജ്യത്തെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ ഘോസി പോലുള്ള ചില മണ്ഡലങ്ങളില്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ'യുടെ ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷണം കൂടിയാണിത്. പ്രതിപക്ഷ ഐക്യത്തിനുള്ള അഗ്നിപരീക്ഷണമാണിതെന്നും വിജയം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ പ്രവണത സൃഷ്ടിക്കുമെന്നും ഇരുപക്ഷത്തിനും ബോധ്യമുള്ളതിനാൽ ശക്തമായ പ്രചരണ നടന്നതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
പുതുപ്പള്ളിക്ക് പുറമെ, ഘോസി - ഉത്തർപ്രദേശ്, ദുമ്രി - ജാർഖണ്ഡ്, ധന്പൂർ, ബോക്സാനഗർ - ത്രിപുര, ബാഗേശ്വർ - ഉത്തരാഖണ്ഡ്, ധൂപ്ഗുരി - പശ്ചിമ ബംഗാൾ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഇതില്‍ ഉത്തർപ്രദേശിലെ ഘോസി , ജാർഖണ്ഡിലെ ദുമ്രി, ധൻപൂർ, ത്രിപുരയിലെ ബോക്സാനഗർ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിൽ പ്രതിപക്ഷ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമ്പോൾ, പശ്ചിമ ബംഗാളിലെ ധുപ്ഗുരിയിലും കേരളത്തിലെ പുതുപ്പള്ളിയിലും സഖ്യകക്ഷികൾ തമ്മിലാണ് പ്രധാന മത്സരം.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) എംഎൽഎയും ഒ ബി സി നേതാവുമായ ദാരാ സിംഗ് ചൗഹാൻ ബി ജെ പിയിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഭരണകക്ഷിയായ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ ചൗഹാനെ മത്സരിപ്പിച്ചപ്പോൾ സമാജ്‌വാദി പാർട്ടി സുധാകർ സിംഗിനെയാണ് സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസ്, ആർ എല്‍ ഡി, ഇടതുപാർട്ടികള്‍ എന്നിവരും ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. മുൻ യോഗി ആദിത്യനാഥ് സർക്കാരിൽ മന്ത്രിയായിരുന്നു ചൗഹാൻ. 2022 ജനുവരി 12 ന് അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ച് എസ്പിയിലേക്ക് മാറുകയായിരുന്നു.
വടക്കൻ ബംഗാളിലെ ധുപ്ഗുരി നിയമസഭാ മണ്ഡലത്തിൽ ടി എം സി, ബി ജെ പി, കോൺഗ്രസ് പിന്തുണയുള്ള സി പി എം എന്നീ പാർട്ടികൾ തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഇത്. ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ ധൻപൂർ, ബോക്സാനഗർ നിയമസഭാ സീറ്റുകളിൽ മുന്‍ മുഖ്യമന്ത്രി മണിക് സാഹ സിപിഎം പ്രചാരണത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകുന്നതാണ് കണ്ടതെങ്കിലും. മുഖ്യപ്രതിപക്ഷമായ ടിപ്ര മോതയും കോൺഗ്രസും വിട്ടുനിന്നു. എന്നാല്‍ ത്രിപുര പ്രദേശ് കോൺഗ്രസ് ഞായറാഴ്ച രണ്ട് സീറ്റുകളിലേയും സിപിഎം സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ധൻപൂർ ബിജെപിയുടേയും ബോക്സർ നഗർ സിപിഎമ്മിന്റെയും സിറ്റിങ് സീറ്റാണ്.
ജാർഖണ്ഡിലെ ദുമ്രിയിൽ ഇന്ത്യൻ സഖ്യം സ്ഥാനാർത്ഥി ബേബി ദേവി എൻഡിഎ സ്ഥാനാർത്ഥി യശോദാ ദേവിയുമായി നേരിട്ടുള്ള മത്സരമാണ് നടത്തുന്നത്. ഇന്ത്യൻ സഖ്യം തങ്ങളുടെ വിജയയാത്ര ദുമ്രിയിൽ നിന്ന് ആരംഭിക്കുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) അവകാശപ്പെട്ടതിനാല്‍ തന്നെ ഈ സീറ്റ് രണ്ട് സഖ്യങ്ങൾക്കും അഭിമാനകരമായ ഒന്നായി മാറി. അതേസമയം ജെഎംഎമ്മിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുമെന്ന് എൻഡിഎയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രിയും ജെഎംഎം എംഎൽഎയുമായ ജഗർനാഥ് മഹ്തോ ഏപ്രിലിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഉത്തരാഖണ്ഡിൽ കോൺഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. 2007 മുതൽ തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ചന്ദന്‍ ദാസിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി ജെ പി ചന്ദന്‍ ദാസിന്റെ ഭാര്യയെ രംഗത്ത് ഇറക്കിയപ്പോള്‍ ബസന്ത് കുമാറിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications