ജനപ്രതിനിധികള്‍ക്കെതിരായ വിചാരണ അനുമതിയില്ലാതെ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീം കോടതി
ദില്ലി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ ഹൈക്കോടതികളുടെ അനുമതിയില്ലാതെ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീം കോടതി. നിര്‍ണായക വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ജനപ്രതിനിധികളുടെ കേസുകള്‍ സ്പെഷ്യല്‍ കോടതിയില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാര്‍ തല്‍സ്ഥാനത്ത് തുടരണമെന്നും, സുപ്രീം കോടതി നിര്‍ദേശം വരുന്നത് വരെ മാറേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. കേസില്‍ നിന്ന് ജഡ്ജിമാരെ മാറ്റണമെന്നുള്ള ഹര്‍ജികള്‍ തള്ളാനുള്ള സ്വാതന്ത്ര്യം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുമാര്‍ക്ക് ലഭിക്കും. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോഴുള്ള സുപ്രീം കോടതിയുടെ തീരുമാനം.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
അതേസമയം ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ അയാളുടെ പൂര്‍വകാല ചരിത്രം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ 48 മണിക്കൂറിനകം വെളിപ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ആര്‍എഫ് നരിമാന്, ബിആര്‍ ഗവായ് എന്നിവരാണ് ഇത്തരമൊരു വിധി പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളുടെ മുഴുവന്‍ വിവരങ്ങളും ക്രിമിനല്‍ കേസുകളും വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ചുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കളെ പിന്നീട് മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന ഹര്‍ജിയും കോടതിയുടെ മുന്നിലുണ്ട്.
2020 ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച ഒരു വിധി കോടതിയില്‍ നിന്നുണ്ടായിരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഈ വിധി. സ്ഥാനാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിലോ അതല്ലെങ്കില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പോ സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത് നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടികളുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും, ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
എല്ലാ റിപ്പോര്‍ട്ടുകളും സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ ഏല്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതോടെ ഒരു സ്ഥാനാര്‍ത്ഥിയുടെ എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. അതേസമയം രാഷ്ട്രീയത്തില്‍ ക്രിമിനലുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നുവെന്ന പരാമര്‍ശവും സുപ്രീം കോടതി നടത്തിയിരുന്നു. കഴിഞ്ഞ നാല് ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ സമയത്തുമായി വന്‍ തോതിലുള്ള വര്‍ധനവാണ് ഉണ്ടായതെന്ന് കോടതി സൂചിപ്പിച്ചു. 2004ല്‍ പാര്‍ലമെന്റിലെ 24 ശതമാനം എംപിമാരുടെ പേരിലും ക്രിമിനല്‍ കേസുണാടിയിരുന്നു. 2009ല്‍ അത് 30 ശതമാനമായി. 2014ല്‍ 34, 2019ല്‍ 43 ശതമാനം എന്നിങ്ങനെയാണെന്നും കോടതി പറഞ്ഞു.
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications