യുഎഇ-ഇന്ത്യ ബന്ധത്തിൻ്റെ ശക്തി വീണ്ടും ഉറപ്പിച്ചു; മോദിയുമായി കൂടിക്കാഴ്ച നടത്തി ദുബായ് കിരീടാവകാശി
ഡൽഹി: ദുബായ് കിരീടവകാശിയും യു എ ഇയുടെ ഉപ പ്രധനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്
അൽ മക്തൂം ചൊവ്വാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യു എ ഇ - ഇന്ത്യ ബന്ധത്തെ പ്രശംസിച്ചു. പ്രധാനമന്ത്രി മോദിയുടെ ക്ഷണ പ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ഇന്ത്യയിൽ എത്തിയത്.
" ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ സംഭാഷണങ്ങൾ വിശ്വാസത്തിൽ കെട്ടിപ്പടുത്തതും, ചരിത്രത്തിൽ രൂപപ്പെടുത്തിയതും, അവസരങ്ങളും പുതുമകളും, ശാശ്വതമായ അഭിവൃദ്ധിയും നിറഞ്ഞ ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള പങ്കിട്ട കാഴ്ചപ്പാടിലൂടെ നയിക്കപ്പെടുന്നതുമായ യു എ ഇ - ബന്ധത്തിൻ്റെ ശക്തി വീണ്ടും ഉറപ്പിച്ചു, അദ്ദേഹം പറഞ്ഞു.

ദുബായ് കിരീടാവകാശി എന്ന നിലയിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. അദ്ദേഹത്തോടൊപ്പം നിരവധി മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉന്നതതല ബിസിനസ്സ് പ്രതിനിധി സംഘവുമുണ്ട്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്
അൽ മക്തൂം വിദേശകാര്യ മന്ത്രി ( ഇ എ എം ) എസ് ജയശങ്കറുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തി.
" ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിന്റെ തുടക്കത്തിൽ ദുബായ് കിരീടാവകാശിയും ഡി പി എമ്മും യു എ ഇ പ്രതിരോധ മന്ത്രിയുമായ എച്ച് എച്ച് ഹംദാൻ മുഹമ്മദിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ വിശാലമായ സഹകരണത്തിനും ഊഷ്മളമായ ബന്ധത്തിനും അദ്ദേഹത്തിന്റെ നല്ല വികാരങ്ങൾ വിലമതിക്കുന്നു, " ജയശങ്കർ പറഞ്ഞു.
ഡൽഹിക്ക് ശേഷം ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം മുംബൈ സന്ദർശിക്കും. ഇരുവശത്തുമുള്ള പ്രമുഖർക്കൊപ്പം ബിസിനസ്സ് റൗണ്ട് ടേബിളിലും പങ്കെടുക്കും. പരമ്പരാഗതവും ഭാവിപരവുമായ മേഖലകളിൽ ഇന്ത്യ - യു എസ് സാമ്പത്തിക വാണിജ്യ സഹകരണ ശക്തിപ്പെടുത്തും.
" പരമ്പരാഗതമായി. യു എ ഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ സാംസ്കാരിക, ജനങ്ങൾ തമ്മിലുള്ള കൈമാറ്റത്തിൽ ദുബായ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. യു എ ഇയിലെ 4.3 ദശലക്ഷം പ്രവാസികളിൽ ഭൂരിഭാഗവും ദുബായിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. കിരടാവകാശിയുടെ സന്ദർശനം ഇന്ത്യ - യു എ ഇ സമഗ്രമായ പങ്കാളിത്തം ശക്തിപ്പെടുത്തും, എന്ന് എ ഇ എ പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications