Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരും ഗെലോട്ടും ഏറ്റുമുട്ടുമോ? ചരിത്ര മാറ്റത്തിലേക്ക് കാല്‍വെയ്ക്കാന്‍ തരൂരിന് കഴിയുമോ? സാധ്യതകള്‍

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ഒരുപക്ഷേ വലിയൊരു ചരിത്ര മാറ്റമായിരിക്കാം. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂര്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിരിക്കുകയാണ്.

ഇതോടെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനുള്ള വഴി തരൂരിന് മുന്നില്‍ തെളിയുകയും ചെയ്തു. കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം എന്നാവശ്യപ്പെട്ട നേതാക്കളില്‍ ഒരാള്‍ കൂടിയാണ് തരൂര്‍. അതേസമയം കോണ്‍ഗ്രസിന്റെ അധ്യക്ഷപദലവിയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേരാണ് അശോക് ഗെലോട്ടിന്റേത്.

1

സോണിയ ഗാന്ധി തന്നെയാണ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ഗെലോട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ രണ്ട് ധ്രുവങ്ങളിലാണ് ശശി തരൂരും ഗെലോട്ടും. തരൂരും ഗെലോട്ടും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷപദവി അലങ്കരിക്കാന്‍ പോകുന്നത് ആരായിരിക്കും

'ഇത് ചെയ്യുന്നത് ആരായാലും എന്റെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുനോക്കണം'; നടപടിയുമായി നസ്‌ലിന്‍

2

25 വർഷമായി ഗാന്ധിക്കുടുംബം മാത്രം ഇരുന്നിരുന്ന ഒരു സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹം ആദ്യം മുതൽക്ക് തന്നെ മുൻ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂർ‌ പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ജി-23 നേതാക്കളുടെ ഗ്രൂപ്പിലെ ഒരു പ്രമുഖ അംഗമാണ് അദ്ദേഹം, സംഘടനാപരമായ പുനഃസ്ഥാപനത്തിന് ആഹ്വാനം ചെയ്തും പാർട്ടിയുടെ തകർച്ചയ്ക്ക് കാരണം നേതൃമാറ്റം നടക്കാത്തതാണ് എന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് 2020-ൽ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

3

മെഡിക്കൽ ചെക്കപ്പിന് വേണ്ടി വിദേശത്ത് പോയി തിരിച്ചെത്തിയ സോണിയാ ഗാന്ധിയെ തരൂർ ഇന്ന് ഉച്ചതിരിഞ്ഞ് കാണുകയും ഒക്ടോബർ 17-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അനുമതി നേടുകയും ചെയ്തിരുന്നു. ശശി തരൂർ‌ മത്സരിക്കുമെന്ന് ഉറപ്പായതിന് മണിക്കൂറുകൾക്കുള്ളിൽ, മറ്റൊരു സ്ഥാനാർത്ഥിയായി അശോക് ഗെലോട്ടിന്റെ പേര് ഉയർന്നുവന്നു. ഇതോടെ കോൺഗ്രസിന്റെ ഉന്നത സ്ഥാനത്തിനായുള്ള പോരാട്ടം വേറൊരു വഴിയിലേക്ക് തന്നെ കടന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ രാജസ്ഥാൻ മുഖ്യമന്ത്രി അടുത്ത കാലം വരെ രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തിരികെ കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. അതുകൊണ്ട് രാഹുലിന് വേണ്ടി വാദിക്കുന്നവരുടെ പിന്തുണ ​ഗെലോട്ടിന് ആവും.

4

2019ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ശ്രീമതി ഗാന്ധി ചുമതലയേറ്റത്. രാഹുൽ ​ഗാന്ധി്യെ അധ്യക്ഷസ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാൻ മൂന്ന സംസ്ഥാനങ്ങളിലെ കോൺ​ഗ്രസ് യൂണിറ്റ് നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച, എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ "സുതാര്യതയും നീതിയും" ആവശ്യപ്പെട്ട നേതാക്കളിൽ തരൂരും ഉൾപ്പെടുന്നു. വോട്ടർമാരുടെ പട്ടിക പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട നേതാക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു.

5


ഇന്ന് രാവിലെ, നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവ പാർട്ടി അംഗങ്ങൾ നൽകിയ നിവേദനത്തിൽ തരൂർ ഒപ്പുവച്ചിരുന്നു. മെയ് മാസത്തിൽ നടത്തിയ പാർട്ടിയുടെ "ഉദയ്പൂർ പ്രഖ്യാപനം", പാർട്ടി സ്ഥാനങ്ങളിൽ അഞ്ച് വർഷത്തെ പരിധി കൂടാതെ ഒരു കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി, ഒരു പോസ്റ്റിന് ഒരാൾ എന്നിങ്ങനെയുള്ള നിയമങ്ങളും പ്രതിജ്ഞാബദ്ധമാണ്.
ഈ വിഷയത്തിൽ രണ്ടുവർഷത്തെ അങ്ങോട്ടുമിങ്ങോട്ടും നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്ത മാസം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം മൂന്ന് ദിവസത്തിനുള്ളിൽ ആരംഭിക്കും.

6

കപിൽ സിബൽ, ജയ്വീർ ഷെർഗിൽ, സുനിൽ ജാഖർ, അമരീന്ദർ സിംഗ്, ആർപിഎൻ സിംഗ്, അശ്വനി കുമാർ, ഹാർദിക് പട്ടേൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ കഴിഞ്ഞ വർഷം പുറത്തായ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലിസ്റ്റിലെ ഏറ്റവും പുതിയത് മുതിർന്ന നേതാവ് ഗുലാം നബി ആസാദാണ്. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ മത്സര രംഗത്തു നിന്നു പിൻമാറുമെന്നും തരൂർ അറിയിച്ചിരുന്നു. ഈ മാസം 22നാണ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രികാ സമർപ്പണം. പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടാണ്. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഒക്ടോബർ 17നു തെരഞ്ഞെടുപ്പു നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+