നാല് മന്ത്രിമാരില്ല; കോണ്‍ഗ്രസ് മൂന്നിലൊതുങ്ങും; ബിഹാറിലെ പുതിയ സര്‍ക്കാര്‍ ഇങ്ങനെ...
പട്ന: നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു കളംമാറിയതോടെ വീണ എന്‍ഡിഎ സര്‍ക്കാരിന് പകരം ബിഹാറില്‍ അധികാരത്തില്‍ വന്ന മഹാസഖ്യത്തിന്റെ മന്ത്രിമാര്‍ സംബന്ധിച്ച് ധാരണയായി. നിതീഷ് കുമാറിന്റെ പുതിയ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളുണ്ടാകും. നിയമസഭയില്‍ 19 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. രണ്ടു മന്ത്രിമാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പിന്നീട് മന്ത്രിസഭ വികസിപ്പിക്കുന്ന വേളയില്‍ മറ്റൊരു മന്ത്രി പദവി കൂടി കോണ്‍ഗ്രസിന് നല്‍കാമെന്നാണ് മഹാസഖ്യത്തിലെ ധാരണ. ബിഹാറിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഭക്ത ഛരണ്‍ ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസിന് മൂന്ന് മന്ത്രി പദവികള്‍ നല്‍കാനാണ് ജെഡിയു-ആര്‍ജെഡി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ധാരണയായത്. രണ്ടെണ്ണം ഉടന്‍ നല്‍കും. മറ്റൊന്ന് പിന്നീടും. മന്ത്രിസഭാ വികസനം അധികം വൈകാതെയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന വിവരം. എന്നാല്‍ ആരെയാണ് മന്ത്രിമാരാക്കേണ്ടത് എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം ആയിട്ടില്ല. രണ്ടുപേരെ കണ്ടെത്താന്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. തിങ്കളാഴ്ച ഇക്കാര്യത്തില്‍ ധാരണയാകുമെന്ന് ഭക്ത ഛരണ്‍ ദാസ് പറഞ്ഞു.
പുതിയ സര്‍ക്കാരില്‍ നാല് മന്ത്രിമാര്‍ കോണ്‍ഗ്രസിനുണ്ടാകുമെന്നാണ് നേരത്തെ നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മൂന്ന് മന്ത്രിമാര്‍ എന്ന തീരുമാനത്തിലെത്തിയത്. നിലവില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച കൂടുതല്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. അധികം വൈകാതെ മന്ത്രിസഭ വീണ്ടും വികസിപ്പിക്കും.
മഹാസഖ്യത്തില്‍ ഏഴ് പാര്‍ട്ടികളാണുള്ളത്. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് പുറമെ, സിപിഐ എംഎല്, സിപിഐ, സിപിഎം, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളും മഹാസഖ്യത്തിലുണ്ട്. 243 അംഗ നിയമസഭയില്‍ സഖ്യത്തിന് 160 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. കൂടുതല്‍ എംഎല്‍എമാരുള്ളത് തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡിക്കാണ്. 80 അംഗങ്ങളുടെ പിന്തുണ ഈ പാര്‍ട്ടിക്കുണ്ട്. നിതീഷിന്റെ ജെഡിയുവിന് 43 അംഗങ്ങളുടെ പിന്തുണയും. ഇടതുപാര്‍ട്ടികള്‍ മന്ത്രിസഭയില്‍ അംഗങ്ങളാകണം എന്ന് നിതീഷ് അഭ്യര്‍ഥിച്ചിരുന്നു.
2020ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെഡിയു-ബിജെപി സഖ്യസര്‍ക്കാരാണ് ബിഹാറില്‍ അധികാരത്തിലെത്തിയത്. ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ വടംവലിയാണ് സഖ്യം പൊളിയാന്‍ കാരണം. നിതീഷ് കുമാര്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ ബിജെപിക്ക് അധികാരം നഷ്ടമായി. സോണിയ ഗാന്ധിയും നിതീഷ് കുമാറും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications