കാവേരി തര്‍ക്കം: സുപ്രീം കോടതി വിധി ഇന്ന് 2 മണിക്ക്.. എന്തും സംഭവിക്കാം.... ബെംഗളൂരുവില്‍ 144!
ദില്ലി/ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതി ഇന്ന് (സെപ്തംബര്‍ 27 ചൊവ്വാഴ്ച) വാദം കേള്‍ക്കും. തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന വിധിയെ ചോദ്യം ചെയ്താണ് കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി കര്‍ണാടക അനുസരിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സുപ്രീം കോടതി വാദം കേള്‍ക്കുക.
Read Also: കോടതിക്കും വഴങ്ങില്ല... കാവേരി വെള്ളം കുടിക്കാന്‍ മാത്രം: കര്‍ണാടക ഒറ്റക്കെട്ടായി പ്രമേയം പാസാക്കി!
കാവേരി തര്‍ക്കം സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കനത്ത ബന്തവസ്സാണ് കര്‍ണാടകയില്‍ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡ്യയിലും മൈസൂരിലും 144നൊപ്പം കനത്ത സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പൊതുജീവിതത്തെ ബാധിക്കില്ല എന്ന് സിറ്റി പോലീസ് ഉറപ്പുനല്‍കുന്നു.

കര്‍ണാടകയുടെ വാദം
സുപ്രീം കോടതി വിധി അനുസരിച്ച് തമിഴ്നാടിന് വിട്ടുകൊടുക്കാനായി കാവേരി നദിയില്‍ ഇനി വെള്ളമില്ല എന്നാണ് കര്‍ണാകയുടെ വാദം. നാല് റിസര്‍വോയറുകളിലുമായി 26.5 ടി എം സി വെള്ളം മാത്രമേയുള്ളൂ. കാവേരിയില്‍ നിന്നുമുള്ള വെള്ളം ഇനി കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ.

കോടതി വിധി ഇങ്ങനെ
തമിഴ്നാട്ടിന് സെപ്തംബര്‍ 31 വരെ ദിവസവും 3000 ഘനയടി വെള്ളം വിട്ടുകൊടുക്കാനാണ് കാവേരി മേല്‍നോട്ട സമിതി കര്‍ണാടകയോട് നിര്‍ദേശിച്ചത്. തൊട്ടടുത്ത ദിവസം ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി ഇത് 6000 ഘനയടിയാക്കി. രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതി ഈ തീരുമാനങ്ങളിലെത്തിയത്.

തമിഴ്നാട് പറയുന്നത്
സുപ്രീം കോടതി പറഞ്ഞത് പ്രകാരം കര്‍ണാടക വെള്ളം വിട്ടുതന്നില്ല എന്നാണ് തമിഴ്നാട് പറയുന്നത്. സുപ്രീം കോടതി നിര്‍ദേശിച്ചത് പ്രകാരം സെപ്തംബര്‍ 31 വരെ തങ്ങള്‍ക്ക് വെള്ളം കിട്ടേണ്ടതാണ്. അത് കിട്ടിയിട്ടില്ല. ഇത് കര്‍ണാടകം എത്രയും വേഗം നടപ്പാക്കണം.

വെള്ളം തരാം
തമിഴ്നാടിന് വെളളം കൊടുക്കേണ്ട എന്ന് കര്‍ണാടക തീരുമാനിച്ചത് വെള്ളം ഇല്ലാത്തത് കൊണ്ടാണ്. കുടിക്കാന്‍ മാത്രമുള്ള വെള്ളമേ കാവേരിയില്‍ ഉള്ളൂ. ഡിസംബര്‍ മുതല്‍ വെള്ളം വിട്ടുതരാം എന്നാണ് തമിഴ്നാടിനോട് കര്‍ണാടക പറയുന്നത്.

ബെംഗളൂരു സാധാരണ പോലെ
കാവേരി വിഷയത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കേ ബെംഗളൂരുവിലെ ജനജീവിതം സാധാരണ പോലെയാണ്. ബി എം ടി സി, കെ എസ് ആര് ടി സി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്, സ്കൂളുകളും ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുന്നു. സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞാല്‍ അതിനെ ആശ്രയിച്ചിരിക്കും നഗരത്തിലെ കാര്യങ്ങള്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications