കോയമ്പത്തൂര്‍ സീറ്റ് തരില്ല, സിപിഎം-ഡിഎംകെ ബന്ധത്തില്‍ ഉലച്ചില്‍; കമല്ഹാസന് മുന്‍തൂക്കം
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ തര്‍ക്കം. കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നല്കാന് കഴിയില്ലെന്നാണ് ഡിഎംകെയുടെ നിലപാട്. കോയമ്പത്തൂര്‍ കമല്ഹാസന് നല്‍കാനാണ് ഡിഎംകെ താല്‍പ്പര്യപ്പെടുന്നത്. അതേസമയം സിറ്റിംഗ് സീറ്റ് എന്തുവന്നാലും വിട്ടുകൊടുക്കില്ലെന്നാണ് സിപിഎം നിലപാട്.
തങ്ങള്‍ക്ക് തന്നെ ഈ സീറ്റ് വേണമെന്ന വാശിയിലാണ് സിപിഎം. ഞായറാഴ്ച്ച ഈ വിഷയത്തില്‍ രണ്ടാമതും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ തീരുമാനമായിട്ടില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് നല്‍കാമെന്നാണ് ഡിഎംകെ സിപിഎമ്മിനെ അറിയിച്ചത്. എന്നാല്‍ സിപിഎം ഈ ഓഫര്‍ തള്ളി. ചര്‍ച്ചകള്‍ തുടരുമെന്നാണ് സിപിഎം നേതാക്കള്‍ അറിയിച്ചത്.

നേരത്തെ രണ്ട് സഖ്യകക്ഷികള്‍ക്ക് സീറ്റ് അനുവദിച്ചിരുന്നു ഡിഎംകെ. ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായത്. ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന് രാമനാഥപുരം സീറ്റാണ് ഡിഎംകെ നല്‍കിയത്. നാമക്കല്മണ്ഡലം കൊങ്കുനാട് മക്കള്‍ ദേശീയ കച്ചിക്കും നല്കാന് തീരുമാനിച്ചു.
അതേസമയം ഡിഎംകെ വന്‍ ഓഫര്‍ തന്നെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് നല്‍കിയിട്ടുണ്ട്.ഒന്നുകില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഓഫറാണ് ഡിഎംകെ നല്‍കിയത്. കമല്ഹാസന് സംസ്ഥാനത്താകെ ശക്തമായ പ്രചാരണത്തിന് ഇറങ്ങണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിഎംകെ നേരത്തെ തന്നെ മക്കള്‍ നീതി മയ്യവുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സഖ്യത്തില്‍ വിസികെ, കോണ്‍ഗ്രസ് എന്നിവരാണ് ഇടതുപാര്‍ട്ടികളെ കൂടാതെ വേറെയുള്ളവര്‍. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കമല്‍ഹാസന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ഡിഎംകെയ്ക്ക് താല്പര്യമുണ്ടായിരുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം എംഎന്‍എം ഇവിടെ കൂടുതല്‍ വോട്ട് നേടിയിരുന്നു. അതാണ് സീറ്റ് ആവശ്യപ്പെടാനുള്ള കാരണം. എംഎന്‍എം അവരുടെ കോട്ടയായിട്ടാണ് കോയമ്പത്തൂരിനെ കാണുന്നത്. ഡിഎംകെ ആണെങ്കില്‍ ഈ സീറ്റ് നല്കാന് തയ്യാറുമാണ്.
അതേസമയം തമിഴ്നാട്ടില്‍ സിപിഎം അവരുടെ പാര്‍ട്ടിയുടെ അടിത്തറ വരെ ശക്തമായി നില്ക്കുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍. അത് നഷ്ടപ്പെടുത്താന്‍ അതുകൊണ്ട് സിപിഎമ്മിനും താല്പര്യമില്ലാത്തതും അതുകൊണ്ടാണ്. കോയമ്പത്തൂരില്‍ 1.44 ലക്ഷം വോട്ടുകളാണ് കമല്ഹാസന് സ്വന്തമാക്കിയത്.
ദക്ഷിണ ചെന്നൈയില്‍ 1.35 ലക്ഷം വോട്ടുകളും കമല്‍ നേടിയിരുന്നു. എന്നാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമലിനോ പാര്‍ട്ടിക്കോ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരപുന്നില്ല. ഡിഎംകെയിലൂടെ തന്റെ പാര്‍ട്ടിയുടെ സാധ്യതകള്‍ സജീവമാക്കാന്‍ കമല്ഹാസന് നീക്കം.
-
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications