രണ്ട് പേര് കളം മാറ്റി.. അക്ഷോഭ്യനായി ജിഗ്നേഷ് മേവാനി; ഗുജറാത്തില്‍ ത്രിമൂര്‍ത്തികള്‍ക്ക് സംഭവിച്ചതെന്ത്?
അഹമ്മദാബാദ്: ഗുജറാത്ത് വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ചര്‍ച്ചയാകുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നരേന്ദ്ര മോദി - അമിത് ഷാ ദ്വയത്തെ പ്രതിരോധിച്ച ത്രിമൂര്‍ത്തികള്‍. 2017 ല്‍ യുവ നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവരായിരുന്നു സംസ്ഥാനത്തെ ബിജെപി വിരുദ്ധ പ്രചാരണത്തിന്റെ മുഖങ്ങള്‍.
പട്ടേല്‍ സമുദായത്തിന്റെ പിന്തുണയുള്ള ഹര്‍ദിക് പട്ടേലും ഒബിസി വോട്ട് ബാങ്കില്‍ വ്യക്തമായ മുന്‍തൂക്കമുള്ള അല്‍പേഷ് താക്കൂറും ദളിത് വോട്ടുകളും പുരോഗമന നിലപാടും കൈമുതലാക്കിയ ജിഗ്നേഷ് മേവാനിയും അക്ഷരാര്‍ത്ഥത്തില്‍ ഗുജറാത്തിലെ ബി ജെ പിയെ വെല്ലുവിളിക്കുകയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍.

വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ മൂന്ന് പേരുടേയും പ്രവര്‍ത്തനം ഫലം കണ്ടത് പോലെയായിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായി ബി ജെ പി രണ്ടക്ക സീറ്റിലൊതുങ്ങി. ബി ജെ പിയുടെ പല സ്ഥാനാര്‍ത്ഥികളും നേരിയ ഭൂരിപക്ഷത്തിലാണ് വിജയിച്ച് കയറിയത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും അന്ന് വലിയ പ്രചരണം നടത്തിയിരുന്നു.

അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ഹാര്‍ദിക്കും ജിഗ്നേഷും അന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നില്ല. വദ്ഗാം സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്നേഷ് മേവാനിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സഹായിച്ചു. ഹര്‍ദികിന് അന്ന് 25 വയസ് പ്രായമാകാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല.

എന്നാല്‍ വൈകാതെ തന്നെ ഹാര്‍ദിക്കും മേവാനിയും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന യുവമുഖങ്ങളായി ഉയര്‍ന്നു. 2019 ല്‍ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായും ഹര്‍ദിക് പട്ടേല്‍ മാറി. എന്നാല്‍ മൂവരേയും തകര്‍ക്കാന്‍ ബി ജെ പി തന്ത്രങ്ങള്‍ പയറ്റിയിരുന്നു.

ഹാര്‍ദിക്കും ജിഗ്നേഷും തമ്മില്‍ കുറച്ച് അടുപ്പമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മൂവരും തമ്മില്‍ പ്രത്യക്ഷത്തില്‍ അത്രയധികം പരസ്പരബന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍ ബി ജെ പിയെ എതിര്‍ക്കുന്നതില്‍ അവര്‍ ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം അല്‍പേഷ് താക്കൂറിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി ജെ പിക്കായി.

തന്റെ ജനങ്ങളുടെയും സമുദായത്തിന്റെയും താല്പര്യങ്ങള് ചൂണ്ടിക്കാട്ടിയാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടത്. ആ സമയത്തും ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് പുറത്ത് തന്നെയായിരുന്നു ഒടുവില്‍ 2021 സെപ്തംബറില്‍ കനയ്യ കുമാറിനൊപ്പം ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിലെത്തി. ഇരുവരും പാര്‍ട്ടിയിലെത്തിയ ചടങ്ങില്‍ ഹാര്‍ദിക് പട്ടേലും രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുത്തിരുന്നു.

എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ഹാര്‍ദിക് പട്ടേല്‍ ബി ജെ പിയിലെത്തി. ഇതോടെ ത്രിമൂര്‍ത്തികളില്‍ വിള്ളലുണ്ടാക്കാനും രണ്ട് പേരെ ബി ജെ പിയിലെത്തിക്കാനും അവര്‍ക്ക് സാധിച്ചു. എന്നാല്‍ ജിഗ്നേഷ് മേവാനിയെ മാത്രം കൈപ്പിടിയിലാക്കാന്‍ ബി ജെ പിക്കായില്ല. അതേസമയം ബി ജെ പി പലപ്പോഴും ജിഗ്നേഷ് മേവാനിയെ പ്രതിരോധത്തിലാക്കാനും ശ്രമിച്ചിട്ടുണ്ട്.

അസമിലടക്കം കേസ് രജിസ്റ്റര്‍ ചെയ്താണ് മേവാനിയെ ബി ജെ പി വെല്ലുവിളിച്ചത്. അതേസമയം പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ജിഗ്നേഷ് മേവാനി ആം ആദ്മി പാര്‍ട്ടി അംഗവും അരവിന്ദ് കെജ്രിവാളുമായി ഒരു കാലത്ത് അടുപ്പം പുലര്‍ത്തിയ നേതാവുമായിരുന്നു.

പിന്നീട് ഉന സംഭവത്തിന് ശേഷമാണ് ദളിത് നേതാവ് എന്ന നിലയില്‍ മേവാനി ഉയര്‍ന്നത്. നിലവില്‍ കോണ്‍ഗ്രസില്‍ ജിഗ്നേഷ് മേവാനിയെ കൂടാതെ ഒരു സംസ്ഥാന നേതാവിനെ ഉയര്‍ത്തി കാട്ടാനും പാര്‍ട്ടിക്കാകുന്നില്ല. രാഹുല്‍ ഗാന്ധിയുമായി മേവാനിക്ക് അടുത്ത ബന്ധമുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അത് മാത്രം പോര.

അതേസമയം ബി ജെ പിയിലെത്തിയെങ്കിലും നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഗ്രാഫ് ഉയര്‍ത്തി കാട്ടാന്‍ അല്‍പേഷ് താക്കൂറിനും ഹാര്‍ദിക് പട്ടേലിനും സാധിക്കുന്നുമില്ല. 2022 ല്‍ ഇരുവരേയും ബി ജെ പി എങ്ങനെ ഉപയോഗിക്കും എന്ന് കാത്തിരുന്ന് കാണണം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications