മയക്കുമരുന്ന് കേസിൽ ധർമ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കസ്റ്റഡിയിൽ: എൻസിബി അറസ്റ്റിലേക്കെന്ന് സൂചന!!
മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തു. ധർമ പ്രൊഡക്ഷൻസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷിതിജ് പ്രസാദിനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് സംഘങ്ങളും സിനിമാ രംഗത്തുള്ളവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് നിലവിൽ എൻസിബി അന്വേഷിച്ചുവരുന്നത്. ക്ഷിതിജിനെ എൻഫോഴ്സ്മെന്റ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

റിപ്പോർട്ട് തള്ളി
അതേ സമയം സംഭവത്തോട് പ്രതികരിച്ച് ധർമ പ്രൊഡക്ഷൻസിന്റെ കരൺ ജോഹർ രംഗത്തെത്തിയിട്ടുണ്ട്. ക്ഷിതിന് പ്രസാദും അനുഭവ് ചോപ്രയും എന്റെ അടുത്ത സഹായികളാണെന്ന് ചില വാർത്താ ചാനലുകൾ വാർത്ത നൽകിയതായി ശ്രദ്ധയിൽപ്പെട്ടു. എന്നാൽ എനിക്ക് പറയാനുള്ളത് ഈ വ്യക്തികളെ എനിക്കറിയില്ലെന്നാണ്. ഇവർ രണ്ടുപേരും എന്റെ സഹായികളോ അടുത്ത് ബന്ധം പുലർത്തുന്നവരോ അല്ലെന്നും കരൺ ജോഹർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

കരാർ ജീവനക്കാരൻ
ക്ഷിതിജ് പ്രസാദ് 2019 നവംബറിലാണ് ധർമാറ്റിന് എന്റർടെയ്ൻമെന്റിനൊപ്പം കരാർ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളായി ചേരുന്നത്. വ്യക്തികൾ അവരുടെ വ്യക്തി ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾക്ക് ഞാനോ ധർമ പ്രൌഡക്ഷൻസോ ഉത്തരവാദികളല്ല. ഈ ആരോപണങ്ങൾ ധർമ പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ടതല്ലെന്നും കരൺ ജോഹർ വ്യക്തമാക്കി.

പേരിന് പിന്നിൽ
മയക്കുമരുന്ന് ഇടപാടുകാരനായ ഒരാളെ അറസ്റ്റ് ചെയ്തതോടെയാണ് ക്ഷിതിജ് പ്രസാദിന്റെ പേര് പുറത്തുവരുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ക്ഷിതിജുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും പ്രസാദ് ഇയാളിൽ നിന്ന് പലതവണ മയക്കുമരുന്ന് വാങ്ങിയിരുന്നതായുമാണ് അറസ്റ്റിലായ മയക്കുമരുന്ന് ഏജന്റ് അവകാശപ്പെടുന്നത്. ധർമ പ്രൊഡക്ഷൻസിലെ മറ്റൊരു ജീവനക്കാരനായ അനുഭവ് ചോപ്രയെയും എൻസിബി വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് വിവരം.

ധർമയുടെ ഭാഗമല്ലെന്ന്
അനുഭവ ചോപ്ര ധർമ പ്രൊഡക്ഷൻസിലെ ജീവനക്കാരനല്ലെന്നും 2011നും 2012നും ഇടയിൽ രണ്ട് മാസത്തേക്ക് ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് എത്തിയതെന്നുമാണ് കരൺ ജോഹർ പ്രസ്താവനയിൽ വ്യക്തമാക്കിയത്. 2013ൽ ഒരു ഷോർട്ട് ഫിലിമിന്റെ അസിസ്റ്റന്റ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടൊരിക്കലും ധർമ പ്രൊഡക്ഷൻസിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Recommended Video

കൂടുതൽ പേരെ ചോദ്യം ചെയ്യും
ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെയും ചോദ്യം ചെയ്യലിന്റെ ഭാഗമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിളിപ്പിച്ചിരുന്നു. ദീപിക പദുകോണിനെ നാല് മണിക്കൂറിലധികമാണ് ഇന്ന് ചോദ്യം ചെയ്തത്. കരിഷ്മ പ്രകാശിനെയും എൻസിബി കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. അവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications