കർഷക പ്രക്ഷോഭം: എഫ്സിഐ ഓഫീസുകൾ ഉപരോധിക്കാൻ സംയുക്ത കിസാൻ മോർച്ച, കർഷകർ മുന്നോട്ട്...
ദില്ലി: രാജ്യത്ത് കർഷക പ്രതിഷേധം ഊർജ്ജിതമായി തുടരുമ്പോൾ രാജ്യത്ത് എഫ്സിഐ ഓഫീസുകൾ ഉപരോധിക്കാൻ കർഷകർ. കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചു. എഫ്‌സിഐ ബച്ചാവോ ദിവാസ് എന്ന് അടയാളപ്പെടുത്തിക്കൊണ്ട് ഉപഭോക്തൃ കാര്യമന്ത്രിയുടെ പേരിൽ കത്തയയ്ക്കുമെന്ന് കർഷക സംഘടന വ്യക്തമാക്കി. ഇന്ത്യ മുഴുവനുമുള്ള എഫ്സിഐ ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുമെന്നും കർഷക സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
കാർഷിക വിളകൾക്കുള്ള മിനിമം താങ്ങുവില, പൊതുവിതരണ സംവിധാനം എന്നിവ ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെയാണ് പ്രതിഷേധം. "എഫ്‌സിഐ ബച്ചാവോ ദിവസ്" എന്ന പരിപാടി. കഴിഞ്ഞ കുറേ വർഷങ്ങളായി നൽകിവന്നിരുന്ന എഫ്‌സിഐ ഈ ബജറ്റ് വെട്ടിക്കുറച്ചിട്ടുണ്ട്. കാർഷിക വിളകളുടെ സംഭരണ സമ്പ്രദായത്തിനുള്ള ചട്ടങ്ങളും എഫ്‌സിഐ അടുത്തിടെ മാറ്റിയെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

40 കർഷക യൂണിയനുകളുടെ സംഘടനയായ എസ്‌കെഎമ്മും മെയ് ആദ്യവാരം പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് ആദ്യവാരം പാർലമെന്റ് മാർച്ച് നടത്തുമെന്ന് എസ്കെഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷിക്കാർക്കും തൊഴിലാളികൾക്കും പുറമെ സ്ത്രീകൾ, ദലിത്-ആദിവാസികൾ, തൊഴിൽരഹിതരായ യുവാക്കൾ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഈ മാർച്ചിന്റെ ഭാഗമാകും. എന്നാൽ ഈ പരിപാടി പൂർണ്ണമായും സമാധാനപരമായിരിക്കുമെന്നും "പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് പ്രധാന പ്രതിഷേധ കേന്ദ്രങ്ങളായ സിങ്കു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ നിന്നാണ് പാർലമെന്റ് ആരംഭിക്കുക. എന്നാൽ മാർച്ചിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏപ്രിൽ ഒന്നിന് തന്നെ കർഷക യൂണിയനുകൾ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications