പാത്രം കൊട്ടി സ്വീകരിച്ച ജനതാ കർഫ്യൂവിന് ഒരു വയസ്സ്: ട്രോളുമായി സോഷ്യൽ മീഡിയ
ദില്ലി: കൊറോണ വൈറസ് വ്യാപനത്തോടെ ലോകത്തെ മാറ്റിമറിച്ച 12 മാസങ്ങളാണ് നമ്മെ കടന്നുപോയിട്ടുള്ളത്. ഇന്ത്യയിൽ കൊവിഡ് നിയന്ത്രണത്തിനായി രാജ്യവ്യാപക ലോക്ക്ഡൌണിന് മുമ്പ് സർക്കാർ പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പാത്രം കൊട്ടി സ്വീകരിച്ചതിന് ഒരു വയസ്സ് തികയുകയാണ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് സ്റ്റീൽ പ്ലേറ്റുകൾ അടിച്ച് ശബ്ദമുണ്ടാക്കാനും സെൽഫോൺ ടോർച്ച് തെളിച്ച് ഐക്യധാർഢ്യം പ്രഖ്യാപിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പലരും മോദിയുടെ ആഹ്വാനം അതേ പടി പാലിച്ചപ്പോഴും സോഷ്യൽ മീഡിയിൽ ജനതാ കർഫ്യൂവിനെയും മോദിയുടെ ആഹ്വാനത്തെയും പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

ജനതാ കർഫ്യൂ
2021 മാർച്ച് 22ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതുമണിവരെയായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജനതാ കർഫ്യൂ. കർഫ്യൂ പ്രാബല്യത്തിലുള്ള സമയത്ത് ആരും വീടിന് പുറത്തിറങ്ങരുതെന്നും വൈകിട്ട് അഞ്ച് മണിക്ക് സ്റ്റീൽ പാത്രങ്ങൾ കൊട്ടണമെന്നുമായിരുന്നു ആഹ്വാനം. കൊവിഡിനിടെ അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും അഭിവാദ്യം ചെയ്തുകൊണ്ട് ഇങ്ങനെ ചെയ്യാനായിരുന്നു ആഹ്വാനം. എന്നാൽ ജനതാ കർഫ്യൂവിനെ ആഘോഷമാക്കിയ ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തെരുവിലിറങ്ങുകയായിരുന്നു. സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യാതെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. ജനതാ കർഫ്യൂൂവിന് ഒരു വയസ്സ് പൂർത്തിയാകുമ്പോൾ ഈ വീഡിയോകൾ തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും താരമായിട്ടുള്ളത്.

രക്ഷതേടി
കൊവിഡ് വ്യാപനം പലതരത്തിലാണ് മനുഷ്യരാശിയെ മാറ്റിമറിച്ചിട്ടുള്ളത്. സമ്പന്നർ സ്വകാര്യ വിമാനങ്ങളിൽ സ്വകാര്യ ദ്വീപുകളിലേക്ക് പോയി ഡോം പെരിഗൺ ഭൂഗർഭ ബങ്കറുകളിൽ കുടിച്ചു. ദരിദ്രരും മധ്യവർഗവും ദശലക്ഷക്കണക്കിന് പേർ മരിച്ചു.
രോഗവ്യാപനം മനുഷ്യരാശി നേരും നന്മയും ബോധ്യപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കൊറോണ പോരാളികളും മുൻനിര ആരോഗ്യ പ്രവർത്തകരും രാവും പകലും രോഗികളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പോരാടുകയായിരുന്നു. പലപ്പോഴും പോരാട്ടത്തിൽ അവർ പരാജയപ്പെട്ടു. എന്നാൽ സമ്പന്നർ സ്വകാര്യ വിമാനങ്ങളിൽ സ്വകാര്യ ദ്വീപുകളിലേക്കും ഭൂഗർഭ അറകളിലേക്കും രക്ഷപ്പെട്ടുവെങ്കിലും നല്ലൊരു ശതമാനം വരുന്ന മധ്യവർഗ്ഗവും ദാരിദ്ര്യം അനുഭവിക്കുന്ന ജനതയുമാണ് ഏറ്റവുമധികം രോഗവ്യാപനത്തോടെ ക്ലേശം അനുഭവിച്ചത്. രോഗവ്യാപനം രൂക്ഷമായതോടെ രോഗപ്രതിരോധത്തിന് വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമായിരുന്നു.

