കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമിനല്‍ ജനപ്രതിനിധികളെ രക്ഷിയ്ക്കാന്‍ നിയമം?

  • By Meera Balan
Google Oneindia Malayalam News

SC
ദില്ലി: ക്രിമിനല്‍ കേസുകളില്‍ പ്രതിയാവുകയോ രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിയ്ക്കാന്‍ വിധിയ്ക്കപ്പെടുകയോ ചെയ്ത ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള സുപ്രീം കോടതി വിധിയെ തകിടം മറിയ്ക്കാന്‍ കേന്ദ്രമന്ത്രി സഭ പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിയ്ക്കാന്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 24 ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ക്യാബിനറ്റിന്റെ അജണ്ടയില്‍ ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും അവസാന നിമിഷത്തില്‍ ഓര്‍ഡിനന്‍സ് ചര്‍ച്ചയ്ക്കടെുക്കുകയായിരുന്നു.

വിചാരണക്കോടതിയുടെ വിധിയ്ക്ക് മേല്‍ മൂന്ന് മാസത്തിനകം മേല്‍ക്കോടതി അപ്പീല്‍ സ്വീകരിച്ചാല്‍ കുറ്റാരോപിതനായ ജനപ്രതിനിധിയെ അയോഗ്യനാക്കണ്ടെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. എന്നാല്‍ ജനപ്രതിനിധിയെന്ന നിലയില്‍ വോട്ട് ചെയ്യാന്‍ ഇവര്‍ക്ക് കഴിയില്ല. മാത്രമല്ല ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാവുകയുമില്ല. ജൂലൈ പത്തിനായിരുന്ന കുറ്റക്കാരായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന നിര്‍ണായകമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.

പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ക്ക് കോടതി വിധി തലവേദനയാകുമെന്ന് മനസിലാക്കിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഓര്‍ഡിനനന്‍സിന് അംഗീകാരം നല്‍കിയതായാണ് അറിയുന്നത്. ഓര്‍ഡിനന്‍സ് പാസാക്കാനൊരുങ്ങുന്നതിന്റെ പ്രധാന ലക്ഷ്യം കുറ്റാരോപിതരായ കോണ്‍ഗ്രസ് രാജ്യസഭാ എംപി റഷീദ് മസൂദ്, വിചാരണ നേരിടാനൊരുങ്ങുന്ന മുന്‍ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് എന്നിവരെ രക്ഷിയ്ക്കുന്നതിനും വിചാരണ നേരിടുന്ന മറ്റ് നേതാക്കളെ നിയമത്തിന്റഎ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനും വേണ്ടിയാണെന്നാണ് ആരോപണം

English summary
In a controversial move, the cabinet on Tuesday approved an ordinance to reverse the Supreme Court judgment mandating the immediate disqualification of lawmakers convicted for a criminal offence punishable with a jail term of more than two years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X