സെപ്തംബറില്‍ മാത്രം 'ഇയാള്‍' വാങ്ങിയത് 200 കിലോ സ്വർണം: അതും ഈ തീ വിലയില്‍, ഇന്ത്യയില്‍ തന്നെ
സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ ദിനങ്ങളിലൂടെയാണ് വിപണി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയായുള്ള ഇടിവ് ഇന്നും തുടർന്നു. ഇന്ന് പവന് 600 രൂപ കുറഞ്ഞതോടെ ഏറെ ദിവസങ്ങള്‍ക്ക് ശേഷം വില 90000 ത്തിന് താഴെ എത്തി. 89800 രൂപ എന്നതാണ് 22 കാരറ്റ് സ്വർണത്തിന് ഇന്ന് കേരള വിപണിയിലെ വില. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയാകുകയും ചെയ്തു.
വില ഉയർന്നതോടെ വിറ്റുപോകുന്ന സ്വർണത്തിന്‍റെ അളവില്‍ കാര്യമായ ഇടിവ് ഉണ്ടായിരിക്കുന്നുവെന്നാണ് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വില ഈ തരത്തില്‍ ഉയർന്ന് നില്‍ക്കുമ്പോള്‍ സെപ്തംബർ മാസത്തില്‍ 200 കിലോ സ്വർണം വാങ്ങിയവരെക്കുറിച്ച് അറിയുമോ? അത് മറ്റാരും അല്ല നമ്മുടെ സ്വന്തം ആർ ബി ഐ ആണ്. സെപ്റ്റംബർ അവസാന വാരത്തിൽ മാത്രം 0.2 മെട്രിക് ടൺ (200 കിലോഗ്രാം) സ്വർണമാണ് വാങ്ങിക്കൂട്ടിയത്. ഇതോടെ ആർ ബി ഐയുടെ ആകെ സ്വർണ ശേഖരം 880 മെട്രിക് ടണ്‍ കവിഞ്ഞു.

ആർ ബി ഐയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ 26 വരെ രാജ്യത്തിന്റെ സ്വർണ്ണ ശേഖരം ഏകദേശം 95 ബില്യൺ ഡോളർ (ഏകദേശം 7.9 ലക്ഷം കോടി രൂപ) മൂല്യമുള്ളതാണ്. ആഗോള അനിശ്ചിതത്വങ്ങൾ വർധിച്ചതോടെ സുരക്ഷിത ആസ്തിയായി കണക്കാക്കപ്പെടുന്ന സ്വർണ്ണത്തിന്റെ ആവശ്യകത കഴിഞ്ഞ മാസങ്ങളിൽ ക്രമാതീതമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആർ ബി ഐയും തങ്ങളുടെ ശേഖരം വർധിപ്പിച്ചത്.
ആർ ബി ഐ ബുള്ളറ്റിന്‍ പ്രകാര സെപ്റ്റംബറിൽ അവസാനിക്കുന്ന ആറ് മാസത്തിനുള്ളിൽ കേന്ദ്രബാങ്ക് ആകെ 0.6 മെട്രിക് ടൺ (600 കിലോഗ്രാം) സ്വർണ്ണം വാങ്ങി. സെപ്റ്റംബറിൽ 0.2 മെട്രിക് ടൺ (200 കിലോഗ്രാം), ജൂണിൽ 0.4 മെട്രിക് ടൺ (400 കിലോഗ്രാം) എന്നിങ്ങനെയായിരുന്നു വാങ്ങല്‍. ഈ വാങ്ങലോടെ 2024-25 സാമ്പത്തിക വർഷാവസാനത്തിലെ 879.58 മെട്രിക് ടണ്ണിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ ആർ ബി ഐയുടെ മൊത്തം സ്വർണ്ണ ശേഖരം 880.18 മെട്രിക് ടണ്ണായി ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ആർബിഐ 54.13 മെട്രിക് ടൺ സ്വർണ്ണമായിരുന്നു ആർ ബി ഐ വാങ്ങിയത്.
ആർ ബി ഐ കൂടുതൽ സ്വർണ്ണം വാങ്ങുന്നത് എന്തുകൊണ്ട്?
ആഗോള സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മൂലം അന്താരാഷ്ട്ര സ്വർണ്ണ വിലകൾ കുത്തനെ ഉയർന്നതാണ് സുരക്ഷിത ആസ്തിയായ സ്വർണ്ണത്തിന്റെ ആവശ്യകത വർധിപ്പിച്ചത്. സ്വർണ്ണ ശേഖരം ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും ധനകാര്യ ശക്തിയും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അനിശ്ചിതത്വ കാലഘട്ടങ്ങളിൽ ഇത് സുരക്ഷാ വലയമായി പ്രവർത്തിക്കുന്നു. അതായത് കറൻസി ഏറ്റക്കുറച്ചിലുകളിൽ നിന്നും വിപണി ആഘാതങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.
ഒരു കേന്ദ്രബാങ്കിന് വലിയ സ്വർണ്ണ ശേഖരമുണ്ടെങ്കിൽ അത് സാമ്പത്തിക ആത്മവിശ്വാസത്തിന്റെ സൂചകമാണ്, നിക്ഷേപക വിശ്വാസം വർധിപ്പിക്കുകയും ദേശീയ കറൻസിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വലിയ സ്വർണ്ണ ശേഖരമുള്ള രാജ്യങ്ങൾക്ക് ശക്തമായ കറൻസിയും മെച്ചപ്പെട്ട വ്യാപാര സന്തുലനവും ലഭിക്കാറുണ്ട്. ചുരുക്കത്തിൽ, സ്വർണ്ണ ശേഖരം സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുക മാത്രമല്ല, പ്രധാന സാമ്പത്തിക തന്ത്രങ്ങളും നയതീരുമാനങ്ങളും രൂപപ്പെടുത്തുകയും ചെയ്യുന്നു. സെപ്റ്റംബറിൽ ആർ ബി ഐ ഉള്‍പ്പെടേയുള്ള എല്ലാ ബാങ്കുകളും കൂടി ചേർന്ന് വാങ്ങിയത് 166 ടണ്‍ സ്വർണമാണെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട












Click it and Unblock the Notifications