രോഗം.. മരണം..
രോഗം, മരണം, നിരാശ എന്നിവ കൊവിഡിന് പിന്നാലെ മനുഷ്യരെ തേടിയെത്തുകയും ചെയ്തു. ലോകം അതിഭയങ്കരമായ ഒരു ഇരുട്ടിലേക്ക് കൂപ്പുകുത്തുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുകയും ചെയ്തു.അതേ സമയം തന്നെ രോഗത്തിന്റെ മറവിൽ യോഗാചാര്യൻ ബാബാ രാംദേവും പണം സമ്പാദിച്ചു. കൊറോണ വൈറസിനെതിരെ ചികിത്സയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത കൊറോനിൽ കിറ്റ് ഉപയോഗിച്ച് യോഗപ്രീനൂർ ബാബ രാംദേവിന്റെ പതഞ്ജലി വേഗത്തിൽ പണം സമ്പാദിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നക്കിളുകളിൽ നിന്ന് വേഗത്തിൽ റാപ്പ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. വ്യക്തിഗതവും മാധ്യമ സ്വാതന്ത്ര്യവും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വാർത്തകളുടെ തെറ്റായ വശമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്, പക്ഷേ വാക്സിൻ നയതന്ത്രം അതിനെ തൽക്ഷണ പ്രശസ്തിയിലേക്ക് കൊണ്ടുവന്നു.

വീടുകളിലേക്ക് ചുരുങ്ങി
ജനജീവിതം സമൂഹത്തിൽ വീടുകളിലേക്ക് പറിച്ചുനടുന്ന സ്ഥിതിയാണുണ്ടായത്. നിരവധി പേർ വീടുകളിലിരുന്ന് ജോലിചെയ്യുകയും വിദ്യാർത്ഥികൾ ഓൺലൈൻ ഗെയിമുകൾക്കൊപ്പം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ നല്ലൊരു വിഭാഗത്തിനും ഭീഷണിയായത് തൊഴിൽ നഷ്ടമായതാണ്. വീടുകളിലേക്ക് ചുരുങ്ങിയതോടെ നിരവധി പേരാണ് ടിക്ടോക്കിലേക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവമായത്. ചിലർ പാചകപരീക്ഷണങ്ങളിലേക്കും നീങ്ങിയെന്നും പറയാം. ഇതിനിടെ മാസ്കും ശരീരത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതും സാനിറ്റൈസറുകൾ കൈവശം സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും ജീവിത ചര്യയുടെ തന്നെ ഭാഗമായിത്തീരുകയും ചെയ്തു.

നിയന്ത്രണങ്ങൾ കർശനം
ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും ഇക്കാലത്ത് കടുത്ത നിയന്ത്രണങ്ങൾ തന്നെയാണ് പ്രാബല്യത്തിൽ വന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഉതകുന്ന നടപടികൾ സ്വീകരിക്കുന്നതിൽ ഭരണകൂടം ശ്രദ്ധ ചെലുത്തുകയും ചെയ്തു. ഇതിനിടെ അതിഥി തൊഴിലാളികളുടെ പലായനവും സർക്കാരിന് തലവേദനയായതോടെ ഇവരെ സ്വദേശങ്ങളിലേക്ക് തിരിച്ചെത്തിക്കാനുള്ള ദൌത്യം സർക്കാരുകൾ സ്വീകരിക്കുകയും ചെയ്തു.
Recommended Video

ചൈനയ്ക്ക് തിരിച്ചടി
2019ന്റെ അവസാനത്തോടെ ചൈനീസ് നഗരമായ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊവിഡിന്റെ പേരിൽ ഏറ്റവും പഴികേട്ട രാജ്യം ചൈന തന്നെയാണ്. ഇതിനിടെ ഡൊണാൾഡ് ട്രംപ് ഇതിനെ ചൈനീസ് വൈറസ് എന്ന് വിളിച്ചുകൊണ്ടിരുന്നു. 2020 ൽ ചൈനയിലേക്കുള്ള കയറ്റുമതി 17.12 ബില്യൺ യുഎസ് ഡോളറിലെത്തിയെങ്കിലും ഇന്ത്യയിലെ മികച്ച വ്യാപാര പങ്കാളിയായി ബീജിംഗ് അതിന്റെ സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. വുഹാനിലെ ഒരു ലാബിൽ നിന്ന് നിർമിച്ച വൈറസാണ് ഇത്തരത്തിൽ ലോകത്ത് വില്ലനായതെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നെങ്കിലും ഇക്കാര്യം തെളിയിക്കാൻ ലോകാരോഗ്യ സംഘടനയ്ക്കും കഴിഞ്ഞിട്ടില്ല
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications