കണ്‍വീനിയന്‍സ് ഫീസ് തീരുമാനം മാറ്റി; ഓഹരി വിപണിയില്‍ വന്‍ തിരിച്ചുവരവുമായി ഐആര്‍സിടിസി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത ഇടിവിന് ശേഷം ഐആര്‍സിടിസിയുടെ ഓഹരി വിലയില്‍ വന്‍ വര്‍ധനവ്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വിഭാഗമാണ് ഐആര്‍സിടിസി. സര്‍ക്കാര്‍ അംഗീകൃതത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ട്രെയിനുകളിലെ ഭക്ഷണ സര്‍വ്വീസുകള്‍, ഓണ്‍ലൈന്‍ ടിക്കറ്റിംഗ്, കാറ്ററിംഗ് സേവനങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ അധികാരമുള്ള ഏക സ്ഥാപനമാണ് ഐആര്‍സിടിസി. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ടിക്കറ്റ് ബുക്കിംഗ്, കാറ്ററിംഗ് സേവനങ്ങള്‍, കുടിവെള്ളം എന്നിവ എന്നിവ എത്തിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ ഐആര്‍സിടിസിക്കാണ് അധികാരം നല്‍കിയിരിക്കുന്നത്.

കണ്‍വീനിയന്‍സ് ഫീസ് സര്‍ക്കാരുമായി പങ്കിടുന്നത് സംബന്ധിച്ച തീരുമാനം റെയില്‍വേ മന്ത്രാലയം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഐആര്‍സിടിസി വിപണിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്.കണ്‍വീനിയന്‍സ് ഫീസ് സംബന്ധിച്ച തീരുമാനം പിന്‍വലിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി ട്വീറ്റ് ചെയ്തിരുന്നു.
ഇന്ന് രാവിലെ ഐആര്‍സിടിസിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 29 ശതമാനം ഇടിഞ്ഞ് 650.10 രൂപയിലെത്തിയിരുന്നു. . എന്നാല്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയതിന് ശേഷം ഐആര്‍സിടിസി ഓഹരി വില 39 ശതമാനം വീണ്ടെടുത്ത് ഇന്‍ട്രാഡേയിലെ ഉയര്‍ന്ന നിലവാരമായ 906 രൂപയിലെത്തുകയായിരുന്നു. മഹാമാരിയെ തുടര്‍ന്നാണ് കണ്‍വീനിയന്‍സ് ഫീസിന്റെ 100 ശതമാനവും കമ്പനിക്ക് നല്‍കിയതെന്ന് ഈ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനോട് കണ്‍വീനിയന്‍സ് ഫീസില്‍ നിന്നുള്ള വരുമാനം പങ്കിടാന്‍ റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടര്ന്നാണ്് ഐആര്‍സിടിസിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞത്. ഐആര്‍സിടിസി സമാഹരിക്കുന്ന കണ്‍വീനിയന്‍സ് ഫീസില്‍ നിന്ന് ലഭിക്കുന്ന വരുമാനം 2021 നവംബര്‍ 1 മുതല്‍ 50:50 എന്ന അനുപാതത്തില്‍ പങ്കിടാനുള്ള തീരുമാനമാണ് റെയില്‍വേ മന്ത്രാലയം ആദ്യം അറിയിച്ചത്.
ഓഹരിയുടമകളുടെ വരുമാനം വര്‍ധിപ്പിക്കേണ്ടത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലക്ഷ്യമല്ലെന്നും അതിനാല്‍, പൊതുമേഖലാ ഓഹരികള്‍ക്ക് വില കുറവാണെങ്കിലും അവയില്‍ നിക്ഷേപിക്കുന്ന നിക്ഷേപകര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.2021 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തിലെയും അര്‍ദ്ധ വാര്‍ഷിക കണക്കുകളും പരിശോധിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നവംബര്‍ 1ന് യോഗം ചേരുമെന്നാണ് അറിയുന്നത്.
പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications