കരൂര്‍ ദുരന്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം; ആരാണ് റിട്ട. ജസ്റ്റിസ് അരുണ ജഗദീശന്?
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ 38 പേരുടെ മരണത്തിനിടയാക്കിയ സംഭവം റിട്ട. ജഡ്ജി അരുണ ജഗദീശന് അന്വേഷിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ നടുക്കിയ വന്‍ ദുരന്തത്തിലേക്കു നയിച്ച കാരണങ്ങളും സുരക്ഷാ വീഴ്ച്ചയും അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മിഷന് സമഗ്രമായി പരിശോധിക്കും. മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസ് ഉള്‍പ്പെടെ നിരവധി സുപ്രധാന കേസുകളില്‍ വിധി പറഞ്ഞിട്ടുള്ള ജസ്റ്റിസ് അരുണ ജഗദീശന് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഏറെ സുപരിചിതയാണ്.
ചെന്നൈ ഹൈക്കോടതിയില്‍ 2009 മുതല്‍ 2015 മാര്‍ച്ച് വരെ ജഡ്ജിയായി പ്രവര്‍ത്തിച്ചു. വിരമിച്ച ശേഷവും രാഷ്ട്രീയമായി വലിയ വിവാദമായ സംഭവങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കുന്നതില് ജസ്റ്റിസ് അരുണയുടെ മികവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. സങ്കീര്‍ണമായ കേസുകള്‍ കൈക്കാര്യം ചെയ്യുന്നതില്‍ ട്രാക്ക് റെക്കോര്‍ഡുള്ള വ്യക്തി എന്ന നിലയിലാണ് ജസ്റ്റിസ് അരുണയെ കരൂര്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

തമിഴ്നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ച തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ചുള്ള അന്വേഷണ കമ്മിഷന് നേതൃത്വം നല്കിയതും അരുണയായിരുന്നു. 2018 മെയ് 22ന് നടന്ന പൊലീസ് വെടിവയ്പ്പില്‍ 13 പേരാണ് തൂത്തുക്കുടിയില്‍ മരിച്ചത്. സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് പൊലീസ് വെടിവയ്പ്പ് ഉണ്ടായത്.
സംഭവം അന്വേഷിച്ച ഏകാംഗ കമ്മിഷന്റെ ചെയര്‍പേഴ്സണ്‍ ആയിരുന്നു ജസ്റ്റിസ് അരുണ. പൊലീസ് നടപടി ന്യായരഹിതവും വിവേചനരഹിതവും ആണെന്ന റിപ്പോര്‍ട്ടാണ് ജസ്റ്റിസ് അരുണ നല്‍കിയത്. ജില്ലാ ഭരണകൂടത്തിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് അരുണ ജഗദീശന് കമ്മീഷന് റിപ്പോര്ട്ടിന്മേല് ഡിഎംകെ സര്‍ക്കാര്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയും എടുത്തിരുന്നു.
തൂത്തുക്കുടി റിപ്പോര്‍ട്ടിന്റെ സമഗ്രതയും ആധികാരികതയും ജസ്റ്റിസ് അരുണയെ ബാഹ്യസ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത വിശ്വാസ്യതയുള്ള അന്വേഷകയായി വിലയിരുത്തപ്പെടാന്‍ കാരണമായി.
വിജയ് നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 38 പേരാണ് മരിച്ചത്. എട്ട് കുട്ടികളും 16 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍ നിന്നുള്ള വിവരം. 12 പേരുടെ നില അതീവ ഗുരുതരമാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും തെറ്റിച്ചാണ് റാലി നടത്തിയതെന്ന വിമര്‍ശനം ശക്തമാണ്. സംഭവത്തില്‍ വിജയ്ക്കെതിരേ നടപടി ഉണ്ടായേക്കും.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications