ഗ്യാന്‍വാപി തര്‍ക്കം: സര്‍വേ സ്റ്റേ ചെയ്ത് സുപ്രീംകോടതി, 'ജാഗ്രതയോടെ സമീപിക്കണം..'
ന്യൂദല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപഴക്കം നിര്‍ണയിക്കുന്നതിനുള്ള സര്‍വെ നടപടികള്‍ നിര്‍ത്തിവെക്കണം എന്ന് സുപ്രീംകോടതി. കാര്‍ബണ്‍ ഡേറ്റിങ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധന ആണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പ്രസ്തുത വിഷയം സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാന്‍ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. പള്ളിയിലെ നിര്‍മിതിയുടെ പ്രായമറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തണം എന്ന് നേരത്തെ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു. ഇതിന് എതിരെ വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുടെ നടത്തിപ്പുകാരായ അന്‍ജുമാന്‍ ഇസ്ലാമിയ മസ്ജിദ് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

അടുത്ത വാദം കേള്‍ക്കുന്നതു വരെ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കണം എന്നാണ് ഉത്തരവ്. കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ശിവ്ലിംഗത്തിന്റെ നിര്‍ദിഷ്ട ശാസ്ത്രീയ സര്‍വേ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ശിവലിംഗം എന്ന് വിളിക്കപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ആചാരപരമായ വുളു ചെയ്യാനുള്ള മാര്‍ഗമാണ് എന്നാണ് പള്ളി അധികൃതരുടെ വാദം.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപിപള്ളി, 1980 കളിലും 90 കളിലും ബി ജെ പി ഉയര്‍ത്തിയ അയോധ്യ, മഥുര വിഷയങ്ങളിലേതിന് സമാനമാണ്. രാമജന്മഭൂമി-ബാബറി മസ്ജിദ് വിഷയത്തില്‍ ക്ഷേത്രത്തിന് അനുകൂലമായ സുപ്രീം കോടതി വിധി വന്നതോടെയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്യാന്‍വാപി തര്‍ക്കം വീണ്ടും രൂക്ഷമായത്. 17-ാം നൂറ്റാണ്ടില്‍ മുസ്ലീം ഭരണാധികാരികള്‍ ഹിന്ദു ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്.
ഗ്യാന്‍വാപി മസ്ജിദിന്റെ മുഴുവന്‍ സ്ഥലവും ശാസ്ത്രീയമായി പരിശോധിക്കണം എന്നാണ് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഇതുമായി ബന്ധപ്പെട്ട് പരിഗണനക്കായി കിടക്കുന്നുണ്ട്. കാശി വിശ്വനാഥക്ഷേത്രത്തിന് സമീപത്തെ ഗ്യാന്‍വാപി പള്ളിയില്‍ കോടതി ആവശ്യപ്പെട്ടപ്രകാരം അഭിഭാഷകസംഘമാണ് 2022 മേയ് മാസം സര്‍വേ നടത്തിയത്.
ഗ്യാന്‍വാപി പള്ളി മാനേജ്മെന്റ് കമ്മിറ്റിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹുസേഫ അഹമ്മദി ആണ് ഹാജരായത്. നേരത്തെ ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയപരിശോധന വേണമെന്ന ആവശ്യം വാരാണസി ജില്ലാ കോടതി തള്ളിയിരുന്നു. എന്നാല്‍ ഇത് റദ്ദാക്കി കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നടപടി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications