കോണ്‍ഗ്രസിന് വീണ്ടും ഞെട്ടല്‍: മുന്‍ കേന്ദ്ര മന്ത്രിയും എംപിയും ഉള്‍പ്പെടേയുള്ള പ്രമുഖർ ബിജെപിയില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുന്‍ കേന്ദ്ര മന്ത്രി ഉള്‍പ്പെടേയുള്ളവർ പാർട്ടിവിട്ട് ബി ജെ പിയില്‍ ചേർന്നു. മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, മുൻ എംപി ഗജേന്ദ്ര സിംഗ് രാജുഖേദി, മുൻ എം എൽ എമാരായ സഞ്ജയ് ശുക്ല, അർജുൻ പാലിയ, വിശാൽ പട്ടേൽ എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്. പാർട്ടിവിട്ടു വന്നവർക്ക് ബി ജെ പി സ്വീകരണം നല്‍കി.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ബി ജെ പി അധ്യക്ഷൻ വി ഡി ശർമ, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാനത്തെ അഞ്ച് തലമുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാർട്ടി ആസ്ഥാനത്ത് എത്തി ബി ജെ പി അംഗത്വം സ്വീകരിച്ചത്. ഒരു കാലത്ത് ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു സുരേഷ് പച്ചൗരി.

"കോൺഗ്രസ് തത്ത്വങ്ങളിൽ നിന്നും നയങ്ങളിൽ നിന്നും സ്വയം അകന്നു" എന്നാണ് പാർട്ടി വിട്ടതിന് പിന്നാലെ സുരേഷ് പച്ചൗരി ആരോപിച്ചത്. പാർട്ടി പൊതുജനങ്ങളിൽ നിന്ന് അകന്നു. ഇന്ന് അവർക്ക് ജനങ്ങളുമായി ഒരു ബന്ധവും സ്ഥാപിക്കാൻ കഴിയുന്നില്ല. പാർട്ടിയുടെ ആശയങ്ങളും നയങ്ങളും നേതാക്കള്‍ മറന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ നാല് തവണ കോണ്‍ഗ്രസിലേക്ക് എത്തിയ നേതാവ് കൂടിയാണ് സുരേഷ് പച്ചൗരി. നേരത്തെ, പാർട്ടിയുടെ മധ്യപ്രദേശ് പി സി സി പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് തുടങ്ങി കോൺഗ്രസിൻ്റെ നിരവധി പ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
"സംശുദ്ധ രാഷ്ട്രീയം നടത്തുന്ന ഒരാൾ, മധ്യപ്രദേശിലെ രാഷ്ട്രീയത്തിൽ 'സന്യാസി'യായി കണക്കാക്കപ്പെടുന്ന ഒരാൾ ഇന്ന് ബിജെപിയിൽ ചേർന്നു." എന്നായിരുന്നു സുരേഷ് പച്ചൗരി അടക്കമുള്ള നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സംസ്ഥാന ബി ജെ പി അധ്യക്ഷൻ വി ഡി ശർമ പറഞ്ഞത്. യാതൊരു ഉപാധികളുമില്ലാതെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും രാമക്ഷേത്രത്തിലേക്കുള്ള ക്ഷണം നിരസിച്ചവർക്കും സൈന്യത്തെ ചോദ്യം ചെയ്തവർക്കും മറുപടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"കോൺഗ്രസിനെ തീർത്തതിന് ശേഷം മാത്രമേ രാഹുൽ ഗാന്ധിക്ക് ആശ്വാസം ലഭിക്കൂ എന്ന് തോന്നുന്നു. കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന ഗാന്ധിയുടെ നിർദേശമാണെന്ന് തോന്നുന്നു അദ്ദേഹം ചെയ്യുന്നത്. കോൺഗ്രസിലെ എല്ലാ നല്ല നേതാക്കളും പാർട്ടിയുടെ ചുക്കാൻ ഇല്ലാത്തതും ദിശാബോധമില്ലാത്തതുമായ അവസ്ഥയിൽ മടുത്തവരാണ്. കോൺഗ്രസ് വംശനാശത്തിൻ്റെ വക്കിലാണെന്ന് തോന്നുന്നു, " എന്നായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞത്.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്











Click it and Unblock the Notifications