മണിപ്പൂരില്‍ വീണ്ടും സംഘർഷം: മോറെ ബസാറില്‍ വീടുകള്‍ അഗ്നിക്കിരയാക്കി, ബസുകള്‍ക്ക് തീയിട്ടു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘർഷം. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മോറെ ജില്ലയിലെ മോറെ ബസാർ പ്രദേശത്താണ് കലാപമുണ്ടായത്. ഒരു സംഘം അക്രമികള് നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. ശക്തമായ തീപിടുത്തത്തെത്തുടർന്ന്, അക്രമികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പും ഉണ്ടായതായും റിപ്പോർട്ടുണ്ട്.
ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ സുരക്ഷാ സേന ഉപയോഗിച്ചിരുന്ന രണ്ട് ബസുകൾ കാങ്‌പോപി ജില്ലയിൽ ജനക്കൂട്ടം അഗ്നിക്കിരയാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് മോറെ ബസാറിലും ആക്രമണമുണ്ടയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. രണ്ട് സംഭവങ്ങളിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച വൈകുന്നേരം ദിമാപൂരിൽ നിന്ന് ബസുകൾ വരുമ്പോൾ സപോർമേനയിലാണ് ആക്രമണം നടന്നത്. മണിപ്പൂർ രജിസ്‌ട്രേഷൻ നമ്പറിലുള്ള ബസുകൾ സപോർമേനയിൽ നാട്ടുകാർ തടഞ്ഞുനിർത്തി, മറ്റേതെങ്കിലും സമുദായത്തിൽപ്പെട്ടവർ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ഇതിനിടയില്‍ ചിലർ ബസുകൾ കത്തിക്കുകയുമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, ഷോപ്പിങ് മാളില്‍ വെച്ച് മണിപ്പൂരി യുവതിയെ കയ്യേറ്റം ചെയ്ത ജവാനെ ബിഎസ്എഫ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കടയ്ക്കുള്ളിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ, സോഷ്യൽ മീഡിയയിൽ വലിയ രീതിയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ജവാനെതിരെ നടപടിയുണ്ടായത്.
ബി എസ് എഫ് ഹെഡ് കോൺസ്റ്റബിളായ സതീഷ് പ്രസാദ് എന്നയാളാണ് സ്ത്രീക്കെതിരെ അതിക്രമം കാണിച്ചതെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. "ജൂലൈ 20 ന് ഇംഫാലിൽ പെട്രോൾ പമ്പിന് സമീപമുള്ള ഒരു കടയിലാണ് സംഭവം. ഹെഡ് കോൺസ്റ്റബിൾ സതീഷ് പ്രസാദ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സസ്‌പെൻഡ് ചെയ്യുകയും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്," ഒരു മുതിർന്ന ബി എസ് എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ ബിഎസ്എഫ് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. "അദ്ദേഹത്തെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്, അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്," ഉദ്യോഗസ്ഥർ പറഞ്ഞു.
ഏകദേശം മൂന്ന് മാസം മുമ്പ് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ 160-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്ക്. മേയ് 3 ന് പട്ടികവർഗ (എസ്ടി) പദവിക്കായി മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു അക്രമം പൊട്ടിപ്പുറപ്പെടുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications