Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഷീൽഡ് വാക്സിന്റെ ഇടവേള വെട്ടിക്കുറയ്ക്കില്ല: അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

ദില്ലി: കോവിഷീൽഡ് വാക്സിന്റെ ഇടവേള കുറയ്ക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ.
കോവിഷീൽഡിനായുള്ള 84 ദിവസത്തെ ഇടവേള കുറയ്ക്കാൻ നീക്കമില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ആരോഗ്യ വിദഗ്ധരുടെ ശുപാർശയെ രണ്ട് ഡോസ് വാക്സിനുകൾക്കിടയിലുള്ള ഇടവേള മൂന്നാം തവണയും അവലോകനം ചെയ്യുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധനായ എൻ കെ അറോറ പറഞ്ഞു.

ഐഎപിഎസ്എം അല്ലെങ്കിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ വിടവ് കുറയ്ക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ ചെയർമാൻ ഡോ. അറോറ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. എൻടിഎജിഐ സ്ഥിരമായി വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങൾ അവലോകനം ചെയ്തുവരികയാണ്. നിലവിൽ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവയുടെ ഡോസ് ഇടവേള മാറ്റാൻ ഒരു നിർദ്ദേശവുമില്ലെന്നും "ഡോ. അറോറ പറഞ്ഞു.

പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

covid-vaccine-web-

ഓക്സ്ഫർഡ്-ആസ്ട്രാസെനെക്ക വാക്സിന്റെ ഇന്ത്യൻ പതിപ്പായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിന്റെ ഡോസിന്റെ ഇടവേള ജനുവരിയിൽ രാജ്യവ്യാപകമായി വാക്സിനേഷൻ ആരംഭിച്ചപ്പോൾ നാല് മുതൽ ആറ് ആഴ്ച വരെയായിരുന്നു. ഇതാണ് പിന്നീട് ആറ് മുതൽ എട്ട് ആഴ്ച വരെ വർദ്ധിപ്പിച്ചത്. മെയ് മാസത്തിൽ സർക്കാർ ഡോസ് വാക്സിനുകൾക്കിടയിലെ ഇടവേള 12 മുതൽ 16 ആഴ്ച വരെയാക്കി പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഭാരത് ബയോടെക്കിന്റെ കോവാക്സിൻറെ വിടവ് അതേപടി തുടർന്നിട്ടുണ്ട്.

കൊറോണ വൈറസിന്റെ രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻ ക്ഷാമവുമായി ബന്ധിപ്പിച്ചാണ് ആളുകൾ ഇതിനെ വിമർശിച്ചത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന്റെ ഡോസിന്റെ ഡോസ് നീട്ടിയതിന്റെ കാരണം ഇടവേള കൂടുന്നതിന് അനുസരിച്ച് ആന്റിബോഡികളുടെ സാന്നിധ്യവും വർധിക്കും. അതിനാൽ കോവിഡിൽ നിന്ന് കൂടുതൽ സാന്നിധ്യം കൂടുതൽ സാന്നിധ്യം ലഭിക്കുമെന്നുമുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിനാണ് തീരുമാനമെന്നും ഡോക്ടർ അറോറ പറഞ്ഞു. അതേ സമയം 45 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ഈ വിടവ് കുറയുമെന്നാണ് സൂചനകൾ. കൊവിഷീൽഡ് വാക്സിന്റെ ആദ്യത്തെ ഡോസിന്റെ ശക്തി നേരത്തെ വിശ്വസിച്ചിരുന്നത്ര ശക്തമല്ലെന്നും ദീർഘകാലത്തേക്ക് സുരക്ഷയ്ക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുകയാണ് വേണ്ടത്. ഇന്ത്യയിൽ രണ്ട് ഡോസ് വാക്സിന്റെ ഇടവേള വർധിപ്പിച്ചപ്പോൾ ഡെൽറ്റാ വകഭേദം കണ്ടെത്തിയ ബ്രിട്ടനിൽ ഇടവേള കുറച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം ഡോസ് വാക്സിനെടുക്കുന്നതിനുള്ള ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്സിനെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്. വാക്സിൻ ലഭ്യമാകാത്തതാണോ ഇത്രയും ദിവസത്തെ ഇടവേള നിശ്ചയിക്കാന്‍ കാരണമെന്നായിരുന്നു ഹൈക്കോടതി ഉന്നയിച്ച ചോദ്യം. ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലം സമർപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+