വോഡഫോണ്‍ ഐഡിയ തലപ്പത്തേക്ക് കേന്ദ്ര സര്‍ക്കാര്‍, 35.8 ശതമാനം ഓഹരികള്‍ സര്‍ക്കാരിനൊപ്പം
ദില്ലി: കടത്തിന് മുകളില്‍ കടവുമായി പ്രതിസന്ധിയിലായ വോഡഫോണ്‍ ഐഡിയ എന്ന വിയെ രക്ഷിക്കാനിറങ്ങി കേന്ദ്ര സര്‍ക്കാര്‍. സ്പെക്ട്രം ലേലത്തിന്റെ തവണകളുമായി ബന്ധപ്പെട്ട മുഴുവന്‍ പലിശയും എയര്‍വേവ് ഉപയോഗിക്കുന്നതിന് സര്‍ക്കാരിന് നല്‍കാനുള്ള കുടിശ്ശികയും ഇക്വിറ്റിയിലേക്ക് മാറ്റുന്നതിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്കി. ഇതോടെ കമ്പനിയുടെ ഓഹരികളില്‍ സര്‍ക്കാരിനും പങ്കാളിത്തമുണ്ടാക്കും. വിയുടെ കണക്കുകള്‍ പ്രകാരം പലിശയുടെ നിലവിലുള്ള മൂല്യം എകദേസം 16000 കോടി രൂപയാണ്. ഇത് ഇക്വിറ്റിയിലേക്ക് മാറ്റുമ്പോള്‍ വിഐയുടെ മുഴുവന്‍ കുടിശ്ശികയുടെ 35.8 ശതമാനം സര്‍ക്കാരിന്റെ കൈവശമെത്തും.

ഏജിആര്‍ കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ള തുകയ്ക്ക് പകരമായിട്ടാണ് കേന്ദ്ര സര്‍ക്കാരിന് ഓഹരികള്‍ കൈമാറാന്‍ കമ്പനി തീരുമാനിച്ചത്. കമ്പനിയില്‍ വോഡഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരി പങ്കാളിത്തവും ഉണ്ടാവും. തിങ്കളാഴ്ച്ച ബോര്‍ഡ് യോഗം ചേര്‍ന്നാണ് സര്‍ക്കാരിന് കൈമാറേണ്ട ഓഹരികളില്‍ അന്തിമ ധാരണയില്‍ എത്തിയത്. ഭീമമായ കടമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. നിലവില്‍ 1.8 ലക്ഷം കോടി മൊത്തം കടമായിട്ടുണ്ട്. വോഡഫോണ്‍ ഐഡിയക്ക് 2019ലെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം 43.5 കോടി വരിക്കാറുണ്ടായിരുന്നു. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദം ആയപ്പോഴേക്ക് ഇത് 25.3 കോടിയായി കുത്തനെ കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലികോ ദുരിതാശ്വാസ പാക്കേജിന്റെ ചുവട് പിടിച്ചാണ് വിഐയുടെ പുതിയ പ്രഖ്യാപനം. റിലയന്‍സിന്റെ ജിയോ മാര്‍ക്കറ്റില്‍ എത്തിയതോടെയാണ് വോഡഫോണ്‍ അടക്കമുള്ള കമ്പനികളുടെ പ്രതിസന്ധി തുടങ്ങിയത്. കുറഞ്ഞ നിരക്കിലായിരുന്നു ജിയോ ഡാറ്റ അടക്കം നല്‍കിയത്. ഏജിആറായി 58254 കോടിയാണ് വോഡഫോണ്‍ ഐഡിയ നല്‍കേണ്ടത്. ഇതുവരെ 7854 കോടി മാത്രമാണ് തിരിച്ചുനല്‍കിയത്. കുടിശ്ശിക സമയത്തിന് നല്‍കാത്തത് കൊണ്ട് പലിശയിനത്തില്‍ ഏകദേശം 16000 കോടിയും കൊടുക്കണം. ഇതെല്ലാം കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒപ്പം ഉപയോക്താക്കളും ഇടിവും കൂടിയായപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി.
ഏജിആര്‍ കണക്കാക്കിയതിലെ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന് വരെ നേരത്തെ വോഡഫോണ്‍ ഐഡിയ അറിയിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ കമ്പനിയുടെ 28 കോടിയോളം വരുന്ന വരിക്കാരും 20000ത്തോളം വരുന്ന തൊഴിലാളികളും പ്രതിസന്ധിയിലാവുമെന്ന് കമ്പനി പറഞ്ഞിരുന്നു. 25000 കോടി രൂപ അധികമായി നല്‍കണമെന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. ഇതും വിഎയുടെ തകര്‍ച്ചയ്ക്ക് കാരണമായി. സാമ്പത്തിക പ്രതിസന്ധി കാരണം പൂട്ടിപ്പോയാല്‍ വിയ്ക്ക് പണം കടം നല്കിയിട്ടുള്ളവരും കമ്പനിയെ ആശ്രയിച്ച് കഴിയുന്ന റീട്ടെയില്‍ ബിസിനസുകാരും പ്രതിസന്ധിയിലാവുമായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications