Get Updates
Get notified of breaking news, exclusive insights, and must-see stories!

2014 ല്‍ മോദി സൃഷ്ടിച്ചതിന് സമാനമായ തരംഗമാണ് ബിഹാറില്‍ തേജസ്വി സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ്

പട്ന: ആദ്യ ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമാക്കുകയാണ് ഇരുപക്ഷവും. നരേദ്രമോദി മുതല്‍ നിതീഷ് കുമാര്‍ വരേയുള്ള ശക്തരായ നേതാക്കള്‍ എന്‍ഡിഎ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഇടതുപക്ഷവും അടക്കുന്ന പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ സ്ഥാര്‍ ക്യാപെയ്നര്‍ തേജസ്വി യാദവാണ്. പ്രതിപക്ഷ നിരയില്‍ മാറ്റാര്‍ക്കും ലഭിക്കാത്ത സ്വീകര്യതയാണ് അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച തംരഗത്തിന് സമാനമായ മുന്നേറ്റമാണ് 2020 ലെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ തേജസ്വിയാദവ് സൃഷ്ടിക്കുന്നതെന്നാണ് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല തിങ്കളാഴ്ച അഭിപ്രായപ്പെട്ടത്. ''എന്റെ കണക്ക് കൂട്ടല്‍ അനുസരിച്ച് ഈ തിരഞ്ഞെടുപ്പിൽ മഹാഗത്ബന്ധന്റെ ഒരു വലിയ തരംഗം ഉണ്ടാക്കും. ഇത്തവണ തേജസ്വി യാദവ് സൃഷ്ടിച്ച തരംഗം 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി സൃഷ്ടിച്ച തരംഗത്തിന് സമാനമാണ്. തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. നിതീഷ് കുമാറിന്‍റെ ദിവസങ്ങല്‍ എണ്ണപ്പെട്ടു കഴിഞ്ഞു''-രാജീവ് ശുക്ല പറഞ്ഞു.

congress

നിതീഷ് കുമാറിന്റെ ചിത്രം പ്രചാരണ പോസ്റ്ററുകളിൽ നിന്ന് ബിജെപി നീക്കം ചെയ്യുകയാണ്. നിതീഷ് കുമാറിനെ അവർ ഒരു ബാധ്യതയായി കാണുകയാണ്. ഇതാണ് 'മഹലഭബന്ധൻ'. ആരുടെ കൂടെയാണെന്ന് ആർക്കും അറിയില്ല. എൻ‌ഡി‌എ സർക്കാരിലും ബീഹാറിലെ നിതീഷിനെതിരെയും കേന്ദ്രത്തിന്റെ ഭാഗമാണ് ചിരാഗ് പാസ്വാന്‍റെ എല്‍ജെപി പ്രവര്‍ത്തിക്കുന്നുവെന്നും രാജീവ് ശുക്ല പറഞ്ഞു.

അതിനിടെ, നിതീഷ് കുമാറിന്‍റെ 'സാത് നിഷ്ചേ' (ഏഴ് പരിഹാരങ്ങൾ) പദ്ധതിയിൽ അഴിമതി ആരോപിച്ച് ലോക് ജനശക്തി പാർട്ടി മേധാവി ചിരാഗ് പാസ്വാൻ രംഗത്തെത്തി. അധികാരത്തിൽ എത്തിയാല്‍ അഴിമതിയില്‍ അന്വേഷണം നടത്തി മുഖ്യമന്ത്രിയടക്കം കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ജയിലിലേക്ക് അയയ്ക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. സംസ്ഥാനത്ത് നിരോധന നിയമങ്ങൾ നടപ്പാക്കുന്നതിലും നിതീഷ് കുമാറിനെതിരെ എൽ‌ജെ‌പി മേധാവി ആരോപണം ഉന്നയിക്കുകയും സംസ്ഥാനത്തേക്ക് മദ്യം കടത്തുന്നതിൽ നിന്ന് മുഖ്യമന്ത്രി നേട്ടമുണ്ടാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അഴിമതി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+