Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകരെ ഇഡിയെ വിട്ട് പേടിപ്പിക്കാന്‍ കഴിയില്ലല്ലോ... അപ്പോള്‍ എന്തുചെയ്യും? മോദിക്കെതിരെ മേഘാലയ ഗവര്‍ണര്‍

ചണ്ഡീഗഢ്: കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നടപ്പാക്കുന്നതിന്റെയും നിയമപരമായ ഗ്യാരന്റിയുടെയും വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. രാജ്യത്തെ കര്‍ഷകരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നുഹിലെ കിര ഗ്രാമത്തിലെ ഒരു ഗോശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എം എസ് പി നടപ്പാക്കിയില്ലെങ്കില്‍, എം എസ് പിക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കിയില്ലെങ്കില്‍, മറ്റൊരു പോരാട്ടമുണ്ടാകും. ഇത്തവണ അത് കടുത്ത പോരാട്ടമായിരിക്കും. ഈ രാജ്യത്തെ കര്‍ഷകനെ തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് അവനെ ഭയപ്പെടുത്താന്‍ കഴിയില്ല, സത്യപാല്‍ മാലിക് പറഞ്ഞു.

1

നിങ്ങള്‍ക്ക് ഇഡിയെ അയയ്ക്കാന്‍ കഴിയാത്തതിനാല്‍, നിങ്ങള്‍ എങ്ങനെ കര്‍ഷകനെ ഭയപ്പെടുത്തും എന്നും അദ്ദേഹം ചോദിച്ചു. എം എസ് പി നടപ്പാക്കാത്തത് പ്രധാനമന്ത്രിക്ക് ഒരു സുഹൃത്ത് ഉള്ളതുകൊണ്ടാണ്, അദ്ദേഹത്തിന്റെ പേര് അദാനി എന്നാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി അദാനി മാറിയിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

2

ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ വെച്ച് പൂച്ചെണ്ട് പിടിച്ച് നില്‍ക്കുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു. എവിടെ നിന്നാണെന്ന് ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ അദാനിക്ക് വേണ്ടി വന്നതാണ്' എന്നായിരുന്നു മറുപടി. അതിന്റെ അര്‍ത്ഥമെന്താണെന്ന് ഞാന്‍ ചോദിച്ചു. ഈ വിമാനത്താവളം അദാനിക്ക് കൈമാറിയെന്നും... അദാനിക്ക് എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, പ്രധാന പദ്ധതികള്‍ എന്നിവ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

3

അത് സംഭവിക്കാന്‍ അനുവദിക്കരുത്, സത്യപാല്‍ മാലിക് പറഞ്ഞു. അദാനി ഒരു വലിയ വെയര്‍ഹൗസ് നിര്‍മ്മിച്ച് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഗോതമ്പ് സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം പാനിപ്പത്തില്‍ പറഞ്ഞു. വിലക്കയറ്റം ഉണ്ടാകുമ്പോള്‍, അവന്‍ ആ ഗോതമ്പ് വില്‍ക്കും... അതിനാല്‍ ഈ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ ലാഭമുണ്ടാക്കുകയും കര്‍ഷകര്‍ കഷ്ടപ്പെടുകയും ചെയ്യും. ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4

കര്‍ഷകരുടെ പ്രതിഷേധത്തില്‍ സത്യപാല്‍ മാലിക് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം ജനുവരി മൂന്നിന് ഹരിയാനയിലെ ദാദ്രിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ, കര്‍ഷകരുടെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ അദ്ദേഹത്തിന് അഹങ്കാരമായിരുന്നുവെന്ന് സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു.

5

കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. അവരില്‍ ഓരോരുത്തരും 40 ഗ്രാമങ്ങളുടെ തലവന്മാരാണെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. 700 കര്‍ഷകര്‍ മരിച്ചു. ഒരു നായ ചത്താല്‍ ഡല്‍ഹിയില്‍ നിന്ന് അനുശോചന സന്ദേശം അയക്കും. കര്‍ഷകര്‍ക്ക് ഒരു അനുശോചന സന്ദേശവും അയച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.

വന്നു... കണ്ടു.. കീഴടക്കി..; കിടിലന്‍ ലുക്കില്‍ അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

7

കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് ഒരു വര്‍ഷമായി എന്ന് താന്‍ പറഞ്ഞപ്പോള്‍ അതിന് ഞാന്‍ എന്തിനാണ് വിഷമിക്കുന്നതെന്നായിരുന്നു മോദി തിരിച്ച് ചോദിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് അദ്ദേഹം അത് നിസ്സാരമായി എടുത്തു. പിന്നീട്, അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കുകയും നിയമങ്ങള്‍ റദ്ദാക്കപ്പെടുകയും ക്ഷമാപണം നടത്തുകയും ചെയ്തു.

7

ഗവര്‍ണര്‍ സ്ഥാനത്തെ നിലവിലെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം കര്‍ഷകരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ പൂര്‍ണമായി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരില്‍ നിന്ന് മറ്റൊരു പ്രതിഷേധം ഉണ്ടാകുമെന്നും അത് സംഭവിക്കുമ്പോള്‍ ജാതി വ്യത്യാസങ്ങള്‍ ഉപേക്ഷിച്ച് ഒരുമിച്ച് പോരാടണമെന്നും ഞാന്‍ നിങ്ങളോട് എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു.

8

ഇത് സിഖുകാരുടെയും ജാട്ടുകളുടെയും പ്രതിഷേധമാണെന്ന് കരുതരുത്. ഒരുമിച്ച് പോരാടാന്‍ പഠിച്ചാല്‍ ഒരു സര്‍ക്കാരിനും നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഓരോ കര്‍ഷകനുമുള്ള പോരാട്ടമാണ്, അവരുടെ കൃഷിയിടങ്ങള്‍, ഉല്‍പന്നങ്ങള്‍, വിളകളുടെ വില... അതിന് വേണ്ടിയുള്ള പോരാട്ടമാണ്, സത്യപാല്‍ മാലിക് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+