'കേസുകൾ പിൻവലിച്ച് ടീസ്തയെയും മറ്റുള്ളവരെയും വിട്ടയക്കുക', പ്രതികരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ
ദില്ലി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തക ടീസ്ത സെതൽവാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ കേസ് എടുത്തതിനെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. സുപ്രീം കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് ടീസ്തയേയും ആർബി ശ്രീകുമാറിനേയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് ഭയാനകമായ ഒരു ഭീഷണിയാണ് എന്നും ജനാധിപത്യ അവകാശങ്ങൾക്ക് വിരുദ്ധമാണ് എന്നും സിപിഎം പൊളിറ്റ് ബ്യൂറോ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
'കേസുകൾ പിൻവലിച്ച് ടീസ്റ്റയെയും മറ്റുള്ളവരെയും വിട്ടയക്കുക. 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതിക്കുവേണ്ടി അക്ഷീണം പോരാടിയ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അപലപിക്കുന്നു. വർഗീയഅക്രമത്തിൽ ഭരണകൂടത്തിൻറെ പങ്ക് അല്ലെങ്കിൽ ഏത് സർക്കാരിൻറെ കീഴിൽ അത് നടന്നു എന്നത് ചോദ്യം ചെയ്യാൻ തയ്യാറാവുന്ന ജനാധിപത്യ ചിന്താഗതിയുള്ള എല്ലാ പൌരർക്കും അവരുടെ അറസ്റ്റ് ഭയാനകമായ ഒരു ഭീഷണിയാണ്. ഇത് പൗരരുടെ ജനാധിപത്യ അവകാശങ്ങൾക്ക് വിരുദ്ധമാണ്.

ഗുജറാത്ത് സർക്കാരിന് ഈ അറസ്റ്റ് സാധ്യമാക്കിയത് പരാതിക്കാരിയെ പ്രതിയാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ സംശയാസ്പദമായ വിധിയിലെ ഈ പരാമർശമാണ്, "all those involved in such abuse of process need to be in the dock and proceeded with in accordance with the law." ([നിയമ] പ്രിക്രിയയെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്ന എല്ലാവരെയും അകത്താക്കുകയും നിമനനടപടിക്ക് വിധേയരാക്കുകയും വേണം.) എസ്‌ഐടിയുടെ പല ശുപാർശകളും അംഗീകരിക്കവെ തന്നെ, സമുദായങ്ങൾക്കിടയിൽ വിദ്വേഷം ഉളവാക്കുന്ന ഐപിസിയിലെ ചില വകുപ്പുകൾ പരിഗണിക്കണമെന്ന് രേഖപ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
നേരത്തെ 2004 ഏപ്രിലിൽ, അന്നത്തെ സർക്കാർ നേതാക്കളെ "ഇന്നത്തെ നീറോമാർ" എന്ന് വിശേഷിപ്പിച്ചത് സുപ്രീം കോടതി തന്നെയായിരുന്നു. ഇപ്പോഴത്തെ വിധി ഈ വിഷയങ്ങളൊന്നും പരിഗണിക്കുന്നില്ല. ടീസ്റ്റയെപ്പോലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നവരെ അത് ശിക്ഷിക്കുന്നു. ഒരു ക്യുറേറ്റീവ് പെറ്റീഷന് അനുയോജ്യമായ കേസാണിത്. കോടതി സ്ഥാപിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ജുഡീഷ്യൽ അപ്പീലുകളുടെ പരിധിക്ക് പുറത്താണ് എന്നാണ് ഇതിനർത്ഥം. കൂടാതെ ഈ കേസിൽ സാകിയ ജാഫ്രിയും ടീസ്റ്റ സെതൽവാദും ചെയ്തതുപോലെ, ആരെങ്കിലും ഇതിനെതിരെ അപ്പീൽ നൽകിയാൽ, അവർക്കെതിരെ "നടപടികളുടെ ദുരുപയോഗം" ചുമത്തപ്പെടും. 16 വർഷമായി നടത്തുന്ന നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തെ അസാധാരണമായ നിന്ദ്യമായ പദങ്ങളാലാണ് ("pot boiling for ulterior design") കോടതി വിവരിച്ചിരിക്കുന്നത്. എസ്‌ഐടി കേസിൽ കോടതി നിയമിച്ച അമിക്കസ് ക്യൂറി, കേസുകൾ പിൻവലിക്കണമെന്നും ടീസ്റ്റ സെതൽവാദ്, ആർ ബി ശ്രീകുമാർ എന്നിവരെ വിട്ടയക്കണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications