Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ ബിജെപി വജ്രായുധം പുറത്തെടുക്കുമോ; മോദിയുമായി കൂടിക്കാഴ്ച നടത്തി സാവന്ത്, നിര്‍ണായക യോഗം

ദില്ലി: വോട്ടെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസം മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോവ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗോവയില്‍ അധികാരം നിലനിര്‍ത്താനുള്ള പാര്‍ട്ടിയുടെ സാധ്യതകളെക്കുറിച്ച് സാവന്ത് പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

1

2019ല്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണശേഷം ഗോവയില്‍ ബിജെപി നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. യോഗത്തിന് ശേഷം സാവന്ത് മുംബൈയിലേക്ക് പോകും, അവിടെ അദ്ദേഹവും സംസ്ഥാന ബിജെപി അധ്യക്ഷന്‍ സദാനന്ദ് എം ഷേത് തനവാഡെയും ബിജെപിയുടെ ഗോവ ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി (എംജിപി) സഖ്യത്തിനായി ഫഡ്നാവിസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് കരുതുന്നത്.

2

സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്താനും ബി ജെ പിക്ക് പദ്ധതിയുണ്ട്. അതേസമയം, ഗോവയില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളിക്കളഞ്ഞ ബി.ജെ.പി, ഏറ്റവും വലിയ ഒറ്റയ്ക്കായിരിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്നലെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാനത്തെ 40 സീറ്റുകളില്‍ കേവല ഭൂരിപക്ഷമായ 21 ല്‍ താഴെ 16 സീറ്റുകള്‍ നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ സര്‍വ്വേകളും പ്രവചിക്കുന്നത്.

3

ഈ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ അരങ്ങേറിയ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ നേടുമെന്നും വോട്ടെണ്ണലിന് ശേഷം മമത ബാനര്‍ജി ഗോവയില്‍ നിര്‍ണായകമാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എം ജി പിയുമായി സഖ്യത്തിലാണ് തൃണമൂല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2017ല്‍ ഗോവയില്‍ നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സമാനമായ സാഹചര്യമാണുണ്ടായത്. അന്ന് 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റയ്ക്ക് ഉയര്‍ന്നുവെങ്കിലും അധികാരം പിടിക്കാനായില്ല. 13 സീറ്റുകളുണ്ടായിരുന്ന ബിജെപി, എംജിപി ഉള്‍പ്പെടെയുള്ള ചെറിയ പാര്‍ട്ടികളുമായും സ്വതന്ത്ര എംഎല്‍എമാരുമായും സഖ്യമുണ്ടാക്കിയാണ് അധികാരം പിടിച്ചെടുത്തത്.

Recommended Video

cmsvideo
    ഗോവയില്‍ കിങ് മേക്കറായി മമതയും തൃണമൂല്‍ കോണ്‍ഗ്രസും
    4

    2019ല്‍ പരീക്കറിന്റെ മരണശേഷം സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ രണ്ട് എംജിപി മന്ത്രിമാരെ ഒഴിവാക്കിയിരുന്നു. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ പിന്തുണക്കില്ലെന്ന് എം.ജി.പി അറിയിച്ചെങ്കിലും പാര്‍ട്ടിയുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+