Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഒമൈക്രോണ്‍ സാമൂഹിക വ്യാപനം; സൂചനകള്‍ നല്‍കി പുതിയ പഠന റിപ്പോര്‍ട്ട്

ദില്ലി: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയില്‍ സാമൂഹിക വ്യാപനം നടന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സര്‍വീസസ് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തുവരുന്നത്. ര്ാജ്യത്തെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച മിക്കയാളുകള്‍ക്കും അന്താരാഷ്ട്ര ചരിത്രമില്ല എന്നതാണ് ഇങ്ങനെ ഒരു നിഗമനത്തിലേക്ക് എത്തിച്ചത്.

ശേഖരിച്ച സാമ്പിളിലെ 264 കേസുകളില്‍ 68.9% ( 182 ) ഡെല്‍റ്റ വേരിയന്റും അതിന്റെ ഉപ-വംശങ്ങളുമാണെന്ന് തിരിച്ചറിഞ്ഞതായി വൈറോളജി വകുപ്പിന്റെ ഗവേഷണ വിഭാഗം കണ്ടെത്തി, 31.06% ( 82 ) ഒമൈക്രോണ്‍ വകഭേദവുമാണ്. കൂടാതെ ഒമൈക്രോണ്‍ കേസുകളില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തതാണെന്നും ആശുപത്രിവാസം ആവശ്യമില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

covid

2021 നവംബര്‍ 25-നും ഡിസംബര്‍ 23-നും ഇടയില്‍ ഡല്‍ഹിയിലെ അഞ്ച് ജില്ലകളില്‍ നിന്ന് ശേഖരിച്ച എല്ലാ ആര്‍ടി-പിസിആറിന്റെയും പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതായി പഠനം അഭിപ്രായപ്പെട്ടു. പൂര്‍ണ്ണമായ ജനസംഖ്യാപരമായ, ക്ലിനിക്കല്‍ വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍, പ്രാദേശികവും കുടുംബപരവുമായ ക്ലസ്റ്ററുകളുടെ രൂപീകരണവും ഒടുവില്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനും ഞങ്ങള്‍ വിശകലനം ചെയ്‌തെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 264 കേസുകളില്‍ 72 പേര്‍ക്കും (87.8%) പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്, കൂടാതെ 39.1% (32) പേര്‍ക്ക് മാത്രമേ യാത്ര ചരിത്രമോ സമ്പര്‍ക്കങ്ങളോ ഉണ്ടായിട്ടുള്ളൂ.

രാജ്യത്ത് ഒമൈക്റോണിന്റെ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ തെളിവുകള്‍ നല്‍കുന്ന ഇന്ത്യയിലെ ആദ്യ പഠനമാണിത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയില്‍ ഡല്‍ഹിയിലെ തെക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, കിഴക്ക് എന്നീ അഞ്ച് ജില്ലകളില്‍ നിന്ന് ശേഖരിച്ച പോസിറ്റീവ് കേസുകളുടെ ജീനോം സീക്വന്‍സിങ് ഡാറ്റയാണ് പഠനത്തിനായി പരിശോധിച്ചത്.

ലോകമെമ്പാടും കാട്ടുതീ പോലെ പടരുന്ന ഒമൈക്രോണ്‍, കോവിഡ് -19 ന്റെ ലക്ഷണങ്ങളെ മാറ്റിമറിച്ചു, കാരണം രോഗബാധിതരായ 13 ശതമാനം ആളുകള്‍ക്കാണ് ഇപ്പോള്‍ മണമോ രുചിയോ നഷ്ടപ്പെടുന്നത്, തൊണ്ടവേദന ഇപ്പോള്‍ 80 ശതമാനം കൂടുതലാണ്. ശാസ്ത്രജ്ഞരുടെ ഒരു വിശകലനം അനുസരിച്ച്, വൈറസ് പിടിപെടുന്ന ബ്രിട്ടീഷുകാര്‍ക്ക് മൂന്ന് മാസം മുമ്പ് ഡെല്‍റ്റ പ്രബലമായിരുന്ന കാലത്തെ അപേക്ഷിച്ച് തൊണ്ടവേദന ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കൂടുതലാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+