ഭീകരരുടെ വെടിയേറ്റ് മുത്തച്ഛൻ മരിച്ചു; മൃതദേഹത്തിലിരുന്ന കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് സൈന്യം
കാശ്മീർ; തീവ്രവാദികളുടെടെ തോക്കിൻ മുനയിൽ നിന്നും മൂന്ന് വയസുകാരനെ സാഹസികമായി രക്ഷിച്ച് സൈന്യം. കാശ്മീരിലെ സോപോറിലാണ് സംഭവം. ഇന്ന് രാവിലെയോടെയുണ്ടായ വെടിവെയ്പ്പിൽ ഭീകരരുടെ വെടിയേറ്റ് പ്രദേശവാസിയായ 60 കാരൻ മരിച്ചിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെയാണ് സൈന്യം രക്ഷിച്ചത്. അതേസമയം വെടിയേറ്റ് മരിച്ച മുത്തച്ഛന് അരികിൽ ഇരിക്കുന്ന കുഞ്ഞിന്റെ ഹൃദയഭേദകമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇന്ന് രാവിലെയോടെയാണ് സിആർപിഎഫ് പട്രോളിംഗ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തത്. ഇതിനിടെ രാവിലെ കുഞ്ഞുമായി അതുവഴി കാറിൽ പോയ 60 കാരന് വെടിയേൽക്കുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവിച്ചതെന്തെന്ന് മനസിലാകാതെ കുഞ്ഞ് ഇദ്ദേഹത്തിന് മുകളിൽ കയറിയിരുന്ന് കരയുന്ന വീഡിയോയും ദൃശ്യങ്ങളുമാണ് പുറത്തുവന്നത്.
കാശ്മീരില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന് വീരമൃത്യു, ഒരു ഭീകരനെ സൈന്യം വധിച്ചു
Recommended Video
വെടിയേറ്റ ഉടനെ കുഞ്ഞ് മുത്തച്ഛനെ ഉണർത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. അതിനിടെ തൊട്ടടുത്ത് ഭീകരരിൽ നിന്ന് മറഞ്ഞ് നിൽക്കുന്ന സൈനീകൻ കുഞ്ഞിനെ വിളിക്കുന്നതും കുഞ്ഞ് അദ്ദേഹത്തിന് അടുത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. പോലീസ് എത്തിയാണ് കുട്ടിയെ സാഹസികമായി രക്ഷിച്ചത്. കുഞ്ഞ് ഭയന്നിരുന്നുവെന്നും എന്നാൽ ആരോഗ്യനില തൃപ്തമാണെന്നും പോലീസ് അറിയിച്ചു. കുഞ്ഞിനെ എടുത്ത് നിൽക്കുന്ന പോലീസുകാരന്റെ ചിത്രം കാശ്മീർ പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടു. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കെതിരെ സിആര്‍പിഎഫ് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളുടെ കയ്യില്‍ നിന്നും എകെ 47 തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഗുജറാത്തിൽ കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? ഭയന്ന് ബിജെപി! പ്രത്യേക ചുമതല
ഓർമ്മ ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയാണവർ,ഉപദ്രവകാരി ഇത്തരത്തിലുള്ള മനുഷ്യർ; തുറന്നടിച്ച് വാവ സുരേഷ്