Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ലക്ഷം വേണമെന്ന് വരന്റെ വീട്ടുകാർ തരില്ലെന്ന് വധു; പിന്നെ നടന്ന് സിനിമയെ വെല്ലുന്ന കാര്യം

ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്, അതിനായി വധുവിന്റെ വീട്ടുകാർ ഹാൾ ബുക്ക് ചെയ്തിരുന്നു.

marriage

വിവാഹം വളരെ സന്തോഷമുള്ള കാര്യമാണെങ്കില്‍..വിവാഹം നടത്തുന്ന എന്നത് ചെറിയ കാര്യമല്ല. വിവാഹാലോചന വരുന്നത് മുതല്‍ അത് നടത്തുന്നവരെ വധുവിന്റെ വീട്ടുകാര്‍ക്ക് സമാധാനം ഉണ്ടാവില്ല.

അപ്പോള്‍ സ്ത്രീധനം കൂടി വരനും ബന്ധുക്കളും ചോദിച്ചാലോ.
ഇനി പറയാന്‍ പോകുന്നത് വിവാഹത്തിന്റെ പേരില്‍ കല്യാണ വീട്ടില്‍ നടന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്. നിസാരമായിരുന്നില്ല...

സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ..

സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ..

ബറേലിയിൽ ആണ് സ്ത്രീധനത്തെക്കുറിച്ച് തർക്കം നടന്നത് . വിവാഹത്തിന് തൊട്ടുമുമ്പ് വരൻ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാൽ‌ പണം നൽകാൻ കഴിയില്ലെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. വധുവിന്റെ വീട്ടുകാർ ഈ ആവശ്യം നിരസിച്ചതോടെ വരനും കുടുംബാംഗങ്ങളും മദ്യപിച്ച് ബഹളം വച്ചു. വധുവിന്റെ ഭാഗത്തുനിന്നുള്ള ആളുകളുടെ ഇവർ‌ തല്ലി.

വധു പോലീസ് സ്റ്റേഷനിലെത്തി..

വധു പോലീസ് സ്റ്റേഷനിലെത്തി..

ലൈവ് ഹിന്ദുസ്ഥാൻ പറയുന്നതനുസരിച്ച്, ഈ സംഭവത്തിന് ശേഷം വധു പോലീസ് സ്റ്റേഷനിലെത്തി വരനും കൂട്ടർക്കും എതിരെ പരാതി നൽകി. ഇജ്ജത്‌നഗർ സ്വദേശിയായ ഹബീബുമായി തന്റെ സഹോദരി താരാ ബിയുടെ വിവാഹം നിശ്ചയിച്ചത് താനാണെന്ന് ഖാന ഗൗതിയയിൽ നിന്നുള്ള ഗൗസ് ഖാൻ പറഞ്ഞു. ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്, അതിനായി വധുവിന്റെ വീട്ടുകാർ റാസ കോളനിയിൽ ഹാൾ ബുക്ക് ചെയ്തിരുന്നു. അതിരാവിലെ തന്നെ അവർ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

മദ്യപിച്ച് വഴക്ക്

മദ്യപിച്ച് വഴക്ക്


ഉച്ചയോടെയാണ് ഹബീബിന്റെ വീട്ടുകാർ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ബറാത്ത് നടന്നത്. വധുവിന്റെ വീട്ടുകാർ അവരെ അനുനയിപ്പിക്കാനും ബോധ്യപ്പെടുത്താനും ശ്രമിച്ചെങ്കിലും അവർ കേൾക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതിനാൽ കല്യാണ ചടങ്ങ് തുടരാൻ വിസമ്മതിച്ചു. പിന്നീട് വരന്റെ വീട്ടുകാർ മദ്യം കഴിച്ച് ബഹളമുണ്ടാക്കി. ഹബീബും ഈ പ്രശ്നങ്ങളിലൊക്കെ പങ്കുചേർന്നു, താരാ ബിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ച ഇയാൾ ഒളിച്ചുപോയി

അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല

അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല

ഗൗസ് ഖാന് നാല് സഹോദരിമാരുണ്ട്, മാതാപിതാക്കളില്ലാത്തതിനാൽ അവരെയെല്ലാം വിവാഹം കഴിപ്പിച്ചയക്കാനുള്ള ഉത്തരവാദിത്തം സോഹദരനാണ് നിറവേറ്റേണ്ടത്. തിങ്കളാഴ്ച രണ്ടാമത്തെ സഹോദരിയുടെ വിവാഹം നടക്കേണ്ടതായിരുന്നു. രണ്ടാമത്തെ സഹോദരിക്ക് വേണ്ടി വീട്ടുകാർ ഹബീദിനെയും കുടുംബാംഗങ്ങളെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല. പഞ്ചായത്തംഗങ്ങൾ പോലും ഇവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനുശേഷം, ലൈവ് ഹിന്ദുസ്ഥാൻ പ്രകാരം, ഒരു സാമൂഹിക പ്രവർത്തകയായ റോഷ്‌നി ഖാൻ ഗൗസ് ഖാന്റെ കുടുംബത്തെ കാണുകയും അവരോടൊപ്പം ഹബീബിനും കുടുംബാംഗങ്ങൾക്കുമെതിരെ കില പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+