Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി... ക്വാട്ട സംവിധാനം പാലിക്കണമെന്ന് ഇന്ത്യ

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) പ്രകാരം, സ്വര്‍ണ ഇറക്കുമതിക്ക് ഇളവ് തീരുവയില്‍ ക്വാട്ട അനുവദിച്ച രീതിയിലെ സമീപകാല മാറ്റങ്ങളെക്കുറിച്ച് ഇന്ത്യ, യുഎഇയെ അറിയിച്ചു. ഇന്ത്യ-യുഎഇ സിഇപിഎയ്ക്ക് കീഴിലുള്ള സംയുക്ത സമിതിയുടെ മൂന്നാം യോഗത്തിലെ ഈ ബ്രീഫിംഗിലൂടെ, ഇന്ത്യയിലേക്കുള്ള സ്വര്‍ണ കയറ്റുമതിയെ ബാധിക്കുന്ന പുതിയ പ്രക്രിയയില്‍ യുഎഇക്ക് ഉണ്ടായേക്കാവുന്ന ആശങ്കകള്‍ പരിഹരിക്കാനും ഇന്ത്യ ശ്രമിച്ചു.

സിഇപിഎ പ്രകാരം, മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഈടാക്കുന്നതിനേക്കാള്‍ 1% കുറഞ്ഞ തീരുവയില്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുവദിക്കുന്നു. താരിഫ് റേറ്റ് ക്വാട്ട (ടിആര്‍ക്യു) പ്രകാരം ഈ വഴിയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന സ്വര്‍ണത്തിന്റെ അളവ് 200 മെട്രിക് ടണ്ണായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒക്ടോബര്‍ അവസാനം നിയമങ്ങള്‍ മാറ്റിക്കൊണ്ട്, മത്സരാധിഷ്ഠിത ബിഡ്ഡിംഗ് അല്ലെങ്കില്‍ ടെന്‍ഡര്‍ പ്രക്രിയയിലൂടെ അംഗീകൃത ഇറക്കുമതികള്‍ക്ക് പരിധി അനുവദിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.

Gold

മത്സരാധിഷ്ഠിത ഓണ്‍ലൈന്‍ ബിഡ്ഡിംഗ് പ്രക്രിയയിലേക്കുള്ള ഈ മാറ്റത്തിന് മുമ്പ്, സ്വര്‍ണ ടിആര്‍ക്യൂയുടെ വിഹിതം കൂടുതല്‍ വിവേചനാധികാരമുള്ളതായിരുന്നു. പ്രത്യേക അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ഇത് അനുവദിച്ചിരുന്നു. പെട്രോളിയത്തിനും അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കും ശേഷം യുഎഇയില്‍ നിന്നുള്ള രണ്ടാമത്തെ വലിയ ഇറക്കുമതിയാണ് സ്വര്‍ണം. ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി 10.65 ബില്യണ്‍ ഡോളറായിരുന്നു.

ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇറക്കുമതി ചെയ്തതിനേക്കാള്‍ 13% കുറവാണ്. മറുവശത്ത് പെട്രോളിയം ഇറക്കുമതി 10.86% ഉയര്‍ന്ന് 13.02 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയും യുഎഇയും സംയുക്ത കമ്മീഷന്‍ യോഗത്തില്‍ സിഇപിഎ പ്രകാരമുള്ള പുരോഗതിയുടെ സമഗ്രമായ അവലോകനം നടത്തി, മാര്‍ക്കറ്റ് ആക്സസ് പ്രശ്‌നങ്ങള്‍, ഡാറ്റ പങ്കിടല്‍, ആന്റി-ഡമ്പിംഗ് കാര്യങ്ങള്‍, സേവനങ്ങള്‍, ഉത്ഭവ നിയമങ്ങള്‍, ബിഐഎസ് ലൈസന്‍സിംഗ് എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു.

ഫാര്‍മസ്യൂട്ടിക്കല്‍സിലെ റെഗുലേറ്ററി സഹകരണം, ഉത്ഭവ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരം എന്നിവയും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു. കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി, യുഎഇയിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം എന്നിവ തമ്മിലുള്ള ഭക്ഷ്യ സുരക്ഷയും സാങ്കേതിക ആവശ്യകതകളും സംബന്ധിച്ച ധാരണാപത്രത്തില്‍ നേരത്തെ ഒപ്പുവെക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ധാരണാപത്രം ഇരുപക്ഷവും തമ്മിലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വ്യാപാരം എളുപ്പമാക്കും. വ്യാപാര സൗകര്യം, നിയന്ത്രണ സഹകരണം, ഡാറ്റ പങ്കിടല്‍, സേവന ഉപസമിതി യോഗങ്ങള്‍ വിളിച്ചുകൂട്ടല്‍ എന്നിവ ശക്തിപ്പെടുത്താനും ധാരണയായി. 2022ല്‍ സിഇപിഎ പ്രാബല്യത്തില്‍ വന്നതിനുശേഷം, ഇന്ത്യ-യുഎഇ വ്യാപാരം ഇരട്ടിയിലധികമായി. സിഇപിഎ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് - 2020-2 ല്‍ 43.3 ബില്യണ്‍ ഡോളറില്‍ നിന്ന് - 2024-25 ല്‍ ഇത് 100 ബില്യണ്‍ ഡോളറിലെത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 36.63 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം ഇറക്കുമതി 63.40 ബില്യണ്‍ ഡോളറായിരുന്നു. 2030 ആകുമ്പോഴേക്കും എണ്ണയിതര വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് ഇരുപക്ഷത്തിന്റെയും ലക്ഷ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+