മോദിയല്ല, ട്രംപ് ആണ് ടൈമിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍... തള്ളിത്തള്ളി മോദിയെ എത്തിച്ചവര്‍ എന്ത് പറയും
നരേന്ദ്ര മോദിയായിരിക്കും ഇത്തവണത്തെ ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ എന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതും പ്രചരിപ്പിച്ചിരുന്നതും
ദില്ലി: ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു എന്നായിരുന്നു വലിയ തോതില്‍ ഉള്ള പ്രചാരണം. അത് സംബന്ധിച്ച് വാര്‍ത്തകള്‍ പോലും വന്നിരുന്നു.
എന്നാല്‍ നരേന്ദ്ര മോദിയല്ല, ടൈമിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍. അത് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപ് ആണ്.
മോദി അനുകൂലികള്‍ ഏറെ ആഘോഷിച്ച വാര്‍ത്തയാണ് ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്. എന്നാല്‍ ആ വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് പറയാന്‍ കഴിയുമോ? ഇല്ലെന്ന് തന്നെ പറയേണ്ടി വരും.

അത് പോലെ തന്നെ
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് വിജയിക്കും എന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. പ്രധാനപ്പെട്ട സര്‍വ്വേ ഫലങ്ങളും അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ ജയിച്ചത് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. ടൈം പേഴ്സണ്‍ ഓഫ് ദ ഇയറിന്റെ കാര്യത്തിലും സംഭവിച്ചത് ഏതാണ്ട് അതുപോലെ തന്നെ.

മോദി?
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കും ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍ എന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ ഫലം പ്രഖ്യാപിച്ചപ്പോള്‍ അതാ ഇരിക്കുന്നു ഡൊണാള്‍ഡ് ട്രംപ്.

അപ്പോള്‍ മോദിയോ?
നരേന്ദ്ര മോദി ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍. എന്തിന് ടൈം മാഗസിന് പോലും ആ വാര്‍ത്ത കൊടുത്തിരുന്നു. പക്ഷേ സംഗതി വേറെ ആയിരുന്നു എന്ന് മാത്രം.

റീഡേഴ്സ് പോള്‍
പോപ്പുലര്‍ കാറ്റഗറിയില്‍ ആയിരുന്നു നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടത്. വായനക്കാര്‍ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ഇതല്ല യഥാര്‍ത്ഥ 'ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍' എന്ന കാര്യം പലര്‍ക്കും മനസ്സിലായിരുന്നില്ല.

ജൂറി
യഥാര്‍ത്ഥ പേഴ്സണ്‍ ഓഫ് ദ ഇയറിനെ തിരഞ്ഞെടുക്കുന്നത് പ്രത്യേക ജൂറിയാണ്. വായനക്കാരുടെ വോട്ട് മാത്രം പോരെന്ന് സാരം. അങ്ങനെയാണ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത്.

കവര്‍ ഇമേജ്
പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആളാണ് ആ ലക്കത്തില്‍ ടൈം മാഗസിന്റെ കവര്‍ ചിത്രത്തില്‍ സ്ഥാനം പിടിക്കുക. മോദി ആയിരിക്കും ഇത്തവണത്തെ ചിത്രത്തില്‍ എന്ന് പ്രതീക്ഷിച്ചിരുന്നവരെല്ലാം നിരാശരായി.

കവര്‍ പേജില്‍
എന്നാല്‍ അത്രയ്ക്ക് ദു:ഖിക്കേണ്ട കാര്യം ഒന്നും ഇല്ല. നരേന്ദ്ര മോദി മുമ്പും ടൈം മാഗസിന്റെ കവര്‍ പേജില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2012 ലും പ്രധാനമന്ത്രി ആയതിന് ശേഷം 2015 ലും.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്











Click it and Unblock the Notifications