മെഹബൂബക്കെതിരെ പിഎസ്എ ചാര്‍ത്തിയത് വിഘടനവാദികളുമായി പ്രവര്ത്തിച്ചതിനെതിനെന്ന് സര്‍ക്കാര്‍ രേഖകള്‍
ദില്ലി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ പൊതുസുരക്ഷ നിയമപ്രകാരം കേസെടുത്തത് വിഘടനവാദികളുമായി ചേര്‍ന്ന് പ്രവര്ത്തിച്ചതിനാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ 6 പേജുള്ള ഔദ്യോഗിക രേഖ വ്യക്തമാക്കുന്നു. ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് 5ന് ശേഷം മെഹബൂബ മുഫ്തി സ്വീകരിച്ച പരസ്യ നിലപാട് എന്താണെന്ന് രേഖകൾ പറയുന്നു. ആര്‍ട്ടിക്കിള്‍ 35 എ, ആര്‍ട്ടിക്കിള്‍ 370 എന്നിവയ്ക്ക് മേല്‍ ഏതെങ്കിലും തരത്തിലുള്ള കൈ തൊടാന്‍ ശ്രമിച്ചാല്‍ ആ കൈ മാത്രമല്ല, ശരീരം മുഴുവന്‍ കത്തിച്ചാരമാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന മുഫ്തിയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നീക്കം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ജനങ്ങളോട് ഹൈവേ ഉപരോധിക്കാനായി ആഹ്വാനം ചെയ്യുന്ന മുഫ്തിയുടെ ട്വീറ്റുകളും സര്‍ക്കാര്‍ രേഖകളിലുണ്ട്. പിഡിപിയുടെ മേധാവിയായ മെഹബൂബ മുഫ്തി നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വെക്കാവുന്ന പിഎസ്എ ജമ്മുകശ്മീരിലെ കുപ്രസിദ്ധമായ നിയമമാണ്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലാക്കിയ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി ഉള്‍പ്പെടെ നിരവധി ഉന്നത രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് പിഎസ്എ പ്രകാരം ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പിഡിപി നേതാവ് നയീം അക്തര്‍, നാഷ്ണല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗര്‍, മുതിര്‍ന്ന പിഡിപി നേതാവ് സര്‍താജ് മദാനി, മെഹബൂബ മുഫ്തിയുടെ അമ്മാവന് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരെ കശ്മീരി യുവാക്കളെ പ്രത്യേകിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ സാഗര്‍ അണിനിരത്തിയതായി രേഖകളില്‍ പറയുന്നു. കശ്മീരില്‍ സൈന്യത്തെ വിന്യസിച്ചതിനെതിരെയും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും അദ്ദേഹം പൊതുജനങ്ങളെ പ്രേരിപ്പിച്ചു. അതേസമയം, 2009ലെ ആസിയ നിലോഫര്‍ ബലാത്സംഗ കൊലപാതക കേസുകളില്‍ സര്‍താജ് മദനി പ്രധാന പങ്കുവഹിച്ചതായി പിഎസ്എ രേഖയില്‍ പറയുന്നു.
പ്രതിഷേധങ്ങളില്‍ സാമൂഹ്യവിരുദ്ധരെ അണിനിരത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. തെരുവ് പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആളുകളെ പ്രേരിപ്പിച്ചു. അഫ്സല് ഗുരു മരിച്ചതിന് ശേഷം വിഘടനവാദികളെ സജീവമായി പിന്തുണയ്ക്കാനും യൂണിയന് ഓഫ് ഇന്ത്യയില്‍ നിന്ന് ജമ്മു കശ്മീരിനെ വേര്‍പെടുത്താനും പ്രചരണം നടത്തി. എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്താജിനെതിരെ കേസെടുത്തത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications