Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തിയതിന്റെ ബഹുമതി ഭരണഘടനയ്ക്ക്': ചീഫ് ജസ്‌റ്റിസ്

ന്യൂഡൽഹി: രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഐക്യത്തോടെയും ശക്തമായും നിലനിന്നിട്ടുണ്ടെന്നും അതിനുള്ള ബഹുമതി ഭരണഘടനയ്ക്കാണെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ്. അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷക ചേംബറുകളും മൾട്ടി ലെവൽ പാർക്കിംഗും ഉദ്ഘാടനം ചെയ്‌ത ശേഷം നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്‌റ്റിസ്‌.

'ഭരണഘടന നിർമ്മിക്കപ്പെടുകയും അതിന്റെ അന്തിമ കരട് ഭരണഘടനാ അസംബ്ലിക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തപ്പോൾ, ആ സമയത്ത് തന്നെ ചിലർ ഭരണഘടന വളരെ ഫെഡറൽ ആണെന്ന് പറയാറുണ്ടായിരുന്നു, മറ്റ് ചിലർ അത് വളരെ ഏകീകൃതമാണെന്നും പറയാറുണ്ടായിരുന്നു' ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു.

cjiindiaconstitution

'ഭരണഘടന പൂർണമായും ഫെഡറൽ അല്ല, പൂർണ്ണമായും ഏകീകൃതവുമല്ലെന്ന് ബാബാ സാഹേബ് ഭീംറാവു അംബേദ്ക്കർ മറുപടി നൽകിയിരുന്നു. എന്നാൽ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാൻ കഴിയും, സമാധാനകാലത്തും യുദ്ധകാലത്തും ഇന്ത്യയെ ഐക്യത്തോടെയും ശക്തമായും നിലനിർത്തുന്ന ഒരു ഭരണഘടനയാണ് നമ്മൾക്കുള്ളത്' അദ്ദേഹം വ്യക്തമാക്കി.

'ഇന്ന് നമ്മുടെ അയൽരാജ്യങ്ങളുടെ അവസ്ഥ എന്താണെന്ന് നമുക്ക് കാണാൻ കഴിയും. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ വികസനത്തിലേക്കുള്ള യാത്രയിലാണ്. രാജ്യത്ത് ഒരു പ്രതിസന്ധി ഉണ്ടായപ്പോഴെല്ലാം അത് ഐക്യത്തോടെയും ശക്തമായും നിലകൊണ്ടു. ഇതിനുള്ള ബഹുമതി ഭരണഘടനയ്ക്കാണ് നൽകേണ്ടത്' ബിആർ ഗവായ് ചൂണ്ടിക്കാട്ടി.

'നീതി ആവശ്യമുള്ള ഈ രാജ്യത്തെ അവസാനത്തെ പൗരനിലേക്ക് എത്തിച്ചേരേണ്ടത് നമ്മുടെ അടിസ്ഥാന കടമയാണ്. അത് നിയമനിർമ്മാണ സഭയായാലും, എക്‌സിക്യൂട്ടീവായാലും, ജുഡീഷ്യറിയായാലും, എല്ലാവരും ആ പൗരനിലേക്ക് എത്തിച്ചേരേണ്ടതുണ്ട്' എന്നും ചീഫ് ജസ്‌റ്റിസ്‌ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെയാണ് അലഹബാദ് ഹൈക്കോടതി കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടന്നത്.

ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് ബിആർ ഗവായ് മെയ് പതിനാലിനാണ് ചുമതലയേറ്റത്. ഈ പദവിയിലെത്തുന്ന ആദ്യ ബുദ്ധമതക്കാരനാണ് അദ്ദേഹം. ചീഫ് ജസ്‌റ്റിസ് ബിആർ ഗവായിയുടെ കാലാവധി 2025 നവംബർ 23 വരെയാണ്, ഏകദേശം ആറ് മാസത്തിലും അധികം എന്നർത്ഥം. ബോംബെ ഹൈക്കോടതിയിൽ നിന്ന് 2019 മെയ് 24നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം നേടിയത്.

1960 നവംബർ 24ന് അമരാവതിയിൽ ജനിച്ച ജസ്‌റ്റിസ് ബിആർ ഗവായി 1985 മാർച്ച് 16നാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജസ്‌റ്റിസ് ഗവായിയുടെ പിതാവ്, 'ദാദാസാഹിബ്' എന്ന പേരിൽ അറിയപ്പെടുന്ന രാമകൃഷ്‌ണ സൂര്യഭാൻ ഗവായി, ബിഹാറിന്റെ മുൻ ഗവർണറും പ്രമുഖ ദളിത് നേതാവുമായിരുന്നു. ജസ്‌റ്റിസ്‌ സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ചീഫ് ജസ്‌റ്റിസായി ബിആർ ഗവായ് ചുമതല ഏറ്റെടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+